HOME
DETAILS

കത്തുകളിലും നിവേദനങ്ങളിലും ഒതുങ്ങി രാത്രിയാത്രാ നിരോധനം

  
backup
March 19, 2018 | 2:49 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf

സുല്‍ത്താന്‍ ബത്തേരി: സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ദേശീയ പാത 766ല്‍ 2009 മുതല്‍ തുടങ്ങിയ രാത്രിയാത്രാ നിരോധനം ഒഴിവാകാന്‍ സാധ്യത കുറവ്. രാത്രിയാത്രാ നിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് സുപ്രിംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയില്‍ മുന്‍തൂക്കമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.


വിഷയത്തില്‍ ജില്ലയുടെ ആവശ്യം പരിഗണിക്കുന്നതില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഏറ്റവും ഒടുവിലായി സുപ്രിം കോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയിലും കേരളത്തിന്റെ വാദങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. ഏപ്രില്‍ 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ കക്ഷികളായ പരിസ്ഥിതി സംഘടനകളുടേയും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടേയും അഭിപ്രായങ്ങളും പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സമിതി തയാറായിട്ടില്ല. ഇതിനിടെ ബംഗ്ലുളൂരുവില്‍ കഴിഞ്ഞദിവസം നടന്ന സമിതിയുടെ യോഗത്തിന്റെ മിനുട്ട്‌സ് സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു.


തുരങ്കപാതയോ മേല്‍പ്പാലങ്ങളോ പ്രായോഗികമല്ലെന്നും പകരം പാതയായി തലശ്ശേരി-മൈസൂരു പാത ഉപയോഗിക്കാമെന്നും കേരളത്തിന്റെ പ്രതിനിധി പറഞ്ഞതായാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍ തായാറാക്കിയ മിനുട്ട്‌സില്‍ ഉണ്ടായിരുന്നത്. ഇതിനെതിരേ തെറ്റായി രേഖപ്പെടുത്തപ്പെട്ട മിനുട്ട്‌സ് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രതിനിധി ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ കര്‍ണാടകക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.


വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിവെക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശക്തമായ തീരുമാനം ഉണ്ടാകാനിടയില്ലെന്ന കാരണം പറഞ്ഞായിരുന്നു കത്ത്.
ജില്ലയില്‍ സിറ്റിങ് പോലും നടത്താതെയുള്ള ഏകപക്ഷീയവും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയുമുള്ള സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ആക്ഷന്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.


എന്നാല്‍ വിദഗ്ധ സമിതിയില്‍ യാത്രാനിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ. പ്രായോഗിക ബദല്‍ മാര്‍ഗങ്ങളൊന്നും കേരളത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെടാതിരുന്നതും റിപ്പോര്‍ട്ട് കേരളത്തിന് പ്രതികൂലമാക്കാന്‍ ഇടയുണ്ട്. ഒരുമിച്ചു നില്‍ക്കേണ്ടവര്‍ ചേരിതിരിഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് രാക്കുരുക്കഴിക്കുന്നതിലും സംസ്ഥാന താല്‍പര്യം അട്ടിമറിക്കപ്പെടാനുള്ള പ്രധാന കാരണം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം; അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ

crime
  •  21 days ago
No Image

യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി; ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി പേടിക്കേണ്ട; പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  21 days ago
No Image

പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  21 days ago
No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  21 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  21 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  21 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  21 days ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  21 days ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം

National
  •  21 days ago