HOME
DETAILS

ട്രംപ്- കിം കൂടിക്കാഴ്ച്ച സംശയത്തില്‍

  
Web Desk
May 23 2018 | 20:05 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d


വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അടുത്തമാസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയോട് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഉച്ചകോടി നടക്കാതിരിക്കാനും വൈകാനും സാധ്യതയുണ്ടെന്ന്ട്രംപ് പറഞ്ഞു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധം ഉപേക്ഷിക്കാന്‍ യു.എസ് നിര്‍ബന്ധിക്കുകകയാണെങ്കില്‍ ട്രംപുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഉ.കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് മുന്‍പ് എന്ത് ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവച്ചതെന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവ നിര്‍വ്യാപനം നിര്‍ബന്ധമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കല്‍ അനിവാര്യമാണ്. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല. കിം ജോങ് ഉന്നിന്റെ രണ്ടാമത്തെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെനിലപാടുകളില്‍ മാറ്റം വുന്നുവെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ കിമ്മും ട്രംപും തമ്മില്‍ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്കുള്ള യു.എസ് തയാറെടുപ്പിലാണെന്ന് വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോ പറഞ്ഞു. ഉത്തരകൊറിയയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ചൈനയുടെ ചരിത്രപരമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിമ്മുമായുള്ള കൂടിക്കാഴ്ചക്കുള്ള തടസ്സങ്ങള്‍ പരിഹരിക്കുകയെന്നുള്ളതാണ് മൂണ്‍ ജോയുടെ യു.എസ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എസ് - ദ.കൊറിയ സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനെതിരേ ഉ.കൊറിയ രംഗത്തെത്തിയിരുന്നു. കൂടാതെ ദ.കൊറിയയുമായുള്ള കൂടിക്കാഴ്ച ഉ.കൊറിയ റദ്ദാക്കിയിരുന്നു. യു.എസിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരേ ഉ.കൊറിയ രൂക്ഷമായി പ്രതിരിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  2 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  2 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  2 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  2 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  2 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  2 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  2 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  2 days ago