HOME
DETAILS

കത്തുകളിലും നിവേദനങ്ങളിലും ഒതുങ്ങി രാത്രിയാത്രാ നിരോധനം

  
backup
March 19, 2018 | 2:49 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf

സുല്‍ത്താന്‍ ബത്തേരി: സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ദേശീയ പാത 766ല്‍ 2009 മുതല്‍ തുടങ്ങിയ രാത്രിയാത്രാ നിരോധനം ഒഴിവാകാന്‍ സാധ്യത കുറവ്. രാത്രിയാത്രാ നിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് സുപ്രിംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയില്‍ മുന്‍തൂക്കമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.


വിഷയത്തില്‍ ജില്ലയുടെ ആവശ്യം പരിഗണിക്കുന്നതില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഏറ്റവും ഒടുവിലായി സുപ്രിം കോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയിലും കേരളത്തിന്റെ വാദങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. ഏപ്രില്‍ 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ കക്ഷികളായ പരിസ്ഥിതി സംഘടനകളുടേയും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടേയും അഭിപ്രായങ്ങളും പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സമിതി തയാറായിട്ടില്ല. ഇതിനിടെ ബംഗ്ലുളൂരുവില്‍ കഴിഞ്ഞദിവസം നടന്ന സമിതിയുടെ യോഗത്തിന്റെ മിനുട്ട്‌സ് സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു.


തുരങ്കപാതയോ മേല്‍പ്പാലങ്ങളോ പ്രായോഗികമല്ലെന്നും പകരം പാതയായി തലശ്ശേരി-മൈസൂരു പാത ഉപയോഗിക്കാമെന്നും കേരളത്തിന്റെ പ്രതിനിധി പറഞ്ഞതായാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍ തായാറാക്കിയ മിനുട്ട്‌സില്‍ ഉണ്ടായിരുന്നത്. ഇതിനെതിരേ തെറ്റായി രേഖപ്പെടുത്തപ്പെട്ട മിനുട്ട്‌സ് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രതിനിധി ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ കര്‍ണാടകക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.


വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിവെക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശക്തമായ തീരുമാനം ഉണ്ടാകാനിടയില്ലെന്ന കാരണം പറഞ്ഞായിരുന്നു കത്ത്.
ജില്ലയില്‍ സിറ്റിങ് പോലും നടത്താതെയുള്ള ഏകപക്ഷീയവും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയുമുള്ള സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ആക്ഷന്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.


എന്നാല്‍ വിദഗ്ധ സമിതിയില്‍ യാത്രാനിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ. പ്രായോഗിക ബദല്‍ മാര്‍ഗങ്ങളൊന്നും കേരളത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെടാതിരുന്നതും റിപ്പോര്‍ട്ട് കേരളത്തിന് പ്രതികൂലമാക്കാന്‍ ഇടയുണ്ട്. ഒരുമിച്ചു നില്‍ക്കേണ്ടവര്‍ ചേരിതിരിഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് രാക്കുരുക്കഴിക്കുന്നതിലും സംസ്ഥാന താല്‍പര്യം അട്ടിമറിക്കപ്പെടാനുള്ള പ്രധാന കാരണം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 months ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 months ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 months ago
No Image

കൊച്ചിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

Kerala
  •  2 months ago
No Image

ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും; ഒരുങ്ങുന്നത് വമ്പൻ പദ്ധതി

uae
  •  2 months ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; 116 പേർ മാത്രമാണ് പിന്തുണ അറിയിച്ച് കത്ത് നൽകിയതെന്ന് ​ഗവർണർ

National
  •  2 months ago
No Image

ആരാകും മുഖ്യമന്ത്രി? വിഡി സതീശനും, ചെന്നിത്തലയും, സണ്ണി ജോസഫും ഡല്‍ഹിയിലേക്ക്; നാളെ നിര്‍ണായക കൂടിക്കാഴ്ച്ച

Kerala
  •  2 months ago
No Image

ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; കർശന നിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  2 months ago
No Image

കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന വഴി തേടി പൊലിസ് ബാംഗ്ലൂരിലേക്ക്; വ്യാജപ്പേരിൽ താമസിച്ചിരുന്ന കമിതാക്കൾ അറസ്റ്റിൽ

National
  •  2 months ago
No Image

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യൂത്ത് കോണ്‍ഗ്രസ് നേതാവും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയില്‍ 

Kerala
  •  2 months ago