HOME
DETAILS

കുതിച്ചോടി ഉത്തര്‍പ്രദേശ്

  
backup
May 26 2016 | 18:05 PM

%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87

തേഞ്ഞിപ്പലം: പുതുപുത്തന്‍ ട്രാക്കില്‍ പുതിയ വേഗവും ഉയരവും ദൂരവും തേടി ഇന്ത്യന്‍ യുവത്വം പോരിനിറങ്ങിയ ദേശീയ യൂത്ത് മീറ്റിന്റെ ആദ്യ ദിനത്തില്‍ കേരളം കിതച്ചോടി ചാടിയപ്പോള്‍ ഉത്തര്‍പ്രദേശിന് കുതിപ്പ്. എട്ടാം കിരീട മോഹവുമായി സ്വന്തം ട്രാക്കിലിറങ്ങിയ കേരളത്തിന്റെ പ്രതീക്ഷകള്‍ തെറ്റി. ആദ്യ ദിനത്തില്‍ കേരളത്തിന് നേടാനായത് ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും മാത്രമാണ്. 34 പോയിന്റ് നേടിയ ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമാണ് ഉത്തര്‍പ്രദേശിന്റെ സമ്പാദ്യം. ഒന്നു മുതല്‍ ആറു വരെ സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് കേരളത്തെ മറികടന്നത്. രണ്ടാമതെത്തിയ കേരളം 32 പോയിന്റ് നേടി. 24 പോയിന്റുമായി ഹരിയാനയും മഹാരാഷ്ട്രയുമാണ് മൂന്നാം സ്ഥാനത്ത്. 20 പോയിന്റുമായി തമിഴ്‌നാടും 18 പോയിന്റു നേടിയ ബിഹാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. പതിവ് പോലെ കേരളത്തിന്റെ സ്വര്‍ണ തുടക്കത്തോടെയായിരുന്നുട്രാക്കുണര്‍ന്നത്. ആദ്യ ദിനത്തില്‍ ഒരു ദേശീയ റെക്കോര്‍ഡും ഒരു മീറ്റ് റെക്കോര്‍ഡും പിറന്നു. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി ദേശീയ റെക്കോര്‍ഡ് കുറിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്ട്രയുടെ കച്ച്‌നാര്‍ ചൗധരി പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി. അതിവേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ സിദ്ദി സഞ്ജയ് ഹിരേയും ഹരിയാനയുടെ രോഹിതും സുവര്‍ണ ശോഭയില്‍ തിളങ്ങി.

ട്രാക്കില്‍ മിന്നിയത് അനുമോള്‍ മാത്രം

പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് കേരളത്തിനായി സുവര്‍ണതാരം അനുമോള്‍ തമ്പി സ്വര്‍ണം നേടിയത്. സെക്കന്റില്‍ ദേശീയ, മീറ്റ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് അനുമോള്‍ കേരളത്തിന്റെ നാമം മെഡല്‍ പട്ടികയില്‍ എഴുതി ചേര്‍ത്തത്. ആണ്‍കുട്ടികളുടെ 3000 മീറ്ററിലും കേരളം സ്വര്‍ണം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തിനായി ട്രാക്കിലിറങ്ങിയ പി.എന്‍ അജിത്തിന് അഞ്ചാമനായി ഫിനിഷ് ചെയ്യാനേ ആയുള്ളൂ. ഉത്തര്‍പ്രദേശുകാരനായ തമിഴ്‌നാടിന്റെ താരം ബഹദൂര്‍ പട്ടേല്‍ 8.36.76 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം നേടി.

അതിവേഗത്തില്‍ സിദ്ദിയും രോഹിതും

ഇന്ത്യന്‍ യുവതയിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള പോരില്‍ മഹാരാഷ്ട്രയും ഹരിയാനയും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ സിദ്ദി സഞ്ജയ് ഹിരേ 12.31 സെക്കന്‍ഡില്‍ ഓടിയെത്തി അതിവേഗക്കാരിയായി.തമിഴ്‌നാടിന്റെ താരം തമിഴ് സെല്‍വി (12.52) വെള്ളിയും തെലങ്കാനയുടെ ജി. നിത്യ(12.63) വെങ്കലവും നേടി.
കേരളത്തിനായി കുതിച്ച കെ.എം നിബയ്ക്ക് 12.97 സെക്കന്‍ഡില്‍ ഏഴാമതാണ് ഫിനിഷ് ലൈന്‍ തൊടാനായത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് അതിവേഗക്കാരനെ കണ്ടെത്തിയത്. 11.06 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന ഹരിയാനയുടെ രോഹിത് അതിവേഗക്കാരനായി. മഹാരാഷ്ട്രയുടെ കിരണ്‍ പാണ്ഡുരംഗ് ഭോസലെ (11.15) വെള്ളിയും കര്‍ണാടകയുടെ എസ് മനീഷ് (11.16) വെങ്കലവും നേടി. അതിവേഗപ്പോരില്‍ കേരളത്തിനായി ട്രാക്കിലിറങ്ങാന്‍ ആരും യോഗ്യത നേടിയിരുന്നില്ല.

ഫീല്‍ഡില്‍ തെന്നി കേരളം

ഫീല്‍ഡ് ഇനങ്ങളിലും ഇന്നലെ കേരളത്തിന്റെ പ്രതീക്ഷകള്‍ തെന്നി വീണു. ജംപിനങ്ങളിലും ത്രോയിനങ്ങളിലും ഇന്നലെ കേരളം നിരാശപ്പെടുത്തി. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി മേഘ മറിയം മാത്യു, നെല്‍സ സജി, പി അനുശ്രീ എന്നിവരാണ് ഫീല്‍ഡിലിറങ്ങിയത്.
ഇതില്‍ മേഘ അഞ്ചാം സ്ഥാനത്തേക്കും (12.53 മീറ്റര്‍) മറ്റു രണ്ടു പേര്‍ എട്ട്, 13 സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. വീറുറ്റ പോരാട്ടത്തിന് അകമ്പടിയായി പെയ്ത മഴക്കിടെ രാജസ്ഥാന്റെ കച്ച്‌നാര്‍ ചൗധരി 15.03 മീറ്റര്‍ ദൂരം ഷോട്ടെറിഞ്ഞ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ക്രോസ്ബാറിന് മേലേ കേരള താരങ്ങള്‍ നടത്തിയത്. കേരളത്തിന്റെ പ്രതീക്ഷകളായി ജംപിങ് പിറ്റിലെത്തിയ ടി ആരോമലും റിജു വര്‍ഗീസും നന്നായി തന്നെ പൊരുതി. 1.89 മീറ്റര്‍ മുതല്‍ ഹരിയാന, ഡല്‍ഹി താരങ്ങളായിരുന്നു എതിരാളികള്‍. 1.92 മീറ്റര്‍ ഉയരം നാലു താരങ്ങളും രണ്ടാം അവസരത്തില്‍ തന്നെ മറിക്കടന്നു.
1.94 മീറ്റര്‍ ഉയരം കീഴടക്കാനാവാതെ റിജോയും ഡല്‍ഹിയുടെ നിശാന്തും പുറത്തായി. ആരോമലും ഹരിയാനയുടെ ഗുര്‍ജീത് സിങും തമ്മിലായി സ്വര്‍ണ പോരാട്ടം. 1.96 മീറ്റര്‍ ഉയരം കീഴക്കാനുള്ള ആരോമലിന്റെ മൂന്നു ശ്രമവും ക്രോസ്ബാറില്‍ തട്ടി വീണതോടെ വെള്ളി കൊണ്ടു കേരളത്തിന് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ശ്രമത്തില്‍ തന്നെ 1.96 മീറ്റര്‍ അനായാസം മറിക്കടന്ന ഗുര്‍ജീത് സ്വര്‍ണ ജേതാവായി.
1.98 മീറ്റര്‍ കീഴടക്കിയ ഗുര്‍ജീത് 2.00 മീറ്റര്‍ ഉയരത്തിലേക്ക് ചാടിയെങ്കിലും മൂന്നു ചാട്ടവും പിഴച്ചു. ഇതോടെ 2.08 മീറ്റര്‍ ഉയരമെന്ന മീറ്റ് റെക്കോര്‍ഡ് മറികടക്കാനായില്ല. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ഹരിയാനയുടെ അമിത് 52 മീറ്റര്‍ ദൂരം എറിഞ്ഞു സ്വര്‍ണം നേടി. ഉത്തര്‍പ്രദേശിന്റെ മുഹമ്മദ് ഫഹദ് (51.05) വെള്ളിയും ബിഹാറിന്റെ സുര്‍ജിത് ഗുറ (50.45) വെങ്കലവും നേടി. പെണ്‍കുട്ടികളുടെ ലോങ് ജംപിലും കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷ അട്ടിമറിക്കപ്പെട്ടു. പശ്ചിമബംഗാളിന്റെ സോമ കര്‍മാക്കര്‍ 5.86 മീറ്റര്‍ ചാടി സ്വര്‍ണം നേടി. കേരളത്തിന്റെ ആല്‍ഫി ലൂക്കോസ് (5.86) വെള്ളിയും രുഗ്മ ഉദയന്‍ (5.64) വെങ്കലവും നേടിയപ്പോള്‍ അഞ്ചു ചാട്ടം പിഴച്ചതാണ് ആല്‍ഫിക്ക് തിരിച്ചടിയായത്.
കേരളത്തിന്റെ ലിസ്ബത്ത് കരോളിന്‍ ജോസഫ് 5.63 മീറ്റര്‍ ദൂരം ചാടി നാലാമതെത്തി. പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അസമിന്റെ രുന്ജുന്‍ പെഗു 43.15 മീറ്റര്‍ ദൂരം കുന്തമുന പായിച്ച് സ്വര്‍ണം നേടി. ഡല്‍ഹിയുടെ കവിത (40.96) വെള്ളിയും തമിഴ്‌നാടിന്റെ ഹേമമാലിനി (40.82) വെങ്കലവും നേടി. ജാവലിനിലും കേരള താരങ്ങള്‍ക്ക് അവസാന സ്ഥാനക്കാരാകാനേ കഴിഞ്ഞുള്ളു. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ബിഹാറിന്റെ ഉദിത്കുമാര്‍ പ്രതാപ് 17.83 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ താരങ്ങളായ റാം ചന്ദ്രയും സത്യം ചൗധരിയും വെള്ളിയും വെങ്കലവും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  4 days ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  4 days ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  4 days ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  4 days ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  4 days ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  4 days ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  4 days ago
No Image

റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

Saudi-arabia
  •  4 days ago
No Image

വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Kerala
  •  4 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ 

Cricket
  •  4 days ago