HOME
DETAILS

ആര്‍.എസ്.എസ് താവളങ്ങള്‍ തൊടാന്‍ മടിച്ച് പൊലിസ്

  
backup
March 27, 2017 | 12:30 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4


കാസര്‍കോട്: ഒരേ പ്രദേശത്തുള്ളവര്‍ പ്രതികളാകുന്ന കൊലക്കേസുകള്‍ അടിക്കടി ഉണ്ടായിട്ടും ഇതിനെതിരായി പൊലിസ് നടപടികള്‍ ഉണ്ടാകുന്നില്ല. അക്രമികളെയും സാമൂഹ്യവിരുദ്ധരെയും ഇത്തരത്തില്‍ വാര്‍ത്തെടുക്കുന്ന പ്രദേശങ്ങളില്‍ പൊലിസിന്റെ ഇടപെടല്‍ ഇല്ലാത്തതാണ് കഴിഞ്ഞ 20ന് നടന്ന മുഹമ്മദ് റിയാസ് മുസ്‌ലിയാരുടെ കൊലപാതകം വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശക്തി കേന്ദ്രമായ മധൂര്‍ പഞ്ചായത്തിന്റെയും കാസര്‍കോട് നഗരസഭയുടെയും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള ചില പ്രത്യേക താവളങ്ങളിലാണ് അക്രമികളെവാര്‍ത്തെടുക്കുന്നതെന്ന കൃത്യമായ തെളിവാണ് മൂന്നു കൊലക്കേസുകളിലെ പ്രതികള്‍ അടുത്തടുത്ത പ്രദേശത്തുള്ളവരായത്. 2010 ജനുവരിയില്‍ പഴയ ചൂരിയിലെ റിഷാദ്, 2014 ആഗസ്തില്‍ കാസര്‍കോട്ടെ സാബിക്, കഴിഞ്ഞ 20ന് രാത്രി പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍ കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ എന്നിവരാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കൊലചെയ്യപ്പെട്ടത്.
മുസ്‌ലിം ലീഗ് അനുഭാവിയായ റിഷാദ് വധക്കേസിലെ പ്രതികളെ മുഴുവന്‍ കോടതി വെറുതെ വിടുകയായിരുന്നു. സാബിക് കൊലക്കേസില്‍ ഇതേവരെ വിചാരണ തുടങ്ങിയിട്ടില്ല.
യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാമെന്നിരിക്കേ മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ പൊലിസ് ഇതേവരെ അത്തരം നടപടികളിലേക്ക് പോയിട്ടില്ല.
മൂന്ന് കേസുകളിലെയും പ്രതികള്‍ അടുത്തടുത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. പല സ്ഥലങ്ങളിലും ഒരാള്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത പ്രത്യേക താവളങ്ങളില്‍ വച്ചാണ് അക്രമികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന ഗൂഢാലോചനകളിലാണ് പലപ്പോഴും കാസര്‍കോട് നഗരത്തെയും പരിസരപ്രദേശങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുന്ന അക്രമങ്ങളും കൊലപാതകവും നടക്കുന്നത്.
ഭയം വിതച്ച് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കുകയെന്നതും അവിടെ നിന്ന് പാലായനം ചെയ്യിക്കുകയെന്നതും ഇത്തരം സംഘങ്ങളുടെ ലക്ഷ്യമാണ്. പൊലിസിന്റെ ഇടപെടല്‍ ഇല്ലാതാവുന്നതോടെ ഇവര്‍ വിജയം കാണുകയും ചെയ്യുന്നു. ഒരു പഞ്ചായത്തും നഗരസഭയുടെ അതിര്‍ത്തി പ്രദേശവും ഉള്‍പ്പെടെ ഇത്തരം ചില കേന്ദ്രങ്ങളില്‍ പൊലിസ് കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ കാസര്‍കോട്ടെ മതസ്പര്‍ധയുണ്ടാക്കുന്ന അക്രമങ്ങള്‍ കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  3 days ago
No Image

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പണം തട്ടാന്‍ 'ബോസ് സ്‌കാം

Kerala
  •  3 days ago
No Image

പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെന്റായി; 1.33 ലക്ഷം വിദ്യാർഥികൾ പുറത്ത്

Kerala
  •  3 days ago
No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  3 days ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  3 days ago
No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  3 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  3 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  3 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  3 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  3 days ago