HOME
DETAILS

ഇന്ത്യക്ക് തോല്‍വി

  
backup
February 25, 2020 | 2:20 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf-12
 
 
വെല്ലിങ്ടണ്‍: ഏകദിന പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ ആദ്യ ടെസ്റ്റിലും ഇന്ത്യക്ക് നാണക്കേട്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 10 വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇന്നലത്തേത്. ആദ്യ ഇന്നിങ്‌സിലേതു പോലെ കണ്ടാം ഇന്നിങ്‌സിലും ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയതോടെ ആതിഥേയര്‍ക്ക് വിജയം എളുപ്പമാവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചതോടെ ജയിക്കാന്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വേണ്ടിയിരുന്ന കിവികള്‍ വിക്കറ്റൊന്നും പോവാതെ കൂറ്റന്‍ ജയം അക്കൗണ്ടിലാക്കുകയായിരുന്നു. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 165 റണ്‍സില്‍ ചുരുങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് 348 റണ്‍സെടുത്ത് കരുത്ത് കാട്ടിയിരുന്നു. 
ഇന്നലെ ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ 35 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ഹനുമാ വിഹാരിക്കും അജിങ്ക്യാ രഹാനെക്കും കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. പിന്നീടെത്തിയ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് 43 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ 191 റണ്‍സുമായി ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ ഒമ്പത് റണ്‍സ് നേടി ജയം കൊയ്യുകയായിരുന്നു. ഓപ്പണര്‍മാരായ ടോം ലഥാം, ടോം ബ്ലണ്ടല്‍ എന്നിവര്‍ ചേര്‍ന്നാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. 
ടെസ്റ്റില്‍ തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനു ശേഷം ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യ പോയിന്റ് കൂടിയാണ് ഇന്ത്യക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ കിവീസ് കൈക്കലാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ തോല്‍വി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനത്തെ ബാധിച്ചിട്ടില്ല. എട്ടു ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് തലപ്പത്തുള്ള ഇന്ത്യയുടെ സമ്പാദ്യം. 10 ടെസ്റ്റുകളില്‍ നിന്ന് 296 പോയിന്റുമായി ആസ്‌ത്രേലിയ ര@ണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ല@ണ്ട്, പാകിസ്താന്‍ എന്നിവര്‍ യഥാക്രമം 146ഉം 140ഉം പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലു@ണ്ട്.
അതേസമയം ന്യൂസിലന്‍ഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ശ്രീലങ്കയെയാണ് അവര്‍ മറികടന്നത്. ആറു ടെസ്റ്റുകല്‍ നിന്ന് 120 പോയിന്റാണ് ന്യൂസിലാന്‍ഡിന്റെ സമ്പാദ്യം. 
ശ്രീലങ്കയാണ് (80) അഞ്ചാംസ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്ക 24 പോയിന്റോടെ ആറാമതു@ണ്ട്. വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ക്കു ഇതുവരെ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അക്കൗ@ണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുടീമുകളും ഒരു ടെസ്റ്റ് പരമ്പരയാണ് ഇതിനകം കളിച്ചത്. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  7 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  7 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  7 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  7 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  7 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  7 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  7 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  7 days ago