
അഞ്ഞൂറോളം കവിത രചിച്ച് ആദിവാസി വീട്ടമ്മ
പത്ത് വയസു മുതല്‍ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയതാണ് ബിന്ദു. കേരളത്തിലെയും ഇന്ത്യയിലെയും ആദിവാസി സമൂഹത്തിനിടയില്‍ അതൊരു വാര്‍ത്തയേ ആവുന്നില്ല. വിശന്നു കരഞ്ഞ രാത്രികള്‍...
പള്ളിക്കൂടത്തിന്റെ പടിവാതില്‍ കയറാനായിട്ടില്ലെന്നതും ആദിവാസി സമൂഹത്തിന്റെ സ്വാഭാവികമായ ദുരിതാവസ്ഥ തന്നെ.
പക്ഷേ ബിന്ദുവിന് തോല്‍ക്കാനാവുമായിരുന്നില്ല. അവള്‍ക്ക് അക്ഷരങ്ങളോട് അത്രമാത്രം സ്നേഹമായിരുന്നു.
സാക്ഷരതാ ക്ലാസില്‍ പോയി, അക്ഷരങ്ങളെ ഹൃദയത്തില്‍ വാരിനിറച്ചു...
അതോടെ ഇടനെഞ്ചില്‍ എരിഞ്ഞുകൊണ്ടിരുന്ന ചിന്തകള്‍ക്ക് വാക്ക്രൂപമായി. അഞ്ഞൂറില്‍പ്പരം കവിതകളായി അവ രൂപാന്തരം പ്രാപിച്ചു.
വയനാട്ടിലെ മേപ്പാടി റാട്ടികൊല്ലി കോളനിയിലാണ് ബിന്ദു താമസിക്കുന്നത്. ബിന്ദുവിനെ അന്വേഷിച്ച് പോയ ഞങ്ങള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം നാട്ടിലും ഊരിലും ഏവര്‍ക്കും പ്രയങ്കരിയാണ് ഈ സാഹിത്യകാരി. 2009 ല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സാക്ഷരതാ വിരുന്നില്‍ പങ്കെടുത്ത ബിന്ദു എന്ന ആദിവാസി യുവതി കൂടിക്കാഴ്ചക്ക്് മുന്‍പേ ഞങ്ങളെ ഒരുപാട് പ്രചോദിപ്പിച്ചിരുന്നു.
രാഷ്ട്രപതി ഭവനില്‍ വിരുന്നിന് പങ്കുചേരാന്‍ ഭാഗ്യം സിദ്ധിച്ചവള്‍, 2012 ല്‍ നെഹ്റു യുവ കേന്ദ്രം നടത്തിയ സാക്ഷരതാ പരിപാടിയില്‍ പങ്കെടുത്തവള്‍, സക്ഷരതാ ജില്ലാ കലോത്സവത്തില്‍ കലാതിലകമണിഞ്ഞവള്‍, അഞ്ഞൂറില്‍പ്പരം കവിതകളെഴുതിയ കവയിത്രി. വയനാടന്‍ മലകളുടെ കൂട്ടുകാരി ബിന്ദുവെന്ന കവയിത്രിക്ക് വിശേഷണങ്ങള്‍ എറെയാണ്.
വീടിന്റെ ഉമ്മറത്തെത്തിയപ്പോള്‍ കാട്ടിലെ നീരുറവയില്‍നിന്ന് ശുദ്ധജലം തലയിലേന്തിവരികയായിരുന്നു ബിന്ദുവും ഭര്‍ത്താവും. ശുദ്ധജലം തേടി വളരെ ദൂരം പോയാണ് അവര്‍ തിരിച്ചുവരുന്നത്. ബിന്ദുവിന്റെ ജീവിതസാഹചര്യങ്ങളിലേക്ക് ഞാന്‍ നോട്ടമയച്ചു. അടച്ചുറപ്പില്ലാത്ത പണിതീരാത്ത വീട്. തൂക്കിയിട്ടിരിക്കുന്ന ഫഌക്സ് ഷീറ്റുകളാണ് വാതിലുകളെ പ്രതീനിധിക്കരിക്കുന്നത്. അവയ്ക്കിടയില്‍ ശ്വാസംമുട്ടുകയാണ് ബിന്ദുവിന്റെ സന്തതികളായ കവിതകള്‍.
നിരവധി സംസ്ഥാന-ദേശീയ വേദികളില്‍ തന്റെ കവിതകളാല്‍ സാന്നിധ്യമറിയിച്ച ആദിവാസി യുവതിയുടെ ദയനീയ മുഖം കണ്ടപ്പേള്‍ ഉള്ള് നൊന്തു.
