HOME
DETAILS

പരാധീനതകള്‍ക്ക് നടുവിലും മാറ്റത്തിന് കാതോര്‍ത്ത് മുഹമ്മ ആശുപത്രി

  
backup
May 28, 2016 | 1:33 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81

മുഹമ്മ: ഭരണമാറ്റവും ചേര്‍ത്തല മണ്ഡലത്തിന് മന്ത്രി സ്ഥാനവും ലഭിച്ചതോടെ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നാല് പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ ആശുപത്രിയുടെ പ്രവര്‍ത്തനം നിലവില്‍ ഏറെ ദയനീയമാണ്.
മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക്  ഉയര്‍ത്തുമെന്നാണ് സ്ഥലം എം.എല്‍.എയും  മന്ത്രിയുമായ   പി.തിലോത്തമന്റെ വാഗ്ദാനം. എന്നാല്‍ ആശുപത്രിയില്‍ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയില്‍ മൂന്നിലധികം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍ സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. ഇതിനിടെ കഞ്ഞിക്കുഴി ബ്ലോക്കിന്റെ കീഴിലായിരുന്ന ആശുപത്രി ആര്യാട് ബ്ലോക്കിലേയ്ക്ക് മാറിയതോടെ പ്രശ്‌നം ഗുരുതരമായി.
   ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവാണ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഉച്ചയ്ക്കുശേഷം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. നിലവില്‍ മൂന്നോളം ഡോക്ടര്‍മാര്‍ ഇവിടെയുണ്ടെങ്കിലും രാത്രികാലങ്ങളില്‍  ഡ്യൂട്ടിക്ക് ആരും തയ്യാറാകുന്നില്ല. രാത്രികാലങ്ങളില്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ പ്രാഥമിക ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.
ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്നേ വരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല.   മുഹമ്മ ,കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം,മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയാണ് ആശുപത്രി. ദിനവും നൂറുകണക്കിനു പേര്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
   പി.തിലോത്തമന്‍ മന്ത്രിയായതോടെ മുഹമ്മ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് പി.തിലോത്തമന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തിലോത്തമന്റെ ഫണ്ടുയോഗിച്ചുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണവും നടക്കുന്നുണ്ട്. അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആശുപത്രിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതും മുന്‍ഗണനാ വിഷയമാണെന്ന് തിലോത്തമന്‍ പ്രഖ്യാപിച്ചിരുന്നു. മഴക്കാലമെത്തുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. മന്ത്രിയുടെ ഭാഗത്തു നിന്നും ഇതിനുള്ള നടപടികളുണ്ടാകുമെന്നും മുഹമ്മ നിവാസികള്‍ പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago