HOME
DETAILS

മരക്കടവ് കബനി നദിയിലെ താല്‍ക്കാലിക തടയണ; കര്‍ണാടക പൊളിച്ചു

  
backup
March 14, 2017 | 8:32 PM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%ac%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%be



പുല്‍പ്പള്ളി: കബനി നദിയില്‍ നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണ പതിവു പോലെ ഇത്തവണയും കര്‍ണാടക അധികൃതര്‍ പൊളിച്ചു.
മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണകള്‍ കര്‍ണാടക അധികൃതര്‍ പൊളിച്ചിരുന്നു. ഇതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് നിലയ്ക്കുന്ന അവസ്ഥയിലാണ്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കബനി നദിയില്‍ മരക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചത്. നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെളളം പമ്പുചെയ്യുന്ന മരക്കടവിലെ പമ്പ്ഹൗസിന് താഴെയാണ് തടയണ നിര്‍മിച്ചത്. തടയണ നിര്‍മാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയപ്പോള്‍ത്തന്നെ നദിയിലെ നീരൊഴുക്കിന് തടസ്സംവരുത്തുന്ന യാതൊരു വിധ പ്രവര്‍ത്തികളും അനുവദിക്കില്ലെന്ന് കര്‍ണാടക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു തടയണ നിര്‍മാണം.
ഇവിടെ നിന്നു ഒഴുകിയെത്തുന്ന വെള്ളമാണ് തൊട്ടുതാഴെ കര്‍ണാടക വനത്തിലെ വന്യമൃഗങ്ങളും കര്‍ണാടകയിലെ നിരവധി ഗ്രാമങ്ങളും ആശ്രയിച്ചിരുന്നത്. തടയണ നിര്‍മിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും കര്‍ണാടക ഗ്രാമങ്ങളിലും വനങ്ങളിലും വരള്‍ച്ച രൂക്ഷമാകുകയും ചെയ്തു. ഇതിനിടയില്‍ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടരുകയും  വനത്തിലെ മൃഗങ്ങള്‍ കൂട്ടത്തോടെ കുടിവെള്ളം തേടി കബനിയുടെ കരയിലേക്കെത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് കര്‍ണാടക അധികൃതര്‍ തൊഴിലാളികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തടയണ തകര്‍ത്തത്.
തടയണ തകര്‍ത്തതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പുചെയ്യാന്‍ വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ബാവലി വരെയുള്ള കബനിയുടെ ഇരുകരയും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കരാര്‍ പ്രകാരം കര്‍ണാടകക്ക് അവകാശപ്പെട്ടതായതിനാല്‍ ഈ നദിയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനോ, നദിയില്‍ നിന്ന് വെള്ളമെടുക്കുന്നതിനോ സംസ്ഥാനത്തിന് അവകാശമില്ല. കേരളത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ണാടകക്ക് നിയമ നടപടി സ്വീകരിക്കാനുള്ള കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ അവസരം നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  a month ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  a month ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  a month ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  a month ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  a month ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  a month ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  a month ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  a month ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  a month ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  a month ago