HOME
DETAILS

കര്‍ണാടകയുടെ മറ്റൊരു ക്രൂരത:ചികിത്സക്കിടെ രോഗിയെ ഇറക്കിവിട്ടു,വാഹനം കിട്ടാതെ നടന്ന രോഗി കുഴഞ്ഞു വീണു

  
backup
April 02, 2020 | 8:54 AM

patient-discharged-compulsory-2020


കുമ്പള(കാസര്‍കോട്): രോഗിയെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി പുറത്താക്കി കര്‍ണാടകയുടെ മറ്റൊരു ക്രൂരത. കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ ബാലനെയാണ് മംഗളൂരുവിലെ സര്‍ക്കാര്‍ വെന്‍ലോക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി പുറത്താക്കിയത്.
മംഗളൂരുവിന് സമീപം തൊക്കോട്ട് തെങ്ങുകയറ്റത്തിനിടെ വീണ് പരുക്കേറ്റതിനെ തുടര്‍ന്നാണ് ബാലനെ മാര്‍ച്ച് 21ന് മംഗളൂരു സര്‍ക്കാര്‍ വെന്‍ലോക്കില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മലയാളികളോട് കാട്ടുന്ന മനുഷ്യത്വ രഹിതമായ നിലപാടിന്റെ ഭാഗമായി ചികിത്സ പൂര്‍ത്തീകരിക്കാതെയാണ് ബാലനെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടത്. ബാലന് സഹായത്തിനായി സുഹൃത്ത് കുമാരനായിരുന്നു കൂടെ ഉണ്ടായിരുന്നത്. നട്ടെലിന് പരുക്കേറ്റ ബാലന് തുടക്കം മുതലേ ആശുപത്രിയില്‍ നിന്നും ചികിത്സയുടെ കാര്യത്തിലടക്കം വിവേചനമുണ്ടായതായും പറയുന്നു.


ഡിസ്ചാര്‍ജ് സമ്മറിയും മരുന്ന് കുറിപ്പടിയും ഒന്നും നല്‍കാതെയാണ് ആശുപത്രി അധികൃതര്‍ ഇറക്കിവിട്ടത്. ബാലനും സുഹൃത്ത് കുമാരനും ഉള്ളാളില്‍ വാടകക്ക് താമസിച്ചാണ് ഈ ഭാഗങ്ങളില്‍ തെങ്ങ് കയറ്റ ജോലി ചെയ്തിരുന്നത്. ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതോടെ ഇരുവരും ഉള്ളാളിലെ വാടക മുറിയില്‍ തിരിച്ചെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണം കടുത്തതിനാല്‍ വെള്ളവും ഭക്ഷണവും കിട്ടാതായതോടെ ഇവര്‍ നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇരുവരും ഉള്ളാളില്‍ നിന്നും കാഞങ്ങാട് പൂച്ചക്കാട്ടേക്ക് നടക്കാന്‍ തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി അന്‍പത് കിലോമീറ്റര്‍ നടന്ന് അവശനായ ബാലന്‍ ഇന്നലെ രാവിലെ എട്ടരയോടെ മൊഗ്രാല്‍പുത്തൂരില്‍ എത്തുകയും ദേശീയ പാതയോരത്ത് തളര്‍ന്ന് വീഴുകയുമായിരുന്നു.

ഉടന്‍ അവിടെയുണ്ടായിരുന്നവര്‍ സമീപത്തെ വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരായ സിദ്ധീഖും ഭാര്യ ഫൗസിയയും ഇരുവരെയും വീടിന്റെ വരാന്തയില്‍ ഇരുത്തി ഭക്ഷണം നല്‍കി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലിസെത്തി ബാലനെയും കുമാരനെയും പൊലിസ് വാഹനത്തില്‍ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് നല്‍കുന്ന രോഗികള്‍ക്ക് വീട്ടിലെത്താന്‍ വാഹന സൗകര്യം നല്‍കണമെന്നിരിക്കെ, ഡിസ്ചാര്‍ജ് സമ്മറിയും മരുന്ന് കുറിപ്പടി പോലും നല്‍കാതെയാണ് രോഗിയെ ഇറക്കിവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  3 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  3 days ago
No Image

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

Kerala
  •  3 days ago
No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  3 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  3 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  3 days ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  3 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  4 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  4 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  4 days ago