HOME
DETAILS

ആര്‍.എസ്.എസ് താവളങ്ങള്‍ തൊടാന്‍ മടിച്ച് പൊലിസ്

  
Web Desk
March 27 2017 | 00:03 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4


കാസര്‍കോട്: ഒരേ പ്രദേശത്തുള്ളവര്‍ പ്രതികളാകുന്ന കൊലക്കേസുകള്‍ അടിക്കടി ഉണ്ടായിട്ടും ഇതിനെതിരായി പൊലിസ് നടപടികള്‍ ഉണ്ടാകുന്നില്ല. അക്രമികളെയും സാമൂഹ്യവിരുദ്ധരെയും ഇത്തരത്തില്‍ വാര്‍ത്തെടുക്കുന്ന പ്രദേശങ്ങളില്‍ പൊലിസിന്റെ ഇടപെടല്‍ ഇല്ലാത്തതാണ് കഴിഞ്ഞ 20ന് നടന്ന മുഹമ്മദ് റിയാസ് മുസ്‌ലിയാരുടെ കൊലപാതകം വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശക്തി കേന്ദ്രമായ മധൂര്‍ പഞ്ചായത്തിന്റെയും കാസര്‍കോട് നഗരസഭയുടെയും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള ചില പ്രത്യേക താവളങ്ങളിലാണ് അക്രമികളെവാര്‍ത്തെടുക്കുന്നതെന്ന കൃത്യമായ തെളിവാണ് മൂന്നു കൊലക്കേസുകളിലെ പ്രതികള്‍ അടുത്തടുത്ത പ്രദേശത്തുള്ളവരായത്. 2010 ജനുവരിയില്‍ പഴയ ചൂരിയിലെ റിഷാദ്, 2014 ആഗസ്തില്‍ കാസര്‍കോട്ടെ സാബിക്, കഴിഞ്ഞ 20ന് രാത്രി പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍ കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ എന്നിവരാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കൊലചെയ്യപ്പെട്ടത്.
മുസ്‌ലിം ലീഗ് അനുഭാവിയായ റിഷാദ് വധക്കേസിലെ പ്രതികളെ മുഴുവന്‍ കോടതി വെറുതെ വിടുകയായിരുന്നു. സാബിക് കൊലക്കേസില്‍ ഇതേവരെ വിചാരണ തുടങ്ങിയിട്ടില്ല.
യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാമെന്നിരിക്കേ മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ പൊലിസ് ഇതേവരെ അത്തരം നടപടികളിലേക്ക് പോയിട്ടില്ല.
മൂന്ന് കേസുകളിലെയും പ്രതികള്‍ അടുത്തടുത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. പല സ്ഥലങ്ങളിലും ഒരാള്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത പ്രത്യേക താവളങ്ങളില്‍ വച്ചാണ് അക്രമികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന ഗൂഢാലോചനകളിലാണ് പലപ്പോഴും കാസര്‍കോട് നഗരത്തെയും പരിസരപ്രദേശങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുന്ന അക്രമങ്ങളും കൊലപാതകവും നടക്കുന്നത്.
ഭയം വിതച്ച് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കുകയെന്നതും അവിടെ നിന്ന് പാലായനം ചെയ്യിക്കുകയെന്നതും ഇത്തരം സംഘങ്ങളുടെ ലക്ഷ്യമാണ്. പൊലിസിന്റെ ഇടപെടല്‍ ഇല്ലാതാവുന്നതോടെ ഇവര്‍ വിജയം കാണുകയും ചെയ്യുന്നു. ഒരു പഞ്ചായത്തും നഗരസഭയുടെ അതിര്‍ത്തി പ്രദേശവും ഉള്‍പ്പെടെ ഇത്തരം ചില കേന്ദ്രങ്ങളില്‍ പൊലിസ് കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ കാസര്‍കോട്ടെ മതസ്പര്‍ധയുണ്ടാക്കുന്ന അക്രമങ്ങള്‍ കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  10 days ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  10 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  10 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  10 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  10 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  10 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  10 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  10 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  10 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  10 days ago