HOME
DETAILS

കടലടങ്ങുന്നില്ല; തീരം വീണ്ടും വറുതിയുടെ പിടിയില്‍

  
Web Desk
April 27 2018 | 02:04 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%80


കോവളം: കലിയടങ്ങാത്ത കടലും നിരന്തരം ജാഗ്രതാ മുന്നറിയിപ്പുമായി എത്തുന്ന അധികൃതരും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയാതാക്കിയതോടെ തീരദേശ മേഖല പട്ടിണിയുടെ പിടിയില്‍.
ഓഖി ദുരന്തത്തിന് ശേഷം കടലിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വളരെ സൂക്ഷമതയോടെയും ജാഗ്രതയോടെയും അധികൃതര്‍ സമീപിക്കുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന ജാഗ്രതാ മുന്നറിയിപ്പുകള്‍ സര്‍വസാധാരണമാവുകയും ചെയ്തതാണ് മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന തീരദേശവാസികളെ വറുതിയിലാക്കിയിരിക്കുന്നത്.
അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന തിരമാലകളും കടലിനുള്ളില്‍ അനുഭവപ്പടുന്ന കടല്‍ക്ഷേഭവും ന്യൂന മര്‍ദങ്ങളുമാണ് കടലിന്റെ മക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി അധികൃതരെ സമ്മര്‍ദത്തിലാക്കുന്നത്. ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ച് നിരവധി വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നെടുത്ത സംഭവത്തെ തുടര്‍ന്ന് ഒരു മാസത്തിലധികം നീണ്ടുനിന്ന തെരച്ചിലും മുന്നറിയപ്പുകളും മത്സ്യമേഖലയെ ആകെ സ്തംഭിപ്പിച്ചിരുന്നു.
ഈ ദുരന്തത്തെ തുടര്‍ന്ന് ഏത് പ്രതിസന്ധിയിലും മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികള്‍ പോലും ഭീതിയിലായതോടെ ആരും കടലിലിറങ്ങാത്ത സാഹചര്യവും ഉണ്ടായി. തുടര്‍ന്ന് പട്ടിണിയിലായ കടലിന്റെ മക്കള്‍ ആഴ്ചകള്‍ക്ക് ശേഷം വേറെ നിവര്‍ത്തിയില്ലാതെ കടലിലിറങ്ങി പഴയ മാനസികാവസ്ഥയിലേക്ക് മടങ്ങവെയാണ് ദിവസങ്ങള്‍ക്ക് ശേഷം കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ എത്തി തുടങ്ങിയത്.
കടലിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നുള്ള മുന്നറിയപ്പുകള്‍ അവഗണിക്കാന്‍ കഴിയാത്ത അധികൃതരും തീരദേശത്തെ ഈ സാഹചര്യം ഏങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഉഴലുന്ന അവസ്ഥയിലാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ച് അധികൃതര്‍ക്ക് മത്സ്യത്തൊഴിലാളികളെ പ്രകൃതി ക്ഷോഭങ്ങളിലേക്ക് തള്ളിവിടാനാകില്ലെന്നു മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ പട്ടിണിയിലായ തീരദേശവാസികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നീണ്ടകാലം നല്‍കാനാകാത്ത പ്രതിസന്ധിയുമുണ്ട്.
ഓഖിയുടെ കാലത്തും തുര്‍ന്നിങ്ങോട്ടുണ്ടായ കടല്‍ക്ഷേഭത്തില്‍ പെട്ട് മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും ഇതുവരെ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ക്ക് ഇതുവരെ ആയിട്ടില്ല. ഇവരും പ്രകൃതി കനിഞ്ഞാലും മത്സ്യ ബന്ധനോപകരണങ്ങള്‍ ഇല്ലത്തിനാല്‍ മത്സ്യബന്ധനത്തിനിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്.
ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം എന്ന ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  3 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  3 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  3 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  3 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  5 hours ago