HOME
DETAILS

ആര്‍.എസ്.എസ് താവളങ്ങള്‍ തൊടാന്‍ മടിച്ച് പൊലിസ്

  
backup
March 27, 2017 | 12:30 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4


കാസര്‍കോട്: ഒരേ പ്രദേശത്തുള്ളവര്‍ പ്രതികളാകുന്ന കൊലക്കേസുകള്‍ അടിക്കടി ഉണ്ടായിട്ടും ഇതിനെതിരായി പൊലിസ് നടപടികള്‍ ഉണ്ടാകുന്നില്ല. അക്രമികളെയും സാമൂഹ്യവിരുദ്ധരെയും ഇത്തരത്തില്‍ വാര്‍ത്തെടുക്കുന്ന പ്രദേശങ്ങളില്‍ പൊലിസിന്റെ ഇടപെടല്‍ ഇല്ലാത്തതാണ് കഴിഞ്ഞ 20ന് നടന്ന മുഹമ്മദ് റിയാസ് മുസ്‌ലിയാരുടെ കൊലപാതകം വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശക്തി കേന്ദ്രമായ മധൂര്‍ പഞ്ചായത്തിന്റെയും കാസര്‍കോട് നഗരസഭയുടെയും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള ചില പ്രത്യേക താവളങ്ങളിലാണ് അക്രമികളെവാര്‍ത്തെടുക്കുന്നതെന്ന കൃത്യമായ തെളിവാണ് മൂന്നു കൊലക്കേസുകളിലെ പ്രതികള്‍ അടുത്തടുത്ത പ്രദേശത്തുള്ളവരായത്. 2010 ജനുവരിയില്‍ പഴയ ചൂരിയിലെ റിഷാദ്, 2014 ആഗസ്തില്‍ കാസര്‍കോട്ടെ സാബിക്, കഴിഞ്ഞ 20ന് രാത്രി പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍ കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ എന്നിവരാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കൊലചെയ്യപ്പെട്ടത്.
മുസ്‌ലിം ലീഗ് അനുഭാവിയായ റിഷാദ് വധക്കേസിലെ പ്രതികളെ മുഴുവന്‍ കോടതി വെറുതെ വിടുകയായിരുന്നു. സാബിക് കൊലക്കേസില്‍ ഇതേവരെ വിചാരണ തുടങ്ങിയിട്ടില്ല.
യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാമെന്നിരിക്കേ മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ പൊലിസ് ഇതേവരെ അത്തരം നടപടികളിലേക്ക് പോയിട്ടില്ല.
മൂന്ന് കേസുകളിലെയും പ്രതികള്‍ അടുത്തടുത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. പല സ്ഥലങ്ങളിലും ഒരാള്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത പ്രത്യേക താവളങ്ങളില്‍ വച്ചാണ് അക്രമികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന ഗൂഢാലോചനകളിലാണ് പലപ്പോഴും കാസര്‍കോട് നഗരത്തെയും പരിസരപ്രദേശങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുന്ന അക്രമങ്ങളും കൊലപാതകവും നടക്കുന്നത്.
ഭയം വിതച്ച് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കുകയെന്നതും അവിടെ നിന്ന് പാലായനം ചെയ്യിക്കുകയെന്നതും ഇത്തരം സംഘങ്ങളുടെ ലക്ഷ്യമാണ്. പൊലിസിന്റെ ഇടപെടല്‍ ഇല്ലാതാവുന്നതോടെ ഇവര്‍ വിജയം കാണുകയും ചെയ്യുന്നു. ഒരു പഞ്ചായത്തും നഗരസഭയുടെ അതിര്‍ത്തി പ്രദേശവും ഉള്‍പ്പെടെ ഇത്തരം ചില കേന്ദ്രങ്ങളില്‍ പൊലിസ് കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ കാസര്‍കോട്ടെ മതസ്പര്‍ധയുണ്ടാക്കുന്ന അക്രമങ്ങള്‍ കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  3 days ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  3 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  3 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  3 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  3 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  3 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  3 days ago