HOME
DETAILS

ടൂറിസം വകുപ്പില്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അവസരമില്ല; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

  
backup
May 09, 2018 | 7:50 PM

tourism-course-after-not-chance-job

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിനു കീഴിലെ നിയമനങ്ങളില്‍ ടൂറിസം പഠിച്ചവര്‍ക്ക് അവസരമുറപ്പാക്കാത്തതില്‍ പ്രതിഷേധം. കേരളത്തിലെ ഡി.ടി.പി.സികളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സൂപ്പര്‍വൈസര്‍, ടൂര്‍ ഗൈഡ്, ഡി.എം.സി മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ടൂറിസവുമായി ഒരു ബന്ധവുമില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി, മൃഗപരിപാലനം തുടങ്ങിയ മേഖലകളില്‍ അതാത് കോഴ്‌സുകള്‍ പഠിച്ചവരെ നിയമിക്കുമ്പോള്‍ വിനോദസഞ്ചാര വകുപ്പില്‍ ഇതുമായി ഒരു ബന്ധവുമില്ലാത്തവരെ നിയമിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ടൂറിസത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ ഉദ്യോഗാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും തൊഴിലില്ലാത്ത സ്ഥിതിയിലാണ്.


ഡി.ടി.പി.സി സെക്രട്ടറിയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും തിരുവനന്തപുരം ഡി.ടി.പി.സിയില്‍ മറ്റൊരു ഉദ്യോഗസ്ഥന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. ഡി.ടി.പി.സി സെക്രട്ടറി തസ്തികളിലേക്കുള്ള പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
അസിസ്റ്റന്റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനം നടത്തുന്നതിന് പകരം ഏതെങ്കിലും ഡിഗ്രി ഉള്ള ജീവനക്കാരെ പ്രമോഷന്‍ നല്‍കി നിയമിക്കുന്നതാണ് പതിവ്.


ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഉദ്യോഗാര്‍ഥികളെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. സൂപ്പര്‍വൈസറി, മാനേജീരിയല്‍, ഫ്രണ്ട് ഓഫിസ്, ഗസ്റ്റ് റിലേഷന്‍, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ എന്നീ തസ്തികകള്‍ക്ക് ടൂറിസം ഡിഗ്രി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി നിര്‍ബന്ധമാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
വിനോദസഞ്ചാര വകുപ്പില്‍ ടൂറിസം കോഴ്‌സ് പഠിച്ചവര്‍ക്കു പ്രാതിനിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നു ടൂറിസം വിദ്യാര്‍ഥികളുടേയും വിദഗ്ധരുടേയും കൂട്ടായ്മയായ ടൂറിസം പ്രെഫഷനല്‍സ് അസോസിയേഷന്‍ ഓഫ് കേരള(ടി.പി.എ.കെ) ഭാരവാഹികള്‍ അറിയിച്ചു.


Contents: tourism course in DTPC no job assurance , candidates in make protest 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  3 days ago
No Image

റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്  

Kerala
  •  3 days ago
No Image

'ഇതൊരു തികഞ്ഞ മോഷണം തന്നെ!' സൂപ്പർ പേസറെ റാഞ്ചിയ ആർസിബിയെ പ്രശംസിച്ച് അശ്വിൻ; ലേലത്തിലെ ആ 'അട്ടിമറി' ഇങ്ങനെ

Cricket
  •  3 days ago
No Image

 ജാതി മാറി വിവാഹം കഴിച്ചു; കര്‍ണാടകയില്‍ ഗര്‍ഭിണിയെ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

National
  •  3 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്; പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കും 

Kerala
  •  3 days ago
No Image

'ലോകത്തെ വിറപ്പിച്ച സ്മൈലിംഗ് ഹാക്കർ'; 217 ബാങ്കുകളെ തകർത്ത് ഫലസ്തീനിലെയും ആഫ്രിക്കയിലെയും പട്ടിണി പാവങ്ങളെ സഹായിച്ച ഹംസ ബെൻഡെലാജിന്റെ കഥ; In- Depth Story

crime
  •  3 days ago
No Image

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി

Kerala
  •  3 days ago
No Image

മുതുകിലും തലക്കും അടിച്ചു, മുഖത്ത് ചവിട്ടി, വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട്; ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാത്ത ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലെന്ന് ഡോക്ടര്‍

Kerala
  •  3 days ago
No Image

വില്ലയ്‌ക്കെതിരെ യുണൈറ്റഡിന് അടിതെറ്റി; പ്രതിക്കൂട്ടിൽ പ്രതിരോധ താരം; 'അവൻ വില്ലയ്ക്ക് വേണ്ടി കളിച്ചു' എന്ന് ആരാധകർ

Football
  •  3 days ago
No Image

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒറ്റപ്പാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Kerala
  •  3 days ago