ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം
അഹമ്മദാബാദ്: 2026 ടി-20 ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.
First team to defend the title 💪
— T20 World Cup (@T20WorldCup) March 8, 2026
First home team to clinch the trophy 🏆
Team India with a record-breaking Men's #T20WorldCup campaign 🥳 pic.twitter.com/8bHz7zIOT6
സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ അടിച്ചെടുത്തത്. മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
Another special knock added to the collection 👏
— BCCI (@BCCI) March 8, 2026
Sanju Samson lit up the grand finale for #TeamIndia 🇮🇳
Updates ▶️ https://t.co/5LXBod8bl1#T20WorldCup | #Final | #MenInBlue | #INDvNZ | @IamSanjuSamson pic.twitter.com/M3GTfJBxLT
സഞ്ജുവിനൊപ്പം ഓപ്പണിങ്ങിൽ അഭിഷേക് ശർമയും തകർത്തടിച്ചു. 98 റൺസാണ് ഇരുവരും ഓപ്പണിങ്ങിൽ അടിച്ചെടുത്തത്. 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. പിന്നീടെത്തിയ ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്.
അവസാന ഓവറുകളിൽ എട്ട് പന്തിൽ പുറത്താവാതെ 26 റൺസ് നേടിയ ശിവം ദുബെയുടെ പ്രകടനവും ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി. ഹർദിക് പാണ്ഡ്യ 18 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺസ് ഒന്നും നേടാതെ നിരാശപ്പെടുത്തി.
ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റും അക്‌സർ പാട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി കിവികളെ എറിഞ്ഞു വീഴ്ത്തി. ഹർദിക്, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ന്യൂസിലാൻഡ് നിരയിൽ ടിം സൈഫർട്ട് അർദ്ധ സെഞ്ച്വറി നേടി. 26 പന്തിൽ രണ്ട് ഫോറുകളും അഞ്ച് സിക്സും അടക്കം 52 റൺസാണ് സൈഫർട്ട് നേടിയത്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 43 റൺസും ഡാറിൽ മിച്ചൽ 17 റൺസും നേടി പൊരുതി. ബാക്കിയുള്ള താരങ്ങൾക്കൊന്നും രണ്ടക്കം കാണാനായില്ല.
India became the 2026 T20 World Cup champions. India won their third T20 title by defeating New Zealand by runs in the match held at the Narendra Modi Stadium in Ahmedabad. Batting first, India scored 255 runs for the loss of five wickets. Chasing a huge target, the Kiwis' innings ended at 159 runs in 19 overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."