
മോദി അനുമതി നിഷേധിച്ചത് ബോധപൂര്‍വം
കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നത് രണ്ടാംതവണയാണ്. നിഷേധിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസ് ആയതിനാല്‍ത്തന്നെ മോദിയുടെ അറിവോടെയായിരിക്കും ഈ നടപടിയെന്നു വിശ്വസിക്കണം. അന്യായവും സംസ്ഥാന-കേന്ദ്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുന്നതുമാണിത്. ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഈ നടപടി. രാഷ്ട്രീയപ്രേരിതമായാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നതില്‍ സംശയമില്ല.
വരള്‍ച്ച, റേഷന്‍ വിതരണം ഉള്‍പ്പെടെ സംസ്ഥാനം നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ നേരില്‍കണ്ടു ധരിപ്പിക്കാനാണു സര്‍വകക്ഷി സംഘം യാത്രപോകാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 20, 21 തിയ്യതികളിലേതെങ്കിലുമൊരു ദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനാണ് ഉദ്ദേശിച്ചത്. ഈ രണ്ടു ദിവസവും സൗകര്യപ്രദമല്ലെങ്കില്‍ പ്രധാനമന്ത്രിക്കു സൗകര്യമുള്ള മറ്റൊരു ദിവസം നിര്‍ദേശിക്കുകയായിരുന്നു മര്യാദ. അതിനുപകരം, വേണമെങ്കില്‍ ധനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ കണ്ടു തിരിച്ചുപൊയ്‌ക്കൊള്ളുവെന്ന മറുപടി നല്‍കിയത് പ്രധാനമന്ത്രിയുടെ പദവിക്കു ചേരുന്നതല്ല.
കറന്‍സി പിന്‍വലിക്കല്‍ മൂലം സഹകരണരംഗത്തുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി നേരത്തേ സന്ദര്‍ശനാനുമതി ചോദിച്ചപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. ഒരു സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചാല്‍ അനുവദിക്കുകയെന്നതാണു കീഴ്‌വഴക്കം. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുപോരുന്ന ബി.ജെ.പി ഭരണകൂടത്തില്‍നിന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല.
പാര്‍ലമെന്റിനെ അഭിമുഖീകരിക്കാതെ പലവിധ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും എടുത്തവരാണു ബി.ജെ.പി ഭരണകൂടം. പാര്‍ലമെന്റിനെക്കുറിച്ചു ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി ഏകശിലാഭരണത്തിലേക്കു ശ്രദ്ധ കൊണ്ടുവരാനുള്ള തന്ത്രംകൂടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ടാകണം. ജനപ്രതിനിധികളെയും മന്ത്രിമാരെയും പോലും വിശ്വാസത്തിലെടുക്കാത്ത ഭരണകൂടത്തില്‍നിന്നു ജനാധിപത്യ മര്യാദ പ്രതീക്ഷിക്കാനാവില്ല. നോട്ട് റദ്ദാക്കുന്ന വിവരം ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അറിവുണ്ടായിരുന്നോയെന്ന ചോദ്യത്തിനു വിവരാവകാശ കമ്മിഷന്‍ മറുപടി നല്‍കാതിരുന്നതും ഇതിന്റെ ഭാഗമാണ്.
പ്രധാനമന്ത്രിയും ബി.ജെ.പി ഭരണകൂടവും കേരളത്തോട് അനുവര്‍ത്തിക്കുന്ന നയം ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല. സംസ്ഥാനം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. നേതൃത്വം നല്‍കുന്നത് സി.പി.എമ്മും. സംസ്ഥാനം ഇടതു പക്ഷം ഭരിക്കണമെന്നത് ജനവിധിയാണ്. അത് മാനിക്കുകയാണു വേണ്ടത്. കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നുവെന്ന വ്യാജവാര്‍ത്ത ദേശീയതലത്തില്‍ പ്രചരിപ്പിച്ച് കലഹത്തിന് ഒരുക്കം കൂട്ടുന്ന ബി.ജെ.പി ഫെഡറലിസത്തിനും ജനാധിപത്യത്തിനുമെതിരേ ഇത്തരം സംഭവങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ പ്രതിയോഗികളില്‍ അഗ്രസ്ഥാനത്താണ് സി.പി.എം എന്നത് വസ്തുതയാണ്.
കണ്ണൂരിലെ സി.പി.എം-ബി.ജെ.പി സംഘട്ടനങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന്റെ പേരില്‍ ദേശവ്യാപക പ്രചാരണം അഴിച്ചുവിട്ടു മുഖ്യമന്ത്രിക്കെതിരേ നീക്കം നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുത്താല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍.എസ്.എസ് പ്രാദേശിക നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന് പറയാന്‍ സാധിച്ചത് ബി.ജെ.പി അഴിച്ചുവിട്ട പ്രചാരണത്തിന്റെ ഫലമായിട്ടാണ്. തൊട്ടു പിന്നാലെ തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ രാജാസിങ് 19ന് ഹൈദരാബാദില്‍ സി.പി.എം യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്താല്‍ തടയുമെന്ന ഭീഷണിയും മുഴക്കിയിരിക്കുന്നു.
ഇതൊന്നും യാദൃച്ഛികമല്ല. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറും ഇത്തരം പ്രസ്താവന നേതാക്കള്‍ക്ക് ഊര്‍ജം പകരും വിധം മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുന്നു. ഇതിന്റെയെല്ലാം ബാക്കിപത്രമല്ലേ കേരളത്തിലെ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചത്. ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരിയും വെള്ളവും ചോദിക്കുന്നത് സി.പി.എം സെക്രട്ടറിയല്ല. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘമാണെന്ന് പ്രധാനമന്ത്രി ഓര്‍ക്കണമായിരുന്നു. രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു സംസ്ഥാനത്തെ ജനങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ ദുരിതത്തിലാഴ്ത്തുന്നത്. ഭരണഘടനാപരമായ പരിരക്ഷ തകര്‍ക്കുന്ന നടപടികളില്‍നിന്ന് ഇനിയെങ്കിലും പ്രധാനമന്ത്രിയും ബി.ജെ.പി സര്‍ക്കാരും മാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 11 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 11 days ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 11 days ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 11 days ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• 11 days ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 11 days ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 11 days ago
ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍
uae
• 11 days ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 11 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 11 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 11 days ago
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
National
• 11 days ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 11 days ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 11 days ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 11 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 11 days ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 11 days ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 11 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 11 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 11 days ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 11 days ago