ആദിവാസി സമൂഹത്തിന്റെ സങ്കടങ്ങളും പരിദേവനങ്ങളും കണ്ണീരും കവിതകളിലൂടെ വരച്ചുകാട്ടിയ കവയിത്രിയുടെ പൊളളുന്ന ജീവിതക്കാഴ്ച മനസ്സില്‍ നോവായി ഇപ്പോഴുമുണ്ട്. സാക്ഷര കേരളമെന്ന് ഉറക്കെ ഉദ്ഘോഷിക്കുമ്പോഴും ആദിവാസികളുള്‍പ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആണയിട്ട് അധികാര കസേരകളില്‍ അള്ളിപിടിച്ചിരിക്കുമ്പോഴും ഗര്‍ത്തത്തില്‍ നിന്ന് കൂടുതല്‍ ആഴമുള്ള മറ്റൊന്നിലേക്ക് വീഴുന്ന ആദിവാസികള്‍ക്ക് ഒരു കൈതാങ്ങ് നാല്കാന് പോലും മടിച്ചുനില്ക്കുന്ന സമൂഹിക വ്യവസ്ഥിതിയില്‍ പുഛം തോന്നി. ഇത്തരമൊരു രോഗാതുരമായ സമൂഹത്തിലാണല്ലോ നമ്മളും കഴിയുന്നത്.
ബിന്ദുവിനെ കൂടുതല്‍ അറിയുമ്പോഴേ വാക്കുകളുടെ അര്‍ഥം തിരിച്ചറിയാനാവൂ. ചാത്തി-കല്യാണി ദമ്പതികളുടെ മകളാണ് ബിന്ദു. കഷ്ടതകള്‍ മാത്രം നിറഞ്ഞ ഒരു ബാല്യമുണ്ട് ഈ കലാകാരിക്ക്. സ്കൂളില്‍ ചേര്‍ക്കേണ്ട കാലമായപ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.
കൂട്ടുകാര്‍ പുസ്തകങ്ങളുമായി പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ ബിന്ദു എസ്റ്റേറ്റില്‍ പണിക്കുപോയി. കൂട്ടുകാര്‍ അക്ഷരമെണ്ണിയപ്പോള്‍ ബിന്ദു എണ്ണിയത് കാപ്പിക്കുരുവാണ്. മകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണ്ടി വരുമെന്ന തിരിച്ചറിവില്ലാതെപോയ തങ്ങളുടെ അറിവില്ലായ്മയില്‍ മനംനൊന്ത് വേദനകളുമായി അഛനും അമ്മയും സ്വയം ശപിച്ചപ്പോള്‍ ബിന്ദുവിന് കിടക്കപായയില് കൂട്ട് കണ്ണുനീര് മാത്രമായിരുന്നു.
അക്ഷരങ്ങളോടു തോന്നിയ വല്ലാത്തൊരു പ്രണയത്തെ തോല്‍പ്പിക്കാന്‍ അതിനായില്ല. മിഠായിയും പലചരക്കും പൊതിഞ്ഞു കിട്ടുന്ന കടലാസുകളിലെ അക്ഷരം കൗതുകത്തോടെ നോക്കിയിരുന്ന ബാല്യകാലം ബിന്ദു ഇപ്പോഴും ഓര്‍ക്കുന്നു. മാനിവയല്‍ ഹരിശ്രീ ലൈബ്രറി പരിസരത്ത് കളിക്കാന്‍ പോകുമ്പോള്‍ പുസ്തകങ്ങളും പത്രങ്ങളും നോക്കിയിരുന്ന കാലം അവളുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു. സാക്ഷരതാ മിഷന്റെ പഠിതാക്കളില്‍ ഒരാളായതോടെയാണ് അക്ഷരങ്ങള്‍ അവളുമായി കൂടുതല്‍ അടുത്തത്. ഈ വിജയമായിരുന്നു രാഷ്ട്രപതിയുടെ ക്ഷണം ലഭിക്കാനിടയാക്കിയത്.
പുല്ലരിയാനും വിറകുശേഖരിക്കാനും കാട്ടില്‍പോകുമ്പോള്‍ കാണുന്ന കാഴ്ചകളൊക്കെ കവിതയായ് തുള്ളിത്തുളുമ്പി. ജീവിത ദുരിതങ്ങള്‍ക്കിടയിലും അവള് കുത്തിക്കുറിച്ച വരികളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പീഡനങ്ങള്‍, പരിസ്ഥിതി നാശം, ആദിവാസികളുടെ കഷ്ടപ്പാടുകള്‍, ഗോത്രാചാരത്തിന്റെ സങ്കീര്‍ണതകള്‍, താരാട്ട്, പ്രണയം, വിരഹം എന്നിവ ഉള്‍പ്പെട്ടിരുന്നു. കമ്പളനാട്ടി എന്ന പേരില്‍ ഗോത്ര കവിതകള്‍ പുസ്തക രൂപത്തിലാക്കി പുറത്തിറക്കിയിട്ടുണ്ട് . പണിയ ഭാഷയിലായിരുന്നു ബിന്ദു കൂടുതല്‍ കവിതകള്‍ എഴുതിയത്. അക്ഷര ലോകത്തെ ജീവനുതുല്യം സ്നേഹിക്കുന്ന കലാകാരിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും എണ്ണി തിട്ടപ്പെടുത്താവുന്നതല്ല.
