
നയം പ്രഖ്യാപിച്ച് ബജറ്റ് സമ്മേളനം
ഗവര്‍ണര്‍ പി. സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നലെ ആരംഭിച്ചിരിക്കയാണ്. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് സഭയില്‍ തുടങ്ങുമ്പോള്‍ അത് ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിതുറക്കുമെന്നതിന് സംശയമില്ല. അതാണല്ലോ പരമ്പരാഗതമായ രീതി. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയില്‍ പ്രവേശിച്ചപ്പോള്‍തന്നെ പ്രതിപക്ഷം പ്രളയക്കെടുതിക്കിരയായവര്‍ക്ക് നീതികിട്ടണമെന്ന ബാനര്‍ ഉയര്‍ത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തന്റെ പ്രസംഗത്തില്‍ എല്ലാറ്റിനും മറുപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രസംഗത്തിനിടെ പറയുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യത്തിന് ഉചിതമായൊരു മറുപടി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായതുമില്ല.
ശബരിമല യുവതീ പ്രവേശനത്തെക്കുറിച്ചും ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനിതാമതില്‍ സംഘടിപ്പിച്ചതിനെപറ്റിയുമാണ് പ്രധാനമായും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപറഞ്ഞത്. നവകേരളം നിര്‍മിക്കുന്നത് തന്നെയാണ് സര്‍ക്കാറിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം പിന്നീട് കണ്ടില്ല. കേരളത്തെ പുനര്‍നിര്‍മിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവമാണ് കാണിക്കുന്നത്.
എന്നാല്‍ അതുംപറഞ്ഞ് സ്വയം ചെയ്യേണ്ട കര്‍മങ്ങളില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ തവണ ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗമുണ്ടായിരുന്നു. നോട്ട് നിരോധനം പോലുള്ള തലതിരിഞ്ഞ നടപടി സാമ്പത്തിക ഭദ്രത തകര്‍ത്തു എന്ന രീതിയിലുള്ള പരാമര്‍ശങ്ങളൊക്കെയും ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളയുകയായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്. എന്നാല്‍ ഈ പ്രാവശ്യം പ്രസംഗത്തിന്റെ തുടക്കത്തിലും പിന്നീടും ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ചും പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ചും നടത്തിയ പ്രസംഗം വസ്തുതാപരവും വിശ്വാസയോഗ്യവുമായ വിശദീകരണമായില്ല.
സുപ്രിംകോടതി വിധിയെതുടര്‍ന്ന് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതതന്നെയാണ്. എന്നാല്‍ അത് നടപ്പിലാക്കിയ രീതി കേരളീയ സമൂഹത്തില്‍ അപകടകരമാംവിധത്തില്‍ വിഭാഗീയതക്ക് വിത്ത് പാകുന്ന രീതിയിലായിപ്പോയി. ലിംഗസമത്വം നടപ്പിലാക്കുക എന്നത് ഈ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരിക്കാം. എന്നാല്‍ സര്‍ക്കാര്‍ ഒരു മധ്യസ്ഥന്റെ റോളില്‍നിന്നുകൊണ്ട് അനുനയത്തിലൂടെ വേണമായിരുന്നു കാര്യങ്ങള്‍ നീക്കാന്‍. ഇവിടെ സര്‍ക്കാര്‍ ഒരു ഭാഗത്ത്‌നിന്നും ആര്‍.എസ്.എസ് മറുഭാഗത്ത്‌നിന്നും യുവതീ പ്രവേശനത്തിന്റെ പേരില്‍ ഏറ്റുമുട്ടുന്നതിനാണ് കേരളം സാക്ഷ്യംവഹിച്ചത്. കയ്യൂക്കിലൂടെയും ബലപ്രയോഗത്തിലൂടെയുമല്ല ലിംഗസമത്വം നടപ്പിലാക്കേണ്ടത്. നവോത്ഥാനത്തിന്റെ പേരില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക.
