HOME
DETAILS

മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം പൊളിച്ചുനീക്കുന്നു

  
backup
March 31, 2017 | 10:17 PM

125363-3

തിരുവനന്തപുരം: എട്ടു കോടി മുടക്കി നിര്‍മിച്ച മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍ പൊളിച്ചു നീക്കുന്നു. വാണിജ്യ ടൂറിസം ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണു നിലവിലെ കെട്ടിടവും സ്റ്റേഡിയവും പൊളിച്ചു നീക്കുന്നത്.


സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇതിനായി പുതിയ പദ്ധതി അണിയറയില്‍ തയ്യാറാകുകയാണ്. പി.പി.പി മാതൃകയിലാണു പുതിയ പദ്ധതി നടപ്പാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഉടമസ്ഥത സ്‌പോര്‍ട്‌സ് കൗണ്‍സിലും നടത്തിപ്പും സംരക്ഷണവും സ്വകാര്യ ഏജന്‍സികള്‍ക്കും നല്‍കാനാണ് നീക്കം. രാജ്യാന്തര സംസ്ഥാന താരങ്ങള്‍ക്കു പരിശീലനം നടത്താന്‍ ലക്ഷ്യമിട്ടാണ് മൂന്നാറിന്റെ ഹൃദയ ഭാഗത്തുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 14 ഏക്കര്‍ ഭൂമിയില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍ എന്ന പേരില്‍ സ്റ്റേഡിയവും കെട്ടിടവും നിര്‍മിച്ചത്.


എന്നാല്‍ നിര്‍മാണത്തിലെ അപാകതയും തുടര്‍ സംരക്ഷണത്തിലെ പാളിച്ചയും മൂലം ചോര്‍ന്നൊലിക്കുന്ന കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. കെട്ടിടം നിര്‍മിച്ചത് തന്നെ മൈതാനത്തിന്റെ നടുക്ക് അശാസ്ത്രീയമായാണ്. നിലവില്‍ സാമൂഹികവിരുദ്ധരുടെയും കന്നുകാലികളുടെയും താവളമാണിവിടം.
ട്രെയിനിങ് സെന്ററിന്റെ നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ചു നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം.


ഇതിനിടെയാണു ഒന്‍പതു വര്‍ഷം മുന്‍പു എട്ടു കോടി മുടക്കി നിര്‍മിച്ച ട്രെയിനിങ് സെന്റര്‍ പൊളിച്ചു നീക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. വാണിജ്യ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പുതിയ സ്റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
കായിക രംഗത്തിനുള്ള എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തുമെന്നാണ് വാഗ്ദാനം. മൂന്നാറിന്റെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കും അനുയോജ്യമായ രീതിയിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കിയാലേ ഏഷ്യയിലെ മികച്ച കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മൂന്നാറിലെ സെന്റര്‍ കൊണ്ടു പ്രയോജനമുള്ളു. ഇതിനു കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഒരുക്കും. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, സ്‌പോര്‍ട്‌സ്് മ്യൂസിയം, കണ്‍വന്‍ഷന്‍ ഹാള്‍, കട മുറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതിയാണു തയ്യാറാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തിനിടെ തര്‍ക്കം: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

Kerala
  •  34 minutes ago
No Image

കേരളത്തിന് ദാനം കിട്ടിയ ഭൂമി അനാഥം; വാരണാസിയിലും തെങ്കാശിയിലും കൈയേറ്റം

Kerala
  •  an hour ago
No Image

മുസഫർ നഗർ കലാപം; 23 പ്രതികളെ വെറുതെവിട്ടു

National
  •  an hour ago
No Image

ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക; വിസ, റെസിഡൻസി ഇടപാടുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജി.ഡി.ആർ.എഫ്.എ ദുബൈ

uae
  •  an hour ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത മുന്നേറും

Kerala
  •  an hour ago
No Image

ചരിത്രസാക്ഷ്യം; ലോക ഭൂപടത്തിൽ ഇനി കുണിയയും

Kerala
  •  an hour ago
No Image

നൂറിൻ്റെ നായകൻ

Kerala
  •  an hour ago
No Image

മഹാക്യാംപിന് ചരിത്രസമാപ്തി; സംഗമിച്ചത് 33,313 പേർ

Kerala
  •  an hour ago
No Image

റിയാദ് വിമാനത്താവളത്തിൽ വൻ മാറ്റം; 16 മുതൽ ടെർമിനലുകൾ മാറുന്നു

Saudi-arabia
  •  an hour ago
No Image

തുടർചർച്ച അട്ടിമറിക്കാൻ നീക്കം? ഇറാൻ-യു.എസ് ആണവ ചർച്ചക്ക് പിന്നാലെ നെതന്യാഹു യു.എസിലേക്ക്

International
  •  an hour ago