കണ്ണൂരിനു വേണ്ടി കരിപ്പൂരിനെ കൊല്ലാം, സര്‍ക്കാര്‍ കൂടെയുണ്ട്
ജന്മംകൊണ്ടതു മുതല്‍ കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ട വിമാനത്താവളമാണ് കരിപ്പൂരിലേത്. ലോകത്തു മറ്റൊരിടത്തും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ദുരോഗ്യം ഉണ്ടായിട്ടുണ്ടാവില്ല. അന്യസംസ്ഥാന ലോബികളായിരുന്നു നേരത്തെ വിമാനത്താവളത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അതിനു നേതൃത്വം നല്‍കിയിരിക്കുകയാണ്. കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരിനത് പത്തു വര്‍ഷത്തേക്ക് ഒരു ശതമാനമായി പിണറായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ഉടമകള്‍ക്കെതിരേ വിപ്ലവം പ്രസംഗിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കരിപ്പൂരിനെ തകര്‍ക്കാന്‍ സ്വകാര്യ മേഖലയിലുള്ള കണ്ണൂര്‍ വിമാനത്താവളത്തെ കൊഴുപ്പിക്കുന്നത് വിരോധാഭാസം തന്നെ.
സ്വാര്‍ഥ താല്‍പ്പര്യത്തിനു വേണ്ടി പാര്‍ട്ടിയുടെ തത്വമല്ല അതിനപ്പുറമുള്ളതു വരെ വലിച്ചുകീറാന്‍ ഭരണകൂടം സന്നദ്ധമാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും ആയിരം ദിവസത്തെ ഭരണകാലയളവില്‍ ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ധന നികുതി ഒരു ശതമാനമായി നിജപ്പെടുത്തുമ്പോള്‍ ആഭ്യന്തര സര്‍വിസുകളെല്ലാം കരിപ്പൂരിനെ കൈയൊഴിയുമെന്നു ഗണിക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. അനന്തരം കരിപ്പൂര്‍ വിമാനത്താവളം ദയാവധത്തിനായിരിക്കും വിധേയമാകുക.
പ്രതിലോമകാരികളുടെയും ലോബികളുടെയും കുത്സിത പ്രവര്‍ത്തനം സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തത് കണ്ണൂരിനു വേണ്ടിയാണ്. ഇതുവഴി വിഭാഗീയതക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തലും തരംതാഴ്ത്താന്‍ കൃത്രിമ രേഖകള്‍ ചമയ്ക്കലുമാണ് ഏറ്റവുമവസാനം കരിപ്പൂരിനെതിരേ ഉണ്ടായത്. അഗ്നിശമന സേനയെ തരംതാഴ്ത്തിക്കൊല്ലാന്‍ ശ്രമം നടത്തിയത് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്ന വിവരം അതോറിറ്റി മുന്‍ ഡയരക്ടര്‍ വി. നന്ദകുമാര്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.
തരംതാഴ്ത്തി നശിപ്പിക്കാന്‍ അതോറിറ്റി തന്നെ മുന്‍കൈ എടുത്തതിനെതിരേ കഴിഞ്ഞ ജൂലൈയില്‍ ബഹുജന മാര്‍ച്ചും ജനകീയ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചതിനെ തുടര്‍ന്നാണു അധികൃതര്‍ പിന്മാറിയത്. എന്നാല്‍ അവര്‍ അടങ്ങിയിരുന്നില്ല. റണ്‍വേ വലുതാക്കണമെന്നും അതിനാവശ്യമായ ഭൂമി ഇനിയും വേണമെന്നും പറഞ്ഞ് വലിയ വിമാനങ്ങളുടെ പോക്കുവരവ് അതോറിറ്റി റദ്ദാക്കി. നേരത്തെ ഏറ്റെടുത്ത ഭൂമിയില്‍ ധാരാളം സ്ഥലം വെറുതെ കിടക്കുമ്പോഴായിരുന്നു ഈ നീക്കം. റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ന്നിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍നിന്ന് എടുത്തുമാറ്റിയത് തകര്‍ക്കലിന്റെ മറ്റൊരു രൂപമായിരുന്നു. ഇതിനെയെല്ലാം ബഹുജന പിന്തുണയോടെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ലാഭകരമായി നടന്നു വരുന്ന വിമാനത്താവളത്തെ നശിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക, അതിനെ പരാജയപ്പെടുത്താന്‍ പൊതുസമൂഹം നിരന്തരം ജാഗ്രതയോടെ നിലയുറപ്പിക്കുക. ലോകത്തു മറ്റൊരിടത്തും കാണാനാവില്ല ഇത്തരമൊരു പ്രതിഭാസം. പിറന്ന് 30 വര്‍ഷം കഴിഞ്ഞിട്ടും കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങളില്‍നിന്ന് തല്പരകക്ഷികള് പിന്മാറാതെയിരിക്കുമ്പോഴാണ് അവര്‍ക്കൊരു കൈ സഹായവുമായി ഇടതു മുന്നണി സര്‍ക്കാര്‍ രംഗത്തു വന്നിട്ടുള്ളത്. 1992 മുതല്‍ മുംബൈ ലോബിക്കു വേണ്ടി ആഭ്യന്തര സര്‍വിസുകള്‍ അതോറിറ്റി വെട്ടിക്കുറച്ചു. കരിപ്പൂരില്‍നിന്ന് ഗള്‍ഫിലേക്ക് സര്‍വിസ് അനുവദിക്കാതെ ചിറകൊടിക്കാന്‍ ശ്രമിച്ചു. ജംബോ വേണമെന്നു പറഞ്ഞ് ഹജ്ജ് സര്‍വിസ് തടഞ്ഞു. മുന്‍ എം.പി ഇ. അഹമ്മദ് ഇടപെട്ടാണ് ഇതു പുനരാരംഭിച്ചത്.
