HOME
DETAILS

കര്‍ണാടകയുടെ മറ്റൊരു ക്രൂരത:ചികിത്സക്കിടെ രോഗിയെ ഇറക്കിവിട്ടു,വാഹനം കിട്ടാതെ നടന്ന രോഗി കുഴഞ്ഞു വീണു

  
Web Desk
April 02 2020 | 08:04 AM

patient-discharged-compulsory-2020


കുമ്പള(കാസര്‍കോട്): രോഗിയെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി പുറത്താക്കി കര്‍ണാടകയുടെ മറ്റൊരു ക്രൂരത. കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ ബാലനെയാണ് മംഗളൂരുവിലെ സര്‍ക്കാര്‍ വെന്‍ലോക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി പുറത്താക്കിയത്.
മംഗളൂരുവിന് സമീപം തൊക്കോട്ട് തെങ്ങുകയറ്റത്തിനിടെ വീണ് പരുക്കേറ്റതിനെ തുടര്‍ന്നാണ് ബാലനെ മാര്‍ച്ച് 21ന് മംഗളൂരു സര്‍ക്കാര്‍ വെന്‍ലോക്കില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മലയാളികളോട് കാട്ടുന്ന മനുഷ്യത്വ രഹിതമായ നിലപാടിന്റെ ഭാഗമായി ചികിത്സ പൂര്‍ത്തീകരിക്കാതെയാണ് ബാലനെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടത്. ബാലന് സഹായത്തിനായി സുഹൃത്ത് കുമാരനായിരുന്നു കൂടെ ഉണ്ടായിരുന്നത്. നട്ടെലിന് പരുക്കേറ്റ ബാലന് തുടക്കം മുതലേ ആശുപത്രിയില്‍ നിന്നും ചികിത്സയുടെ കാര്യത്തിലടക്കം വിവേചനമുണ്ടായതായും പറയുന്നു.


ഡിസ്ചാര്‍ജ് സമ്മറിയും മരുന്ന് കുറിപ്പടിയും ഒന്നും നല്‍കാതെയാണ് ആശുപത്രി അധികൃതര്‍ ഇറക്കിവിട്ടത്. ബാലനും സുഹൃത്ത് കുമാരനും ഉള്ളാളില്‍ വാടകക്ക് താമസിച്ചാണ് ഈ ഭാഗങ്ങളില്‍ തെങ്ങ് കയറ്റ ജോലി ചെയ്തിരുന്നത്. ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതോടെ ഇരുവരും ഉള്ളാളിലെ വാടക മുറിയില്‍ തിരിച്ചെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണം കടുത്തതിനാല്‍ വെള്ളവും ഭക്ഷണവും കിട്ടാതായതോടെ ഇവര്‍ നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇരുവരും ഉള്ളാളില്‍ നിന്നും കാഞങ്ങാട് പൂച്ചക്കാട്ടേക്ക് നടക്കാന്‍ തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി അന്‍പത് കിലോമീറ്റര്‍ നടന്ന് അവശനായ ബാലന്‍ ഇന്നലെ രാവിലെ എട്ടരയോടെ മൊഗ്രാല്‍പുത്തൂരില്‍ എത്തുകയും ദേശീയ പാതയോരത്ത് തളര്‍ന്ന് വീഴുകയുമായിരുന്നു.

ഉടന്‍ അവിടെയുണ്ടായിരുന്നവര്‍ സമീപത്തെ വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരായ സിദ്ധീഖും ഭാര്യ ഫൗസിയയും ഇരുവരെയും വീടിന്റെ വരാന്തയില്‍ ഇരുത്തി ഭക്ഷണം നല്‍കി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലിസെത്തി ബാലനെയും കുമാരനെയും പൊലിസ് വാഹനത്തില്‍ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് നല്‍കുന്ന രോഗികള്‍ക്ക് വീട്ടിലെത്താന്‍ വാഹന സൗകര്യം നല്‍കണമെന്നിരിക്കെ, ഡിസ്ചാര്‍ജ് സമ്മറിയും മരുന്ന് കുറിപ്പടി പോലും നല്‍കാതെയാണ് രോഗിയെ ഇറക്കിവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  28 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  42 minutes ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago