HOME
DETAILS

ബി.സി.സി.ഐയും ക്രിക്കറ്റ് ആസ്‌ത്രേലിയയും കൊമ്പു കോര്‍ക്കുന്നു

  
Web Desk
March 08 2017 | 19:03 PM

%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%90%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

ന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിവാദ പെരുമാറ്റത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ആസ്‌ത്രേലിയയും കൊമ്പു കോര്‍ക്കുന്നു. രണ്ടാം ടെസ്റ്റിനിടെ പുറത്തായിട്ടും ഡി.ആര്‍.എസ് വേണമോയെന്ന് ഡ്രസിങ് റൂമിലേക്ക് നോക്കി ചോദിച്ച സ്മിത്തിന്റെ നടപടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ബി.സി.സി.ഐയെയും ചൊടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ കോഹ്‌ലിയും സ്മിത്തും തമ്മില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു.
വിഷയത്തില്‍ കോഹ്‌ലിക്ക് ബി.സി.സി.ഐ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ സ്മിത്തിനെയും പിന്തുണച്ചു. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്മിത്തിനെ ചതിയന്‍ എന്ന് വിളിച്ചിരുന്നു കോഹ്‌ലി. സ്മിത്തിനെതിരേ നടപടിയെടുക്കണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് ബി.സി.സി.ഐ. അതേസമയം ആ നിമിഷം മസ്തിഷകത്തിന്റെ പ്രവര്‍ത്തനം നിലച്ചു പോയതാണ് അത്തരമൊരു നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് സ്മിത്ത് മത്സരശേഷം വ്യക്താക്കി. തുടര്‍ന്നുള്ള മത്സരങ്ങള്‍ മികച്ച രീതിയില്‍ കളിക്കാന്‍ ആസ്‌ത്രേലിയന്‍ താരങ്ങള്‍ ശ്രമിക്കണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടു.
സ്മിത്തിന്റെ പ്രവര്‍ത്തിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലാന്‍ഡ് പറഞ്ഞു. സ്മിത്തിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും താനാണ് അദ്ദേഹത്തോട് അത്തരമൊരു കാര്യത്തിന് പ്രേരിപ്പിച്ചതെന്ന് ആസ്‌ത്രേലിയന്‍ ബാറ്റ്‌സമാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് പറഞ്ഞു. നിയമത്തിനെ പറ്റി എനിക്കുള്ള അജ്ഞതയാണ് അത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
ടീം കോച്ച് ഡാരന്‍ ലേമനും സ്മിത്തിനെ പിന്തുണച്ചിട്ടുണ്ട്. വ്യക്തിപരമായ കോഹ്‌ലിയുടെ ആരോപണങ്ങള്‍ മാത്രമാണിതെന്നും ലേമന്‍ പറഞ്ഞു. കോഹ്‌ലിയുടെ ആരോപണങ്ങള്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കാതിരുന്നതിന് ടീമംഗങ്ങളെ ലേമന്‍ അഭിനന്ദിച്ചു. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സ്റ്റീവ് വോ സ്മിത്തിന്റെ നടപടിയെ പൂര്‍ണമായി പിന്തുണച്ചിട്ടില്ല. അദ്ദേഹത്തിന്റെ ക്ഷമാപണം മുഖവിലയ്‌ക്കെടുക്കണമെന്നും എന്നാല്‍ സ്വന്തം ചെയ്തികളില്‍ സ്മിത്തിന് അഭിമാനം ഉണ്ടാവാനിടയില്ലെന്നും വോ പറഞ്ഞു. അമ്പയര്‍മാര്‍ സ്മിത്തിന്റെ നീക്കങ്ങള്‍ വിലക്കിയതിലൂടെ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ടാവുമെന്നും സ്റ്റീവ് വോ കൂട്ടിച്ചേര്‍ത്തു.
മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ ആസ്‌ത്രേലിയന്‍ താരങ്ങള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. കാലങ്ങളായി ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം മറ്റുള്ളവരെ വിഡ്ഡികളാക്കുകയാണ്. എന്നാല്‍ ഇനിയതിന് സാധ്യമല്ല. ഇത്തവണ അവര്‍ തെളിവോടെ പിടിക്കപ്പെട്ടിരിക്കുന്നുവെന്ന് താക്കൂര്‍ ട്വീറ്റ് ചെയ്തു. കാര്യങ്ങളറിയാത്ത ക്യാപ്റ്റനാണ് സ്മിത്ത്. അത്തരമൊരാള്‍ക്ക് എങ്ങനെ ടീമിനെ നയിക്കാനാവുമെന്ന് താക്കൂര്‍ ട്വീറ്റില്‍ ചോദിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  3 days ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  3 days ago
No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  3 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  3 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  3 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  3 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  3 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  3 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  3 days ago