HOME
DETAILS

ആഴ്‌സണലിനെ ഇരുപാദ പ്രീ ക്വാര്‍ട്ടറിലുമായി 10-2 ന് വീഴ്ത്തി

  
backup
March 08, 2017 | 7:11 PM

%e0%b4%86%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%a3%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%be%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%95

ലണ്ടന്‍: അക്ഷരാര്‍ഥത്തില്‍ ഏകപക്ഷീയമായ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തപ്പോള്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് നാപ്പോളിയെ പരാജയപ്പെടുത്തി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലുമായി 10-2 എന്ന സ്‌കോറിനാണ് ബയേണ്‍ വിജയിച്ചത്. റയല്‍ 6-2 എന്ന സ്‌കോറിനും.
നേരത്തെ സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ 5-1 എന്ന സ്‌കോറിന് ഗണ്ണേഴ്‌സിനെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ലണ്ടനില്‍ ബയേണ്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ആദ്യ പകുതിക്ക് ശേഷം എമിറേറ്റ്‌സ് സ്റ്റേഡിയം കൂട്ടക്കൊലയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ബയേണിന്റെ കൗണ്ടര്‍ അറ്റാക്കിങില്‍ വിരണ്ടു പോയ ഗണ്ണേഴ്‌സ് പൊരുതാന്‍ പോലും തയ്യാറാവാതെയാണ് കീഴടങ്ങിയത്.
മത്സരത്തിനിറങ്ങും മുന്‍പേ കോച്ച് ആഴ്‌സന്‍ വെങര്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് സ്റ്റേഡിയത്തിനകത്തും പുറത്തും അരങ്ങേറിയത്. ടീം തോറ്റു കൊണ്ടിരിക്കുമ്പോഴും കോച്ചിനെ എന്തു കൊണ്ട് മാറ്റുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. പ്രതീക്ഷകളെ തെറ്റിച്ച് ആദ്യ പകുതിയില്‍ മികച്ച രീതിയിലാണ് ആഴ്‌സണല്‍ കളിച്ചത്. ബയേണിന്റെ ആക്രമണങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിക്കാനും അതോടൊപ്പം തകര്‍പ്പന്‍ നീക്കങ്ങള്‍ നടത്താനും ടീമിനായി. 20ാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ട് ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ ആക്രമണം കടുപ്പിച്ചു.
രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറിയുന്നതാണ് കണ്ടത്. ലെവന്റോസ്‌കിയെ ലോറന്റ് കോഷിയെല്‍നി വീഴ്ത്തിയതിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കി. ഇതോടെ പത്തു പേരായി ഗണ്ണേഴ്‌സ് ചുരുങ്ങി. ഇവിടന്നങ്ങോട്ട് ബയേണ്‍ ഗോള്‍ മഴ പെയ്യിക്കുന്നതിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഫൗളിന് ലഭിച്ച കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലെവന്‍ഡോസ്‌കി സ്‌കോര്‍ തുല്യതയിലെത്തിയച്ചു. 68ാം മിനുട്ടില്‍ ആര്യന്‍ റോബന് ടീമിന് ലീഡ് സമ്മാനിച്ചു. ഡഗ്ലസ് കോസ്റ്റ മൂന്നാം ഗോളും ആര്‍തുറോ വിദാലും ശേഷിച്ച രണ്ടു ഗോളുകളും സ്വന്തമാക്കിയതോടെ ആഴ്‌സണല്‍ നാണം കെട്ട തോല്‍വി സ്വന്തമാക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഗണ്ണേഴ്‌സ് തുടര്‍ച്ചയായ ഏഴാം തവണയാണ് പുറത്താവുന്നത്.
റയലിനെതിരേ ഡ്രയസ് മെര്‍ട്ടന്‍സ് നായകനും വില്ലനുമായ മത്സരത്തിലാണ് നാപ്പോളി തോല്‍വിയോടെ പുറത്തായത്. എവേ ഗോളിന്റെ മുന്‍തൂക്കമുണ്ടായിരുന്ന മത്സരത്തില്‍ മെര്‍ട്ടന്‍സിലൂടെ 24ാം മിനുട്ടില്‍ നാപ്പോളി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം തട്ടകത്തില്‍ കളി കൈവിട്ടു പോകുന്ന നോക്കി നില്‍ക്കേണ്ടി വന്നു ടീമിന്. സെര്‍ജിയോ റാമോസ് 51ാം മിനുട്ടില്‍ നേടിയ ഗോളില്‍ റയല്‍ നിര്‍ണായകമായ സമനില ഗോള്‍ നേടി.
തിരിച്ചടിക്കാന്‍ നാപ്പോളി ശ്രമങ്ങള്‍ നടത്തുന്നതിനിടെ മെര്‍ട്ടന്‍സിന്റെ സെല്‍ഫ് ഗോള്‍ അവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. കളിയുടെ അവസാന സമയത്ത് ആല്‍വാരോ മൊറാറ്റ ശേഷിച്ച ഗോള്‍ നേടി റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago