HOME
DETAILS

കോടതി വിധിയില്‍ പ്രകോപിതനായി; പ്രതി ജഡ്ജിക്കു നേരെ ചെരിപ്പെറിഞ്ഞു

  
backup
March 31, 2017 | 10:04 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%a4

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി വിധിയില്‍ പ്രകോപിതനായി ജഡ്ജിക്കു നേരെ ചെരിപ്പെറിഞ്ഞു. മൂപ്പൈനാട് കടച്ചിക്കുന്ന് സ്വദേശി കുന്നുമ്മല്‍ അറുമുഖനാണ്(55) പോക്‌സോ കോടതിയായ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് പഞ്ചാബകേശനു നേരെ ചെരിപ്പെറിഞ്ഞത്.
അയല്‍വാസിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിധി പറഞ്ഞയുടനെയായിരുന്നു സംഭവം. വിധി കേട്ട് പ്രകോപിതനായ പ്രതി സ്വന്തം ഷൂ ഊരി ജഡ്ജിക്കു നേരെ എറിയുകയായിരുന്നു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.
മേപ്പാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ, മാനഭംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 10 വര്‍ഷം വീതവും, അഞ്ചു വര്‍ഷവുമടക്കം 25 വര്‍ഷത്തേക്കാണ് പ്രതിയെ ശിക്ഷിച്ചത്.
സംഭവം നടന്ന ഉടനെ കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം കല്‍പ്പറ്റ സി.ഐ ടി.പി ജേക്കബ്, എസ്.ഐ എ.യു ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡ്ജ് പഞ്ചാബകേശന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതിയുടെ പേരില്‍ രണ്ട് അടിപിടി കേസ് നിലവിലുണ്ട്. പോക്‌സോ കേസില്‍ പ്രതിയുടെ മക്കളും, അയല്‍വാസികളും ജാമ്യമെടുത്തിരുന്നു.
പ്രതിയുടെ ക്രിമിനല്‍ സ്വഭാവം നിമിത്തം ജാമ്യം ഒഴിവായതിനെ തുടര്‍ന്ന് ആറു മാസമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്നു ഇയാള്‍. കോടതിയില്‍ ജഡ്ജിക്കു നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ പേരില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍.
മനപ്പൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി കല്‍പ്പറ്റ എസ്.ഐ എ.യു ജയപ്രകാശ് പറഞ്ഞു. പ്രതിയെ വൈത്തിരി സബ്ജയിലിലേക്ക് കൊണ്ടുപോയി.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരപ്പേടിയിൽ അമേരിക്ക; ചൈനയിൽ കിട്ടിയ സമ്മാനങ്ങളെല്ലാം വിമാനം കയറും മുൻപ് ചവറ്റുകുട്ടയിലെറിഞ്ഞ് ട്രംപും സംഘവും!

International
  •  2 days ago
No Image

ഒമാന്‍-ഇറാഖ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം; വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

oman
  •  2 days ago
No Image

മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും

Cricket
  •  2 days ago
No Image

ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

ഒപെകിൽ നിന്നുള്ള പിന്മാറ്റം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി; തന്ത്രപരമായ തീരുമാനമെന്ന് യുഎഇ

uae
  •  2 days ago
No Image

അതിവേഗ ഇന്റര്‍നെറ്റും സ്മാര്‍ട്ട് സംവിധാനങ്ങളും; ടെലികോം രംഗത്ത് വന്‍ മുന്നേറ്റവുമായി ഒമാന്‍

oman
  •  2 days ago
No Image

ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജം; സുരക്ഷയ്ക്കായി ആരുടെയും സഹായത്തിന് കാത്തുനിൽക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി

uae
  •  2 days ago
No Image

വേലി തന്നെ വിളവു തിന്നുമ്പോൾ! നീറ്റ് ചോദ്യപ്പേപ്പർ തയ്യാറാക്കിയ ബയോളജി അധ്യാപികയെ സിബിഐ പൊക്കി; അന്വേഷണം കേരളത്തിലേക്കും

crime
  •  2 days ago
No Image

നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക്; മന്ത്രിമാരെ വൈകാതെ അറിയാം 

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിക്ക് ആഭ്യന്തരം: രാജ്‌മോഹന്  പൊതുവിദ്യാഭ്യാസം ,സി ടി ആര്‍ നിര്‍മല്‍കുമാറിന് വൈദ്യുതി: തമിഴ്‌നാട്ടില്‍ വകുപ്പുകള്‍ പ്രഖ്യാപിച്ചു

Kerala
  •  2 days ago