HOME
DETAILS

മരക്കടവ് കബനി നദിയിലെ താല്‍ക്കാലിക തടയണ; കര്‍ണാടക പൊളിച്ചു

  
backup
March 14, 2017 | 8:32 PM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%ac%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%be



പുല്‍പ്പള്ളി: കബനി നദിയില്‍ നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണ പതിവു പോലെ ഇത്തവണയും കര്‍ണാടക അധികൃതര്‍ പൊളിച്ചു.
മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണകള്‍ കര്‍ണാടക അധികൃതര്‍ പൊളിച്ചിരുന്നു. ഇതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് നിലയ്ക്കുന്ന അവസ്ഥയിലാണ്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കബനി നദിയില്‍ മരക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചത്. നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെളളം പമ്പുചെയ്യുന്ന മരക്കടവിലെ പമ്പ്ഹൗസിന് താഴെയാണ് തടയണ നിര്‍മിച്ചത്. തടയണ നിര്‍മാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയപ്പോള്‍ത്തന്നെ നദിയിലെ നീരൊഴുക്കിന് തടസ്സംവരുത്തുന്ന യാതൊരു വിധ പ്രവര്‍ത്തികളും അനുവദിക്കില്ലെന്ന് കര്‍ണാടക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു തടയണ നിര്‍മാണം.
ഇവിടെ നിന്നു ഒഴുകിയെത്തുന്ന വെള്ളമാണ് തൊട്ടുതാഴെ കര്‍ണാടക വനത്തിലെ വന്യമൃഗങ്ങളും കര്‍ണാടകയിലെ നിരവധി ഗ്രാമങ്ങളും ആശ്രയിച്ചിരുന്നത്. തടയണ നിര്‍മിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും കര്‍ണാടക ഗ്രാമങ്ങളിലും വനങ്ങളിലും വരള്‍ച്ച രൂക്ഷമാകുകയും ചെയ്തു. ഇതിനിടയില്‍ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടരുകയും  വനത്തിലെ മൃഗങ്ങള്‍ കൂട്ടത്തോടെ കുടിവെള്ളം തേടി കബനിയുടെ കരയിലേക്കെത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് കര്‍ണാടക അധികൃതര്‍ തൊഴിലാളികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തടയണ തകര്‍ത്തത്.
തടയണ തകര്‍ത്തതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പുചെയ്യാന്‍ വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ബാവലി വരെയുള്ള കബനിയുടെ ഇരുകരയും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കരാര്‍ പ്രകാരം കര്‍ണാടകക്ക് അവകാശപ്പെട്ടതായതിനാല്‍ ഈ നദിയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനോ, നദിയില്‍ നിന്ന് വെള്ളമെടുക്കുന്നതിനോ സംസ്ഥാനത്തിന് അവകാശമില്ല. കേരളത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ണാടകക്ക് നിയമ നടപടി സ്വീകരിക്കാനുള്ള കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ അവസരം നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  14 days ago
No Image

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ 

National
  •  14 days ago
No Image

നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ

International
  •  14 days ago
No Image

ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ

Cricket
  •  14 days ago
No Image

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  14 days ago
No Image

മൈതാനത്ത് സഹോദര സ്നേഹമില്ല! ഹാർദിക് പുറത്തായപ്പോൾ ക്രുനാലിന്റെ 'വൈൽഡ്' ആഘോഷം; കലിപ്പിച്ച് മുംബൈ നായകൻ

Cricket
  •  14 days ago
No Image

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

International
  •  14 days ago
No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  14 days ago
No Image

വേനൽക്കാലം കടുക്കുന്നു, നീളുന്നു; 1960-കളെ അപേക്ഷിച്ച് 30 ദിവസത്തോളം ദൈർഘ്യം വർധിച്ചതായി പഠനം

International
  •  14 days ago
No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  14 days ago