
1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരാവകാശങ്ങള്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം: ശുപാര്‍ശയ്ക്കെതിരേ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: 1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നല്‍കണമെന്ന ആഭ്യന്തരമന്ത്രാലയം ഉന്നതാധികാര സമിതിയുടെ വിവാദ ശുപാര്‍ശയ്ക്കെതിരേ പ്രതിഷേധം ശക്തം. 1985ലെ അസംകരാറിന്റെ അടിസ്ഥാനത്തില്‍ 1971 മാര്‍ച്ച് 24 ആണ് പൗരത്വപ്പട്ടികയുടെ അടിസ്ഥാന തിയ്യതിയായി നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസം പൗരത്വപ്പട്ടിക തയ്യാറാക്കിയതും. എന്നാല്‍ 1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നല്കിയാല് മതിയെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പോലും പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ ഇല്ലാതാവും.
1951ന് മുമ്പ് അസമില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പറ്റാത്ത എല്ലാവരെയും ഇത് ബാധിക്കില്ല. മുസ്്ലിംകളെ മാത്രമേ ബാധിക്കൂ. ബാക്കിയുള്ളവര്‍ക്ക് പൗരത്വനിയമഭേദഗതിയുണ്ട്. പൗരത്വപ്പട്ടിക തയ്യാറാക്കുമ്പോള്‍ മുസ്്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്ക് രണ്ടു കട്ടോഫ് ഡേറ്റ് വേണമെന്നത് ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ഹിന്ദുക്കള്‍ക്ക് 1971 ഉം മുസ്്ലിംകള്‍ക്ക് 1951 ഉം. ഈ ആവശ്യം സുപ്രിംകോടതി സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇത് മറ്റ് രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് നടപ്പായാല്‍ പൗരന്മാരെന്ന നിലയിലുള്ള അവകാശങ്ങള്‍ക്ക് മുസ്്ലിംകള്‍ക്ക് 1951 ഉം ഹിന്ദുക്കള്‍ക്ക് പൗരത്വഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 2014 ഡിസംബര്‍ 31ഉം ആയിരിക്കും തിയ്യതി.
നിലവില്‍ അസമിലെ മുസ്്ലിംകളെ രണ്ടായി തിരിക്കുന്ന സര്‍വ്വേ നടത്താനുള്ള നടപടികള്‍ അസം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അസംപൗരത്വപ്പട്ടികയുടെ മാതൃകയില്‍ അസമീസ് ഭാഷ സംസാരിക്കുന്ന മുസ്്ലിംകളെയും ബംഗാളി സംസാരിക്കുന്ന മുസ്്ലിംകളെയും രണ്ടായി തിരിക്കുന്ന സര്‍വ്വേയാണ് നടത്തുന്നത്. ഇതിനായി അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിക്കാന്‍ അസം സര്‍ക്കാര്‍ നടപടി തുടങ്ങി. ആദ്യഘട്ട അപേക്ഷകള്‍ സ്വീകരിച്ച ശേഷം വൈകാതെ കരട് പ്രസിദ്ധീകരിക്കാനും പിന്നാലെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുമാണ് നീക്കം. അസം പൗരത്വപ്പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. ഇതില്‍ എട്ടുലക്ഷത്തോളം പേര് ബംഗാളി സംസാരിക്കുന്ന അസം മുസ്്ലിംകളാണ്.
അസംപൗരത്വപ്പട്ടികയില്‍ നിന്ന് 50 ലക്ഷം ബംഗാളി സംസാരിക്കുന്ന മുസ്്ലിംകളെങ്കിലും പുറത്തുപോകേണ്ടതാണെന്നും അവരെല്ലാം ബംഗ്ലാദേശികളാണെന്നുമുള്ള നിലപാടാണ് ബി.ജെ.പിയുടേത്. രാജ്യമൊന്നാകെ വീണ്ടും പൗരത്വപ്പട്ടിക വരുമ്പോള്‍ കൂടുതല്‍ മുസ്്ലിംകളെ പൗരന്മാരല്ലാതാക്കാനുള്ള നീക്കമാണെന്ന് മുസ്്ലിംകളെ രണ്ടായി തിരിച്ചുള്ള സര്‍വ്വേയെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ അസമിലെ 3.12 കോടി ജനങ്ങളില്‍ 34 ശതമാനമാണ് മുസ്്ലിംകള്‍. ഇതില്‍ നാലു ശതമാനമാണ് ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ ആദിമനിവാസി വിഭാഗത്തില്‍പ്പെട്ട അസമീസ് സംസാരിക്കുന്ന മുസ്്ലിംകളുള്ളത്. ഇവരെ കണ്ടെത്താനാണ് സര്‍വ്വേയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ബാക്കിയുള്ളവരെല്ലാം ബ്രിട്ടീഷ് കാലത്തും അതിനു മുമ്പും കുടിയേറിയ ബംഗാളി സംസാരിക്കുന്നവരോ അവരുടെ പിന്മുറക്കാരായ അസമി ഭാഷ സംസാരിക്കുന്നവരോ ആയ മുസ്്ലിംകളാണ്. സര്‍വ്വേക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുള്‍പ്പടെയുള്ള സംഘടനകളാണ് ഇത്തരത്തില്‍ സര്‍വ്വേ വേണമെന്ന ആവശ്യമുയര്‍ത്തിയത്. ആദിമനിവാസികളെ കണ്ടെത്താനെന്ന പേരിലായിരുന്നു ആദ്യം സര്‍വ്വേ നടത്താന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് ആ പേര് ഒഴിവാക്കിയിട്ടുണ്ട്.
പകരം ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ പേരുകള്‍ പ്രത്യേകം എടുത്തു പറഞ്ഞാണ് സര്‍വ്വേ നടത്തുന്നത്. ബംഗ്ലാദേശി മുസ്്ലിംകള്‍ സര്‍വ്വേ പട്ടികയില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുമെന്നതിനാലാണ് അതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബംഗാളി സംസാരിക്കുന്ന മുസ്്ലിംകള്‍ക്കെതിരേ വ്യാപകമായ വംശീയ കലാപങ്ങള്‍ അരങ്ങേറാറുള്ള അസമില്‍ സര്‍വ്വേ വംശീയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് നിരവധി പേര് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പള്ളികള്‍ വഴിയും സര്‍വ്വേ പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം
Football
• 23 minutes ago
23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• an hour ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• 2 hours ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• 2 hours ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 2 hours ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 2 hours ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 3 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 3 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 4 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 4 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 5 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 5 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 6 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 6 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 8 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 16 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 16 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 17 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 6 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 7 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 7 hours ago