HOME
DETAILS

പീഡനക്കേസ് അവിശ്വസനീയം: ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു

  
backup
February 07, 2017 | 7:13 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%80%e0%b4%af%e0%b4%82

കൊച്ചി: വിദ്യാസമ്പന്നയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്ന പരാതി വിശ്വസിക്കാനാവില്ലെന്നു വ്യക്തമാക്കി കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു. പീഡനക്കേസില്‍ ഏഴു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ പൊന്നുരുന്നി സ്വദേശി രതീഷ് നല്‍കിയ ഹരജിയാണു സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
2008ലാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയെ ഒരു തവണ ഹോട്ടലില്‍ കൊണ്ടുപോയും മൂന്നു തവണ പരാതിക്കാരിയുടെ വീട്ടിലെത്തിയും പ്രതി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പ്രതി പിന്നീട് വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സ്ത്രീക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എഴുതിയ കത്തും ഹാജരാക്കി. താനുമായി അടുപ്പത്തിലായിരുന്ന പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീടാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ 2012 ലാണ് സെഷന്‍സ് കോടതി രതീഷിനെ ശിക്ഷിച്ചത്.
വിദ്യാഭ്യാസമില്ലാത്ത സാധാരണ സ്ത്രീയെപ്പോലും ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്താന്‍ കഴിയൂ എന്നിരിക്കെ എന്‍ജിനീയറിംഗ് ബിരുദമുള്ള പരാതിക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പലതവണ വഞ്ചിച്ചുവെന്നത് വിശ്വസനീയമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.
യുവതിയുടെ അനുമതിയോടെയാണു പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ എഴുതിയ കത്തില്‍ നിന്നു വ്യക്തമാണ്. ആ നിലയ്ക്ക് പീഡനക്കുറ്റം നില നില്‍ക്കില്ല. രതീഷ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്തശേഷമാണു യുവതി പീഡനക്കുറ്റം ആരോപിച്ചു പരാതി നല്‍കിയതെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

Kerala
  •  a month ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണവില; വർധനവിലും കച്ചവടം പൊടിപൊടിക്കുന്നു, പിന്നിലെ കാരണം ഇത്

uae
  •  a month ago
No Image

വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി; 12 വർഷത്തെ നിയമയുദ്ധത്തിന് അന്ത്യം

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സംവിധായകന്‍ വി.എം വിനു മത്സരിക്കും

Kerala
  •  a month ago
No Image

ഖവാസിം കോർണിഷ് റോഡിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് പൊലിസ്

uae
  •  a month ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

Kerala
  •  a month ago
No Image

'നായകള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല'  ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലില്‍ വിദ്വേഷ ചുവരെഴുത്തുകള്‍

National
  •  a month ago
No Image

പത്രപ്രവര്‍ത്തകനായിട്ട് എത്ര കാലമായി?; പി.എം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala
  •  a month ago
No Image

ഹജ്ജ് 2026: 6,228 തീർത്ഥാടകരെ തിരഞ്ഞെടുത്ത് യുഎഇ; 72,000-ത്തിലധികം അപേക്ഷകർ

uae
  •  a month ago