HOME
DETAILS

പീഡനക്കേസ് അവിശ്വസനീയം: ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു

  
backup
February 07, 2017 | 7:13 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%80%e0%b4%af%e0%b4%82

കൊച്ചി: വിദ്യാസമ്പന്നയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്ന പരാതി വിശ്വസിക്കാനാവില്ലെന്നു വ്യക്തമാക്കി കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു. പീഡനക്കേസില്‍ ഏഴു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ പൊന്നുരുന്നി സ്വദേശി രതീഷ് നല്‍കിയ ഹരജിയാണു സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
2008ലാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയെ ഒരു തവണ ഹോട്ടലില്‍ കൊണ്ടുപോയും മൂന്നു തവണ പരാതിക്കാരിയുടെ വീട്ടിലെത്തിയും പ്രതി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പ്രതി പിന്നീട് വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സ്ത്രീക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എഴുതിയ കത്തും ഹാജരാക്കി. താനുമായി അടുപ്പത്തിലായിരുന്ന പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീടാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ 2012 ലാണ് സെഷന്‍സ് കോടതി രതീഷിനെ ശിക്ഷിച്ചത്.
വിദ്യാഭ്യാസമില്ലാത്ത സാധാരണ സ്ത്രീയെപ്പോലും ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്താന്‍ കഴിയൂ എന്നിരിക്കെ എന്‍ജിനീയറിംഗ് ബിരുദമുള്ള പരാതിക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പലതവണ വഞ്ചിച്ചുവെന്നത് വിശ്വസനീയമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.
യുവതിയുടെ അനുമതിയോടെയാണു പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ എഴുതിയ കത്തില്‍ നിന്നു വ്യക്തമാണ്. ആ നിലയ്ക്ക് പീഡനക്കുറ്റം നില നില്‍ക്കില്ല. രതീഷ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്തശേഷമാണു യുവതി പീഡനക്കുറ്റം ആരോപിച്ചു പരാതി നല്‍കിയതെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  3 days ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  3 days ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  3 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  3 days ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  3 days ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  3 days ago
No Image

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം

Kerala
  •  3 days ago
No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  3 days ago
No Image

തെര. വിജ്ഞാപനം അടുത്തമാസം രണ്ടാം വാരത്തോടെയെന്ന് സൂചന; കമ്മിഷണര്‍ ഉടൻ കേരളത്തിലെത്തും

Kerala
  •  3 days ago