HOME
DETAILS

കത്തുകളിലും നിവേദനങ്ങളിലും ഒതുങ്ങി രാത്രിയാത്രാ നിരോധനം

  
backup
March 19, 2018 | 2:49 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf

സുല്‍ത്താന്‍ ബത്തേരി: സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ദേശീയ പാത 766ല്‍ 2009 മുതല്‍ തുടങ്ങിയ രാത്രിയാത്രാ നിരോധനം ഒഴിവാകാന്‍ സാധ്യത കുറവ്. രാത്രിയാത്രാ നിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് സുപ്രിംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയില്‍ മുന്‍തൂക്കമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.


വിഷയത്തില്‍ ജില്ലയുടെ ആവശ്യം പരിഗണിക്കുന്നതില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഏറ്റവും ഒടുവിലായി സുപ്രിം കോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയിലും കേരളത്തിന്റെ വാദങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. ഏപ്രില്‍ 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ കക്ഷികളായ പരിസ്ഥിതി സംഘടനകളുടേയും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടേയും അഭിപ്രായങ്ങളും പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സമിതി തയാറായിട്ടില്ല. ഇതിനിടെ ബംഗ്ലുളൂരുവില്‍ കഴിഞ്ഞദിവസം നടന്ന സമിതിയുടെ യോഗത്തിന്റെ മിനുട്ട്‌സ് സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു.


തുരങ്കപാതയോ മേല്‍പ്പാലങ്ങളോ പ്രായോഗികമല്ലെന്നും പകരം പാതയായി തലശ്ശേരി-മൈസൂരു പാത ഉപയോഗിക്കാമെന്നും കേരളത്തിന്റെ പ്രതിനിധി പറഞ്ഞതായാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍ തായാറാക്കിയ മിനുട്ട്‌സില്‍ ഉണ്ടായിരുന്നത്. ഇതിനെതിരേ തെറ്റായി രേഖപ്പെടുത്തപ്പെട്ട മിനുട്ട്‌സ് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രതിനിധി ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ കര്‍ണാടകക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.


വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിവെക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശക്തമായ തീരുമാനം ഉണ്ടാകാനിടയില്ലെന്ന കാരണം പറഞ്ഞായിരുന്നു കത്ത്.
ജില്ലയില്‍ സിറ്റിങ് പോലും നടത്താതെയുള്ള ഏകപക്ഷീയവും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയുമുള്ള സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ആക്ഷന്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.


എന്നാല്‍ വിദഗ്ധ സമിതിയില്‍ യാത്രാനിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ. പ്രായോഗിക ബദല്‍ മാര്‍ഗങ്ങളൊന്നും കേരളത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെടാതിരുന്നതും റിപ്പോര്‍ട്ട് കേരളത്തിന് പ്രതികൂലമാക്കാന്‍ ഇടയുണ്ട്. ഒരുമിച്ചു നില്‍ക്കേണ്ടവര്‍ ചേരിതിരിഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് രാക്കുരുക്കഴിക്കുന്നതിലും സംസ്ഥാന താല്‍പര്യം അട്ടിമറിക്കപ്പെടാനുള്ള പ്രധാന കാരണം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  15 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  15 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  15 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  15 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  15 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  15 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  15 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  15 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  15 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  15 days ago