HOME
DETAILS

പരാധീനതകള്‍ക്ക് നടുവിലും മാറ്റത്തിന് കാതോര്‍ത്ത് മുഹമ്മ ആശുപത്രി

  
Web Desk
May 28 2016 | 01:05 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81

മുഹമ്മ: ഭരണമാറ്റവും ചേര്‍ത്തല മണ്ഡലത്തിന് മന്ത്രി സ്ഥാനവും ലഭിച്ചതോടെ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നാല് പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ ആശുപത്രിയുടെ പ്രവര്‍ത്തനം നിലവില്‍ ഏറെ ദയനീയമാണ്.
മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക്  ഉയര്‍ത്തുമെന്നാണ് സ്ഥലം എം.എല്‍.എയും  മന്ത്രിയുമായ   പി.തിലോത്തമന്റെ വാഗ്ദാനം. എന്നാല്‍ ആശുപത്രിയില്‍ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയില്‍ മൂന്നിലധികം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍ സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. ഇതിനിടെ കഞ്ഞിക്കുഴി ബ്ലോക്കിന്റെ കീഴിലായിരുന്ന ആശുപത്രി ആര്യാട് ബ്ലോക്കിലേയ്ക്ക് മാറിയതോടെ പ്രശ്‌നം ഗുരുതരമായി.
   ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവാണ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഉച്ചയ്ക്കുശേഷം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. നിലവില്‍ മൂന്നോളം ഡോക്ടര്‍മാര്‍ ഇവിടെയുണ്ടെങ്കിലും രാത്രികാലങ്ങളില്‍  ഡ്യൂട്ടിക്ക് ആരും തയ്യാറാകുന്നില്ല. രാത്രികാലങ്ങളില്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ പ്രാഥമിക ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.
ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്നേ വരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല.   മുഹമ്മ ,കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം,മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയാണ് ആശുപത്രി. ദിനവും നൂറുകണക്കിനു പേര്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
   പി.തിലോത്തമന്‍ മന്ത്രിയായതോടെ മുഹമ്മ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് പി.തിലോത്തമന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തിലോത്തമന്റെ ഫണ്ടുയോഗിച്ചുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണവും നടക്കുന്നുണ്ട്. അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആശുപത്രിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതും മുന്‍ഗണനാ വിഷയമാണെന്ന് തിലോത്തമന്‍ പ്രഖ്യാപിച്ചിരുന്നു. മഴക്കാലമെത്തുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. മന്ത്രിയുടെ ഭാഗത്തു നിന്നും ഇതിനുള്ള നടപടികളുണ്ടാകുമെന്നും മുഹമ്മ നിവാസികള്‍ പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  9 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago