HOME
DETAILS

ട്രംപ്- കിം കൂടിക്കാഴ്ച്ച സംശയത്തില്‍

  
backup
May 23, 2018 | 8:43 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d


വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അടുത്തമാസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയോട് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഉച്ചകോടി നടക്കാതിരിക്കാനും വൈകാനും സാധ്യതയുണ്ടെന്ന്ട്രംപ് പറഞ്ഞു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധം ഉപേക്ഷിക്കാന്‍ യു.എസ് നിര്‍ബന്ധിക്കുകകയാണെങ്കില്‍ ട്രംപുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഉ.കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് മുന്‍പ് എന്ത് ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവച്ചതെന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവ നിര്‍വ്യാപനം നിര്‍ബന്ധമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കല്‍ അനിവാര്യമാണ്. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല. കിം ജോങ് ഉന്നിന്റെ രണ്ടാമത്തെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെനിലപാടുകളില്‍ മാറ്റം വുന്നുവെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ കിമ്മും ട്രംപും തമ്മില്‍ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്കുള്ള യു.എസ് തയാറെടുപ്പിലാണെന്ന് വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോ പറഞ്ഞു. ഉത്തരകൊറിയയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ചൈനയുടെ ചരിത്രപരമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിമ്മുമായുള്ള കൂടിക്കാഴ്ചക്കുള്ള തടസ്സങ്ങള്‍ പരിഹരിക്കുകയെന്നുള്ളതാണ് മൂണ്‍ ജോയുടെ യു.എസ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എസ് - ദ.കൊറിയ സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനെതിരേ ഉ.കൊറിയ രംഗത്തെത്തിയിരുന്നു. കൂടാതെ ദ.കൊറിയയുമായുള്ള കൂടിക്കാഴ്ച ഉ.കൊറിയ റദ്ദാക്കിയിരുന്നു. യു.എസിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരേ ഉ.കൊറിയ രൂക്ഷമായി പ്രതിരിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  4 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  4 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  4 days ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  4 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  4 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  4 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  4 days ago