HOME
DETAILS

മരക്കടവ് കബനി നദിയിലെ താല്‍ക്കാലിക തടയണ; കര്‍ണാടക പൊളിച്ചു

  
backup
March 14, 2017 | 8:32 PM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%ac%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%be



പുല്‍പ്പള്ളി: കബനി നദിയില്‍ നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണ പതിവു പോലെ ഇത്തവണയും കര്‍ണാടക അധികൃതര്‍ പൊളിച്ചു.
മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണകള്‍ കര്‍ണാടക അധികൃതര്‍ പൊളിച്ചിരുന്നു. ഇതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് നിലയ്ക്കുന്ന അവസ്ഥയിലാണ്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കബനി നദിയില്‍ മരക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചത്. നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെളളം പമ്പുചെയ്യുന്ന മരക്കടവിലെ പമ്പ്ഹൗസിന് താഴെയാണ് തടയണ നിര്‍മിച്ചത്. തടയണ നിര്‍മാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയപ്പോള്‍ത്തന്നെ നദിയിലെ നീരൊഴുക്കിന് തടസ്സംവരുത്തുന്ന യാതൊരു വിധ പ്രവര്‍ത്തികളും അനുവദിക്കില്ലെന്ന് കര്‍ണാടക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു തടയണ നിര്‍മാണം.
ഇവിടെ നിന്നു ഒഴുകിയെത്തുന്ന വെള്ളമാണ് തൊട്ടുതാഴെ കര്‍ണാടക വനത്തിലെ വന്യമൃഗങ്ങളും കര്‍ണാടകയിലെ നിരവധി ഗ്രാമങ്ങളും ആശ്രയിച്ചിരുന്നത്. തടയണ നിര്‍മിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും കര്‍ണാടക ഗ്രാമങ്ങളിലും വനങ്ങളിലും വരള്‍ച്ച രൂക്ഷമാകുകയും ചെയ്തു. ഇതിനിടയില്‍ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടരുകയും  വനത്തിലെ മൃഗങ്ങള്‍ കൂട്ടത്തോടെ കുടിവെള്ളം തേടി കബനിയുടെ കരയിലേക്കെത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് കര്‍ണാടക അധികൃതര്‍ തൊഴിലാളികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തടയണ തകര്‍ത്തത്.
തടയണ തകര്‍ത്തതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പുചെയ്യാന്‍ വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ബാവലി വരെയുള്ള കബനിയുടെ ഇരുകരയും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കരാര്‍ പ്രകാരം കര്‍ണാടകക്ക് അവകാശപ്പെട്ടതായതിനാല്‍ ഈ നദിയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനോ, നദിയില്‍ നിന്ന് വെള്ളമെടുക്കുന്നതിനോ സംസ്ഥാനത്തിന് അവകാശമില്ല. കേരളത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ണാടകക്ക് നിയമ നടപടി സ്വീകരിക്കാനുള്ള കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ അവസരം നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  a day ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  a day ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  a day ago
No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  a day ago
No Image

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം; 10,000 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു

Kerala
  •  a day ago
No Image

വീട്ടുജോലിക്കാരിയെ അന്വേഷിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 10,000 ദിർഹം; ഈ കെണിയിൽ നിങ്ങളും വീഴല്ലേ, മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  a day ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  a day ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  a day ago