HOME
DETAILS

6000ത്തിൽ നിന്നും 2000ത്തിലേക്ക്; ബി.എൽ.ഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചു

  
നിസാം കെ. അബ്ദുല്ല 
March 18, 2026 | 2:14 AM

BLOs incentives cut from 6000 to 2000

കൽപ്പറ്റ: സംസ്ഥാനത്ത് നവംബർ നാല് മുതൽ ഫെബ്രുവരി 21 വരെ എസ്.ഐ.ആർ പുതുക്കലിന് നേതൃത്വം നൽകിയ ബി.എൽ.ഒമാരെ വഞ്ചിച്ച് സർക്കാർ. ഇവരുടെ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്ന 6000 രൂപ സ്‌പെഷൽ ഇൻസെന്റീവ് 2000 രൂപയാക്കി വെട്ടിച്ചുരുക്കി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്ത് കൂടി പരിഗണിച്ചാണ് ഈ തുക അനുവദിക്കുന്നതെന്നാണ്. ഇത് തങ്ങളെ വഞ്ചിക്കലാണെന്നാണ് മൂന്നര മാസക്കാലം വലിയ സമ്മർദങ്ങൾ അടക്കം അതിജയിച്ച് പ്രവർത്തിച്ച ബി.എൽ.ഒമാർ ആരോപിക്കുന്നത്. 

കേരളത്തിൽ 14 ജില്ലകളിലായി 30,471 ബി.എൽ.ഒമാരാണ് എസ്.ഐ.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. പദ്ധതിയുടെ തുടക്കത്തിൽ 6000 രൂപ സ്‌പെഷൽ ഇൻസെന്റീവ് നൽകുമെന്നാണ് അറിയിച്ചിരുന്നത്. മൂന്നര മാസക്കാലത്തെ സേവനത്തിന് തുച്ചമായ തുകയാണ് ഇതെങ്കിലും എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള യാത്രക്കും മറ്റും ഉപകരിക്കുമെന്ന ആശ്വാസത്തിലായിരുന്നു ബി.എൽ.ഒമാർ. എന്നാൽ, അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നതാണ് തിങ്കളാഴ്ച ഇറങ്ങിയ സർക്കാർ ഉത്തരവ്. 

എസ്.ഐ.ആർ പ്രവർത്തനങ്ങൾ എല്ലാ പോരായ്മകളും പരിഹരിച്ച് കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്ന് കേരളം അവകാശപ്പെടുന്നത് ബി.എൽ.ഒമാരുടെ അധ്വാനഫലമാണ്. ഫീൽഡ് വർക്കിനായി ചെലവായ ഇന്ധനത്തുക, വാഹനം ഇല്ലാത്തവർ ഓട്ടോറിക്ഷകൾക്കായി ചെലവാക്കിയ തുക, സ്റ്റേഷനറി, ഭക്ഷണ ചെലവുകൾ എന്നിവ ഓരോരുത്തരും സ്വന്തം പോക്കറ്റിൽ നിന്നാണ് ചെലവഴിച്ചത്. 

എന്നാൽ, ഇതൊന്നും തുക അനുവദിച്ചതിൽ പരിഗണിക്കപ്പെട്ടില്ല.  അർഹമായ പ്രതിഫലം നിഷേധിക്കുന്നത് ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്നാണ് ബി.എൽ.ഒമാർ ആക്ഷേപിക്കുന്നത്. തങ്ങൾക്ക് അർഹമായ പ്രതിഫലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് ബി.എൽ.ഒമാർ പരാതികൾ നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇറാൻ

International
  •  2 hours ago
No Image

യു.എ.ഇയിൽ ഇന്ന് ശവ്വാൽ പിറ കാണുമോ? മാസപ്പിറവി നിരീക്ഷണ സമിതി വൈകിട്ട് യോഗം ചേരും

uae
  •  4 hours ago
No Image

ഖത്തറില്‍ നാടണഞ്ഞത് അയ്യായിരത്തിലേറെ ഇന്ത്യക്കാര്‍; എംബസി രക്ഷാപ്രവര്‍ത്തനത്തില്‍

qatar
  •  8 hours ago
No Image

മ്യാന്‍മറിലേക്ക് ഇന്ത്യവഴി ആയുധക്കടത്ത്; സായുധ സംഘങ്ങള്‍ക്ക് ആയുധ പരിശീലനവും നല്‍കി; ഏഴ് വിദേശികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  10 hours ago
No Image

ഗംഗാനദി തീരത്ത് ബിരിയാണി കഴിച്ചു; മതവികാരം വ്രണപ്പെട്ടെന്ന് യുവമോര്‍ച്ച; 14 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് യുപി പൊലിസ് 

National
  •  10 hours ago
No Image

ദാൽ തടാകതീരത്ത് വർണ്ണവസന്തം; ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനിൽ പുഷ്പോത്സവത്തിന് തുടക്കം

National
  •  11 hours ago
No Image

നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടവരും; സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ സുധാകരന്‍ അനുകൂല പോസ്റ്ററുകള്‍; പോര് മുറുകുന്നു 

Kerala
  •  11 hours ago
No Image

കണ്ണൂരിനെ ചൊല്ലി തർക്കം മുറുകുന്നു; കോൺഗ്രസിൽ സുധാകരൻ്റെ പടയൊരുക്കം, നാളെ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

Kerala
  •  11 hours ago
No Image

പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

ഇറാന്‍ നേതാക്കളെ വധിക്കാന്‍ ഉത്തരവിടുന്ന നെതന്യാഹു; വീണ്ടും വ്യാജ പ്രചരണവുമായി ഇസ്‌റാഈല്‍; തട്ടിപ്പ് പൊളിച്ച് സോഷ്യല്‍ മീഡിയ 

International
  •  12 hours ago

No Image

'സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് പങ്കില്ല; ആരുടെയും ബന്ധുത്വം നോക്കിയല്ല സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്'; തളിപ്പറമ്പില്‍ ടികെ ഗോവിന്ദനെ തള്ളി സിപിഎം 

Kerala
  •  13 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ നെബ്രാസ്ക; കത്തിയെരിഞ്ഞത് ഏഴര ലക്ഷം ഏക്കർ; വയോധികയ്ക്ക് ദാരുണാന്ത്യം

International
  •  14 hours ago
No Image

കൂറുമാറിയെത്തിയവരെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക; ഐഷ പോറ്റിക്കും, എസ് സുരേഷിനും സീറ്റ് 

Kerala
  •  14 hours ago
No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  14 hours ago