HOME
DETAILS

മോദിയും അമിത്ഷായും ഭീകരരെന്ന് രാജേന്ദ്ര ചൗധരി

  
backup
February 20, 2017 | 7:05 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0

ലഖ്‌നോ: തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ കാര്‍ഡ് ഇളക്കി രംഗത്തുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാക്കും എതിരേ സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി.
ജനങ്ങളില്‍ ഭീതി വിതക്കുന്ന രണ്ട് ഭീകരരാണ് മോദിയും അമിത്ഷായുമെന്നാണ് അദ്ദേഹം ഇന്നലെ ലഖ്‌നോയില്‍ പറഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി മോദി ഫത്തേപൂരില്‍ നടത്തിയ വര്‍ഗീയ പ്രസംഗത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഭീകരവാദ പ്രയോഗം നടത്തിയത്. ഭീകരരായ മോദിയും അമിത്ഷായും ജനാധിപത്യത്തില്‍ ഭീകരത വളര്‍ത്തുകയാണ്.
ഇത് ജനങ്ങള്‍ കരുതിയിരിക്കണമെന്ന് അദ്ദേഹം ഒരു പൊതുയോഗത്തില്‍ പറഞ്ഞു.ബി.ജെ.പിയുടെ രാഷ്ട്രീയ രംഗത്ത് അമിത്ഷാ ഒന്നുമല്ല. മോദി പറയുന്നത് മാത്രം അനുസരിക്കുന്ന ഒരാളാണ് അദ്ദേഹം. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നതിനുപുറമെ ബി.ജെ.പി പ്രവര്‍ത്തകരെയും മോദി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പരിസ്ഥിതിയെ ഇരു നേതാക്കളും മലീമസമാക്കിയിരിക്കുകയാണ്. ഇതുതന്നെയാണ് രാജ്യത്താകമാനം ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ജനങ്ങളെ അവഹേളിക്കുന്ന ഇരുവരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ചൗധരിയുടെ ആരോപണത്തിന് തൊട്ടുപിന്നാലെ ശക്തമായ എതിര്‍പ്പുമായി രാജ്യസഭാ അംഗവും ബി.ജെ.പിയുടെ യു.പിയുടെ ചുമതലയുള്ള നേതാവുമായ ഓം പ്രകാശ് മാഥൂര്‍ രംഗത്തെത്തി.
ചൗധരിയുടെ ആരോപണം ലജ്ജിപ്പിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിക്കെതിരായ ഇത്തരത്തിലുള്ള ആരോപണം വഞ്ചനാപരമാണെന്നും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള എസ്.പിയുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും ഒംപ്രകാശ് മാഥൂര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  4 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  4 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  4 days ago
No Image

ഫ്രീലാൻസ് വിസയുമായി കുവൈത്ത്; വിസ കച്ചവടത്തിന് പൂട്ടിടും, പ്രവാസികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാം

Kuwait
  •  4 days ago
No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  4 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  4 days ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  4 days ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  4 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  4 days ago