HOME
DETAILS

എസ്.എ.ടിയിലേക്കു പോകാന്‍ നിര്‍ദേശിച്ച് അന്യസംസ്ഥാന യുവതിയെയും നവജാത ശിശുവിനെയും രാത്രി ആശുപത്രിയില്‍ നിന്നു പുറത്താക്കി

  
Web Desk
May 28 2016 | 21:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കഴിഞ്ഞ ദിവസം വീട്ടില്‍ പ്രസവിച്ച യുവതിക്കാണ് വീണ്ടും ദുര്‍ഗതി
സ്ഥലവും ഭാഷയും അറിയാത്ത ഇവരെ ആശാവര്‍ക്കര്‍മാരും
 മറ്റുമിടപെട്ടാണ് എസ്.എ.ടിയിലെത്തിച്ചത്
പോത്തന്‍കോട്: ആശുപത്രിക്കാര്‍ തിരിച്ചയച്ചതിനെ തുടര്‍ന്നു വീട്ടില്‍ പ്രസവിക്കേണ്ടി വന്ന അസം സ്വദേശിനി സിക്ക(19)വീണ്ടും ആശുപത്രി അധികൃതരുടെ നിഷേധാത്മക നിലപാടിനിരയായി. എസ്.എ.ടി ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ച്  യുവതിയെയും നവജാതശിശുവിനെയും രാത്രി കന്യാകുളങ്ങര ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.ആംബുലന്‍സ് ലഭിക്കാത്തതിനാലും സ്ഥലവും ഭാഷയുമറിയാത്തതിനാലും  സ്വന്തം താമസ സ്ഥലത്തേക്കു മടങ്ങേണ്ടിവന്ന ഇവരെ ആശാവര്‍ക്കര്‍മാരും മറ്റും ഇടപെട്ടു ഇന്നലെ രാവിലെയാണ് എസ്.എ.ടിയില്‍ എത്തിച്ചത്. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.
വെള്ളിയാഴ്ച ഉച്ചയോടെ പ്രസവ വേദനയെത്തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ സിക്കയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടറില്ലെന്നും എസ്.എ.ടിയില്‍ പ്രവേശിപ്പിക്കാനും പറഞ്ഞ് തിരിച്ചയച്ചിരുന്നു. തിരിച്ചു വീട്ടിലെത്തിയ സിക്ക വൈകുന്നേരം നാലരക്ക് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരു. വിവരമറിഞ്ഞെത്തിയ വെമ്പായം പഞ്ചായത്തിലെ ആശാവര്‍ക്കറും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ  വീണ്ടും കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ രാത്രി പത്തരയോടെ അമ്മയെയും കുഞ്ഞിനെയും എസ്.എ.ടിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി ഡ്യൂട്ടി ഡോക്ടര്‍ ഡിസ്ചാര്‍ജ് എഴുതി നല്‍കുകയായിരുന്നു. 108 ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടിയുമെടുത്തില്ല. സ്ഥലവും ഭാഷയും അറിയാത്ത ഇവര്‍  കുഞ്ഞുമായി ഓട്ടോയില്‍  പോത്തന്‍കോട്ടെ താമസ സ്ഥലത്തെത്തി. ഇന്നലെ പുലര്‍ച്ചെ വിവരമറിഞ്ഞെത്തിയ പഞ്ചായത്തിലെ ആശാവര്‍ക്കര്‍ ബിന്ദു സജികുമാറും വനിത ആരോഗ്യ സൂപ്പര്‍ വൈസര്‍ സുരയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബിന്ദുമോളും ചേര്‍ന്ന് ഗ്രാമപഞ്ചായത്തിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഡോ.മഞ്ജു ഇക്ബാലിനെ വിവരമറിയിച്ചു. ഡോക്ടര്‍ ഇടപെട്ട് ഗ്രാമപഞ്ചായത്തിന്റെ വാഹനം ലഭ്യമാക്കി നവജാത ശിശുവിനെയും മാതാവിനെയും എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്കും മാതാവിനെ വാര്‍ഡിലേക്കും മാറ്റി.
സ്ഥലവും  ഭാഷയും അറിയാത്ത ഇവരോട്  കരുണയില്ലാതെ പ്രവര്‍ത്തിച്ച കന്യാകുളങ്ങര ആശുപത്രി അധികൃതര്‍ക്കെതിരേ  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്് വനിതാസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  an hour ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  4 hours ago