HOME
DETAILS

മരക്കടവ് കബനി നദിയിലെ താല്‍ക്കാലിക തടയണ; കര്‍ണാടക പൊളിച്ചു

  
backup
March 14, 2017 | 8:32 PM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%ac%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%be



പുല്‍പ്പള്ളി: കബനി നദിയില്‍ നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണ പതിവു പോലെ ഇത്തവണയും കര്‍ണാടക അധികൃതര്‍ പൊളിച്ചു.
മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണകള്‍ കര്‍ണാടക അധികൃതര്‍ പൊളിച്ചിരുന്നു. ഇതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് നിലയ്ക്കുന്ന അവസ്ഥയിലാണ്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കബനി നദിയില്‍ മരക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചത്. നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെളളം പമ്പുചെയ്യുന്ന മരക്കടവിലെ പമ്പ്ഹൗസിന് താഴെയാണ് തടയണ നിര്‍മിച്ചത്. തടയണ നിര്‍മാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയപ്പോള്‍ത്തന്നെ നദിയിലെ നീരൊഴുക്കിന് തടസ്സംവരുത്തുന്ന യാതൊരു വിധ പ്രവര്‍ത്തികളും അനുവദിക്കില്ലെന്ന് കര്‍ണാടക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു തടയണ നിര്‍മാണം.
ഇവിടെ നിന്നു ഒഴുകിയെത്തുന്ന വെള്ളമാണ് തൊട്ടുതാഴെ കര്‍ണാടക വനത്തിലെ വന്യമൃഗങ്ങളും കര്‍ണാടകയിലെ നിരവധി ഗ്രാമങ്ങളും ആശ്രയിച്ചിരുന്നത്. തടയണ നിര്‍മിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും കര്‍ണാടക ഗ്രാമങ്ങളിലും വനങ്ങളിലും വരള്‍ച്ച രൂക്ഷമാകുകയും ചെയ്തു. ഇതിനിടയില്‍ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടരുകയും  വനത്തിലെ മൃഗങ്ങള്‍ കൂട്ടത്തോടെ കുടിവെള്ളം തേടി കബനിയുടെ കരയിലേക്കെത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് കര്‍ണാടക അധികൃതര്‍ തൊഴിലാളികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തടയണ തകര്‍ത്തത്.
തടയണ തകര്‍ത്തതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പുചെയ്യാന്‍ വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ബാവലി വരെയുള്ള കബനിയുടെ ഇരുകരയും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കരാര്‍ പ്രകാരം കര്‍ണാടകക്ക് അവകാശപ്പെട്ടതായതിനാല്‍ ഈ നദിയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനോ, നദിയില്‍ നിന്ന് വെള്ളമെടുക്കുന്നതിനോ സംസ്ഥാനത്തിന് അവകാശമില്ല. കേരളത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ണാടകക്ക് നിയമ നടപടി സ്വീകരിക്കാനുള്ള കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ അവസരം നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  9 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  9 days ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  9 days ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  9 days ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  9 days ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  9 days ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  9 days ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  9 days ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  9 days ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  9 days ago