HOME
DETAILS

പീഡനക്കേസ് അവിശ്വസനീയം: ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു

  
backup
February 07 2017 | 19:02 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%80%e0%b4%af%e0%b4%82

കൊച്ചി: വിദ്യാസമ്പന്നയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്ന പരാതി വിശ്വസിക്കാനാവില്ലെന്നു വ്യക്തമാക്കി കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു. പീഡനക്കേസില്‍ ഏഴു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ പൊന്നുരുന്നി സ്വദേശി രതീഷ് നല്‍കിയ ഹരജിയാണു സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
2008ലാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയെ ഒരു തവണ ഹോട്ടലില്‍ കൊണ്ടുപോയും മൂന്നു തവണ പരാതിക്കാരിയുടെ വീട്ടിലെത്തിയും പ്രതി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പ്രതി പിന്നീട് വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സ്ത്രീക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എഴുതിയ കത്തും ഹാജരാക്കി. താനുമായി അടുപ്പത്തിലായിരുന്ന പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീടാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ 2012 ലാണ് സെഷന്‍സ് കോടതി രതീഷിനെ ശിക്ഷിച്ചത്.
വിദ്യാഭ്യാസമില്ലാത്ത സാധാരണ സ്ത്രീയെപ്പോലും ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്താന്‍ കഴിയൂ എന്നിരിക്കെ എന്‍ജിനീയറിംഗ് ബിരുദമുള്ള പരാതിക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പലതവണ വഞ്ചിച്ചുവെന്നത് വിശ്വസനീയമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.
യുവതിയുടെ അനുമതിയോടെയാണു പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ എഴുതിയ കത്തില്‍ നിന്നു വ്യക്തമാണ്. ആ നിലയ്ക്ക് പീഡനക്കുറ്റം നില നില്‍ക്കില്ല. രതീഷ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്തശേഷമാണു യുവതി പീഡനക്കുറ്റം ആരോപിച്ചു പരാതി നല്‍കിയതെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍

oman
  •  19 days ago
No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  19 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  19 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  19 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  19 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  19 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  19 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  19 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  19 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  19 days ago