HOME
DETAILS

ട്രംപ്- കിം കൂടിക്കാഴ്ച്ച സംശയത്തില്‍

  
backup
May 23, 2018 | 8:43 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d


വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അടുത്തമാസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയോട് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഉച്ചകോടി നടക്കാതിരിക്കാനും വൈകാനും സാധ്യതയുണ്ടെന്ന്ട്രംപ് പറഞ്ഞു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധം ഉപേക്ഷിക്കാന്‍ യു.എസ് നിര്‍ബന്ധിക്കുകകയാണെങ്കില്‍ ട്രംപുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഉ.കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് മുന്‍പ് എന്ത് ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവച്ചതെന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവ നിര്‍വ്യാപനം നിര്‍ബന്ധമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കല്‍ അനിവാര്യമാണ്. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല. കിം ജോങ് ഉന്നിന്റെ രണ്ടാമത്തെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെനിലപാടുകളില്‍ മാറ്റം വുന്നുവെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ കിമ്മും ട്രംപും തമ്മില്‍ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്കുള്ള യു.എസ് തയാറെടുപ്പിലാണെന്ന് വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോ പറഞ്ഞു. ഉത്തരകൊറിയയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ചൈനയുടെ ചരിത്രപരമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിമ്മുമായുള്ള കൂടിക്കാഴ്ചക്കുള്ള തടസ്സങ്ങള്‍ പരിഹരിക്കുകയെന്നുള്ളതാണ് മൂണ്‍ ജോയുടെ യു.എസ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എസ് - ദ.കൊറിയ സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനെതിരേ ഉ.കൊറിയ രംഗത്തെത്തിയിരുന്നു. കൂടാതെ ദ.കൊറിയയുമായുള്ള കൂടിക്കാഴ്ച ഉ.കൊറിയ റദ്ദാക്കിയിരുന്നു. യു.എസിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരേ ഉ.കൊറിയ രൂക്ഷമായി പ്രതിരിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  a month ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  a month ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  a month ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  a month ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  a month ago
No Image

കേന്ദ്രത്തിനെതിരെ 'ദളപതി'യുടെ ആദ്യ പ്രഹരം; ഇന്ധനവില വർധനവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a month ago
No Image

കൊറിയര്‍ വഴി ലഹരിക്കടത്ത് കടത്ത്; എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് 177 എംഡിഎംഎ ഗുളികകള്‍ കണ്ടെത്തി 

Kerala
  •  a month ago
No Image

കർണാടകയിൽ ദാരുണ അപകടം; ട്രാക്ടർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

National
  •  a month ago
No Image

ഓപ്പറേഷന്‍ 'നംഖോര്‍'; ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാറും കസ്റ്റംസ് പിടിച്ചെടുത്തു 

Kerala
  •  a month ago