സ്വതന്ത്രമായ ചിന്താഗതി വളര്‍ന്നുവരികയും അത്തരം ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവര്‍ നിവര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നവോത്ഥാനം. ഈ വിഷയത്തില്‍ അനുനയത്തിന്റെ മാര്‍ഗമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെങ്കില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് കുറേക്കൂടി തിളക്കം കിട്ടുമായിരുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് ശുഷ്‌കാന്തിയോടെയുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല.
ആളുകള്‍ ഇപ്പോഴും അന്യരുടെ വീടുകളിലെ കോലായികളിലും ഷഡുകളിലുമാണ് കഴിയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായധനം കിട്ടാത്തവരുമുണ്ട്. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഒരു മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയും അതിലേക്ക് പൊതുജന ശ്രദ്ധ കൊണ്ടുവരാന്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും അനാവശ്യ ചെലവുകള്‍ കര്‍ശനമായി വെട്ടിക്കുറക്കുകയും ചെയ്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകുമായിരുന്നു.
ആയിരം ദിവസത്തെ ഭരണകൂട നേട്ടങ്ങള്‍ മണ്ഡലങ്ങള്‍തോറും ആഘോഷിക്കുവാന്‍ മൂന്ന് ദിവസമാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ഇതിലൂടെവരുന്ന പാഴ്‌ച്ചെലവ് പ്രളയാനന്തര നവകേരള നിര്‍മിതിക്കായി നീക്കിവച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു ദിവസത്തെ ആഘോഷംകൊണ്ട് മതിയാക്കാമായിരുന്നില്ലേ നേട്ടപ്പൊലിമ.
14,000 വീടുകള്‍ പൂര്‍ണമായും 2.5 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്ന് ഗവര്‍ണര്‍തന്നെ നയപ്രഖ്യാപനത്തിലൂടെ പറയുന്നുണ്ട്. പുനര്‍നിര്‍മിതിക്കായി കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. 31,000 കോടിയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിടത്ത് 3000 കോടി മാത്രമാണ് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത്. പുറമേനിന്ന് സഹായംകിട്ടുന്നത് തടയുകയും ചെയ്തു. കേരളം കൈവരിച്ച പുരോഗതി ചൂണ്ടിക്കാണിച്ചാണ് ഇതെല്ലാം നിഷേധിക്കുന്നത് എന്നത് എന്ത്മാത്രം ബാലിശമാണ്.
കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതിനാലായിരിക്കാം. വികസന നേട്ടങ്ങളായി മലയോര ഹൈവേയും കൊല്ലം ബൈപാസും എല്‍.എന്‍.ജി പൈപ്പ് ലൈനും പ്രസംഗത്തില്‍ പറയുന്നുണ്ടെങ്കിലും ഇതെല്ലാം മുന്‍ സര്‍ക്കാരുകള്‍ തുടങ്ങിവച്ചതാണ്. മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടതുമുന്നണി സര്‍ക്കാര്‍ അത് പൂര്‍ത്തിയാക്കിയെന്നേയുള്ളൂ. കൊല്ലം ബൈപാസ് നിര്‍മാണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍തന്നെ പണിപൂര്‍ത്തിയായത് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ അശാന്ത പരിശ്രമത്താലുമാണ്. തിരുവനന്തപുരം-കാസര്‍കോട് സെമിഹൈസ്പീഡ് ട്രെയിന്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാരിന്റെ ഒരു വാഗ്ദാനം. ഇതുവഴി തിരുവനന്തപുരത്തുനിന്ന് നാല് മണിക്കൂര്‍കൊണ്ട് കാസര്‍കോട്ടെത്താന്‍ കഴിയുന്നു എന്നത് ഒരു നേട്ടംതന്നെ. ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഹര്‍ത്താലുകളുടെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനവും അഭിനന്ദനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 2 months ago
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ
International
• 2 months ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 2 months ago
ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 2 months ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 2 months ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 2 months ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 2 months ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 2 months ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 2 months ago
അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ
National
• 2 months ago
ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു
International
• 2 months ago
കോന്നി പയ്യാനമൺ പാറമട അപകടം: കുടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago
റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ
National
• 2 months ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 2 months ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 2 months ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 2 months ago
ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ
International
• 2 months ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 2 months ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 2 months ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 2 months ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 2 months ago