രാത്രികാല സര്‍വിസിന് അനുയോജ്യമല്ലെന്നു പറഞ്ഞ് വീണ്ടും ഉടക്കിട്ടു. കോടികള്‍ മുടക്കി ലീഡിങ് ലൈറ്റുകള്‍ സ്ഥാപിച്ചു രാത്രി സര്‍വിസിന് സൗകര്യം ചെയ്ത് കൊടുത്തിട്ടും ലോബികള്‍ അടങ്ങിയില്ല. ഇപ്രാവശ്യം പറഞ്ഞത് അന്താരാഷ്ട്ര നിലവാരം പോരെന്നായിരുന്നു. അതും പരിഹരിച്ചു. എന്നിട്ടും മുറുമുറുപ്പ് അവസാനിച്ചില്ല. റീ കാര്‍പ്പറ്റിങിന്റെ പേരില്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ പിന്നെയും റദ്ദാക്കി. റീ കാര്‍പ്പറ്റിങിന്റെ പേരില്‍ മറ്റൊരിടത്തും സര്‍വിസ് റദ്ദാക്കിയിരുന്നില്ല.
ഏറ്റവും ഒടുവിലായി ഇതാ കണ്ണൂരിനെ തടിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. നികുതിയുടെ പേരില്‍. ഇതിനെതിരേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വീണ്ടുമൊരു ജനകീയ സമരത്തിനു കളമൊരുങ്ങുകയാണ്. ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല ഇത്തരമൊരു പ്രതിഭാസം. ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ഒരു വിമാനത്താവളത്തെ കൊല്ലാന്‍ ലോബികളും അതോറിറ്റിയും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും നിരന്തരം പരിശ്രമിക്കുക. അതിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സംഘടിച്ച് സമരരംഗത്തിറങ്ങുക. അതിശയകരം തന്നെ കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം
Football
• 13 days agoധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം
Kerala
• 13 days agoലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ
Cricket
• 13 days agoവിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026
uae
• 13 days agoകുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു
Kuwait
• 13 days agoആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ
Kerala
• 13 days ago'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം
Kerala
• 13 days agoസംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59
Kerala
• 13 days agoമികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി
uae
• 13 days agoകേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ
Kerala
• 13 days agoകേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു
Kerala
• 13 days agoസമസ്ത ശതാബ്ദി സമ്മേളനം: പതാകകൾ ഇന്ന് വരക്കലിൽ
Kerala
• 13 days agoസർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
Kerala
• 13 days agoശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
Kerala
• 13 days agoനിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോഗ്രാം പ്രഖ്യാപിച്ചു
qatar
• 14 days agoകേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
Kerala
• 14 days ago'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല
crime
• 14 days agoയുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ
International
• 14 days agoതിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story
കാരിക്ക് വെറുമൊരു പരിശീലകൻ മാത്രമല്ല, യുണൈറ്റഡിന്റെ ആത്മാവ് തോട്ടറിഞ്ഞ ഒരു നായകൻ കൂടിയാണ്. ഓൾഡ് ട്രാഫോർഡിൽ വീണ്ടും 'ഗ്ലോറി ഗ്ലോറി മാൻ യുണൈറ്റഡ്' എന്ന ഗീതം മുഴങ്ങുമ്പോൾ, അതിന് പിന്നിൽ തന്ത്രശാലിയായ കാരിക്കിന്റെ മസ്തിഷ്കമുണ്ടാകും....