
ഐ.ഐ.ടി വിദഗ്ധ സംഘം പരിശോധന നടത്തി; ബലക്ഷയം ഗുരുതരമെന്ന്
കൊട്ടാരക്കര: ഏനാത്ത് പാലത്തിന്റെ ബലക്ഷയം ഗുരുതരമാണെന്നും ബലപ്പെടുത്തല്‍ നടത്തുന്നത് വൈകുമെന്നും പാലങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനിയറിങ് രംഗത്തെ വിദഗ്ധന്‍ ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസര്‍ ഡോ. അരവിന്ദും സംഘവും പറഞ്ഞു. ഇരു ചക്ര വാഹനങ്ങള്‍ പോലും പാലത്തില്‍ കൂടി കടത്തി വിടാന്‍ പറ്റാത്ത നിലയാണ് ഇപ്പോള്‍. പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണിന്റ അടിഭാഗത്ത് കോണ്‍ക്രീറ്റ് പൂര്‍ണമായും ഇളകിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഈ തൂണിന്റെ ഫൗണ്ടേഷന്‍ ബലപ്പെടുത്തുകയാകും ആദ്യം ചെയ്യുക. തുടര്‍ന്നു മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പാലം ബലപ്പെടുത്തും. അതിനായി എട്ടു മുതല്‍ പന്ത്രണ്ടു മാസം വരെ ഇതിനു സമയം വേണ്ടിവരും.
കല്ലട ആറ്റില്‍ നിന്നുള്ള വ്യാപകമായ മണലൂറ്റാണ് ബലക്ഷയത്തിനു കാരണമായതെന്നും അരവിന്ദ് പറഞ്ഞു. അതേസമയം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നാലു മാസത്തിനകം പാലം ബലപ്പെടുത്തി സഞ്ചാരയോഗ്യമാക്കുമെന്നു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പന്തളം പാലം നിര്‍മ്മാണത്തിന് സമാനമായ നിര്‍മ്മാണ രീതിയിലൂടെ പണി പെട്ടെന്ന് പൂര്‍ത്തിയാക്കാനാവുമെന്നും ചിറ്റയം പറഞ്ഞു.
ഇന്നലെ രാവിലെ 10.30നു പാലത്തില്‍ എത്തിയ സംഘം വള്ളത്തില്‍ സഞ്ചരിച്ചു തൂണുകള്‍ പരിശോധിച്ചു. തൂണുകളുടേയും മറ്റും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി. മുമ്പ് മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്താല്‍ എടുത്ത വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു.
ഈമാസം 19നു പൊതുമരാമത്തു മന്ത്രിയുമായി നടത്തുന്ന ഉദ്യോഗസ്ഥ ചര്‍ച്ചയില്‍ പാലം പുതുക്കി പണിയണോ അതോ പുതിയ പാലം നിര്‍മിക്കണോ എന്ന് തീരുമാനിക്കും.
പൊതുമരാമത്തു എന്‍ജിനീയര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റ തൂണുകള്‍ക്കു ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി മുതല്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചത്. തൂണിന് ബലക്ഷയം സംഭവിച്ചതിനാല്‍ പാലത്തിന്റെ മുകള്‍ഭാഗത്തെ അറ്റകുറ്റപ്പണികള്‍കൊണ്ടുമാത്രം കാര്യമില്ലെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എം.സി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് പാലത്തിനു അപകടം സംഭവിക്കുന്നത്. കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്തു പാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ
crime
• 8 minutes ago
വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്
uae
• 18 minutes ago
ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം
National
• 23 minutes ago
മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍
Kerala
• 43 minutes ago
ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം
uae
• an hour ago
ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു
Kerala
• an hour ago
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
Kerala
• an hour ago
കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?
Kerala
• an hour ago
യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം
uae
• 2 hours ago
സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
National
• 2 hours ago
കൊല്ലം നിലമേലിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്
Kerala
• 2 hours ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 2 hours ago
'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്പിക്കാനാവില്ല' ഇസ്റാഈല്‍ സൈനിക മേധാവി
International
• 2 hours ago
ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ
oman
• 3 hours ago
വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി
National
• 4 hours ago
സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും
Kerala
• 4 hours ago
വംശഹത്യയുടെ 710ാം നാള്; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്
International
• 4 hours ago
ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം
uae
• 5 hours ago
വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി
Kerala
• 3 hours ago
കിളിമാനൂരില്‍ കാറിടിച്ചു കാല്നടയാത്രക്കാരന് മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്പെന്ഷന്
Kerala
• 3 hours ago
കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
uae
• 4 hours ago