HOME
DETAILS

ട്രംപ്- കിം കൂടിക്കാഴ്ച്ച സംശയത്തില്‍

  
backup
May 23, 2018 | 8:43 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d


വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അടുത്തമാസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയോട് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഉച്ചകോടി നടക്കാതിരിക്കാനും വൈകാനും സാധ്യതയുണ്ടെന്ന്ട്രംപ് പറഞ്ഞു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധം ഉപേക്ഷിക്കാന്‍ യു.എസ് നിര്‍ബന്ധിക്കുകകയാണെങ്കില്‍ ട്രംപുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഉ.കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് മുന്‍പ് എന്ത് ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവച്ചതെന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവ നിര്‍വ്യാപനം നിര്‍ബന്ധമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കല്‍ അനിവാര്യമാണ്. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല. കിം ജോങ് ഉന്നിന്റെ രണ്ടാമത്തെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെനിലപാടുകളില്‍ മാറ്റം വുന്നുവെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ കിമ്മും ട്രംപും തമ്മില്‍ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്കുള്ള യു.എസ് തയാറെടുപ്പിലാണെന്ന് വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോ പറഞ്ഞു. ഉത്തരകൊറിയയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ചൈനയുടെ ചരിത്രപരമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിമ്മുമായുള്ള കൂടിക്കാഴ്ചക്കുള്ള തടസ്സങ്ങള്‍ പരിഹരിക്കുകയെന്നുള്ളതാണ് മൂണ്‍ ജോയുടെ യു.എസ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എസ് - ദ.കൊറിയ സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനെതിരേ ഉ.കൊറിയ രംഗത്തെത്തിയിരുന്നു. കൂടാതെ ദ.കൊറിയയുമായുള്ള കൂടിക്കാഴ്ച ഉ.കൊറിയ റദ്ദാക്കിയിരുന്നു. യു.എസിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരേ ഉ.കൊറിയ രൂക്ഷമായി പ്രതിരിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  13 hours ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  13 hours ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  13 hours ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  13 hours ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  14 hours ago
No Image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ

uae
  •  14 hours ago
No Image

കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

National
  •  14 hours ago
No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  a day ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  a day ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  a day ago