HOME
DETAILS

മോദിയും അമിത്ഷായും ഭീകരരെന്ന് രാജേന്ദ്ര ചൗധരി

  
backup
February 20 2017 | 19:02 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0

ലഖ്‌നോ: തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ കാര്‍ഡ് ഇളക്കി രംഗത്തുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാക്കും എതിരേ സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി.
ജനങ്ങളില്‍ ഭീതി വിതക്കുന്ന രണ്ട് ഭീകരരാണ് മോദിയും അമിത്ഷായുമെന്നാണ് അദ്ദേഹം ഇന്നലെ ലഖ്‌നോയില്‍ പറഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി മോദി ഫത്തേപൂരില്‍ നടത്തിയ വര്‍ഗീയ പ്രസംഗത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഭീകരവാദ പ്രയോഗം നടത്തിയത്. ഭീകരരായ മോദിയും അമിത്ഷായും ജനാധിപത്യത്തില്‍ ഭീകരത വളര്‍ത്തുകയാണ്.
ഇത് ജനങ്ങള്‍ കരുതിയിരിക്കണമെന്ന് അദ്ദേഹം ഒരു പൊതുയോഗത്തില്‍ പറഞ്ഞു.ബി.ജെ.പിയുടെ രാഷ്ട്രീയ രംഗത്ത് അമിത്ഷാ ഒന്നുമല്ല. മോദി പറയുന്നത് മാത്രം അനുസരിക്കുന്ന ഒരാളാണ് അദ്ദേഹം. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നതിനുപുറമെ ബി.ജെ.പി പ്രവര്‍ത്തകരെയും മോദി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പരിസ്ഥിതിയെ ഇരു നേതാക്കളും മലീമസമാക്കിയിരിക്കുകയാണ്. ഇതുതന്നെയാണ് രാജ്യത്താകമാനം ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ജനങ്ങളെ അവഹേളിക്കുന്ന ഇരുവരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ചൗധരിയുടെ ആരോപണത്തിന് തൊട്ടുപിന്നാലെ ശക്തമായ എതിര്‍പ്പുമായി രാജ്യസഭാ അംഗവും ബി.ജെ.പിയുടെ യു.പിയുടെ ചുമതലയുള്ള നേതാവുമായ ഓം പ്രകാശ് മാഥൂര്‍ രംഗത്തെത്തി.
ചൗധരിയുടെ ആരോപണം ലജ്ജിപ്പിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിക്കെതിരായ ഇത്തരത്തിലുള്ള ആരോപണം വഞ്ചനാപരമാണെന്നും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള എസ്.പിയുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും ഒംപ്രകാശ് മാഥൂര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എഎസ്ഐയെ ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി; കീഴടങ്ങിയത് കാമുകിയുടെ പൊലീസ് സ്റ്റേഷനിൽ

National
  •  2 months ago
No Image

ഒഡീഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രക്ഷപ്പെട്ടെത്തിയപ്പോൾ വീണ്ടും പീഡനശ്രമം, 4 പേർ പിടിയിൽ

National
  •  2 months ago
No Image

350 തസ്തികകളിലായി 17,300 നിയമനം; വമ്പൻ റിക്രൂട്ട്മെന്റ് ആരംഭിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്

uae
  •  2 months ago
No Image

വയനാട് ജില്ലയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി; കുറുവ ദ്വീപ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ നിരോധനം തുടരും

Kerala
  •  2 months ago
No Image

'നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ജീവൻ മതി': ഭാര്യയെ കാമുകനൊപ്പം വിട്ട് ഭർത്താവിന്റെ എഴുത്ത്

National
  •  2 months ago
No Image

കാത്ത് കാത്തിരുന്ന് അമേരിക്കയിൽ നിന്ന് 'പറക്കും ടാങ്കുകൾ' എത്തി; പാക് അതിർത്തി കാക്കാൻ ഇനി ഡബിൾ പവർ

National
  •  2 months ago
No Image

ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്

National
  •  2 months ago
No Image

ഖത്തറിലെത്തുമോ ഒളിംപിക് രാവുകൾ? ചർച്ചകളിലെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി

qatar
  •  2 months ago
No Image

അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്

Kerala
  •  2 months ago
No Image

ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു

uae
  •  2 months ago