വയനാടന്‍ മലനിരകളും മുതലാളിമാരുടെ തോട്ടങ്ങളിലെ കിട്ടാക്കനിയായ പഴങ്ങളും ബിന്ദുവിന്റെ കവിതക്ക് വിഷയമായിട്ടുണ്ട്. വേദനിക്കുന്ന ആദിവാസികളുടെ മനമാണ് ആ കവിതകളുടെ ഊര്‍ജം. ആദിവാസികളിലെ തിരുത്തപ്പെടേണ്ട ശീലങ്ങളെക്കുറിച്ചും ഈ എഴുത്തുകാരി വാചാലയാവുന്നു.
മദ്യാസക്തിയില്‍ മുഴുകിയ ആദിവാസി യുവത്വം സമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന ഓര്‍മപ്പെടുത്തലുകളുമുണ്ട് ആ വരികളില്‍. ആല്‍ബങ്ങളിലും ബിന്ദു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കലയെ അത്രമേല്‍ സ്നേഹിക്കുന്ന ബിന്ദുവും കുടുബവും നാടന്‍പാട്ട് സംഘത്തിന് രൂപംനല്കിയിട്ടുണ്ട്.
ഈ കലാകാരിയുടെ കണ്ണുകളില്‍ തീക്ഷ്ണമായ എന്തെക്കെയോ ഒളിഞ്ഞിരിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ദൈനംദിന ചെലവുകള്‍ക്കായി മല്ലിടുമ്പോഴും കൂലിപ്പണിയൊഴിവാക്കിയാണ് കടം വാങ്ങിയ പണവുമായി ബിന്ദുവും ഭര്‍ത്താവും പരിപാടിക്കള്‍ക്ക് പോവുന്നത്. വലിയ ജീവിത സ്വപ്നങ്ങളൊന്നും ബിന്ദുവിനില്ല . അടച്ചുറപ്പില്ലാത്ത പണി തീരാത്ത വീടിനു മുന്നിലെ മാരിയമ്മന്‍ ദൈവം തന്നെയും കുടുംബത്തെയും കാക്കുമെന്ന ആത്മവിശ്വാസമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ഇതു പറയുമ്പോള്‍ ബിന്ദുവിന്റ കണ്ണുകളില്‍ തേങ്ങലിന്റെ നിഴല്‍ക്കാഴ്ചയുണ്ടായിരുന്നു.
ഒരു സിനിമയിലെങ്കിലും പാട്ടെഴുതി ആലപിക്കുകയെന്നതാണ് ബിന്ദുവിന്റെ ഏറ്റവും വലിയ സ്വപ്നം. ഒ.എന്‍.വി കുറുപ്പിനെ കാണുക എന്നത് ബിന്ദുവിന്റെ വലിയ ആഗ്രങ്ങളില്‍ ഒന്നായിരുന്നു. നഷ്ടപ്പെടുന്ന തണലിനായ് ഉച്ചത്തില്‍ പാടിയ ഒ.എന്‍.വിയെ ഇനി കാണാന്‍ കഴിയില്ലെന്നത് ബിന്ദുവിനെ ഇന്നും കണ്ണീരിലാഴ്ത്തുന്നു. അവരുടെ കലാജീവിതത്തിന്ന് ഭര്‍ത്താവ് ദമോദരനും മക്കാളായ സുധീഷ് കുമാര്‍, സുകന്യ, രേവതി എന്നിവരും സര്‍വ പിന്തുണയുമായി കൂടെയുണ്ട്.
തങ്ങള്‍ അനുഭവിച്ച ദുരിതകാലം പുതുതലമുറക്കുണ്ടാകരുതെന്ന് ബിന്ദുവും ദാമോദരനും മക്കളെ പഠിപ്പിക്കുന്നു. ആഴമേറിയ ഉള്‍ക്കാഴ്ചയോടെ ബിന്ദു എഴുതിയ വരികള്‍ക്കിടയിലൂടെ ചിന്തിച്ചാല്‍ അവിടെ ആദിവാസികളുടെ പൊള്ളുന്ന ജീവിതനൊമ്പരങ്ങളുടെ കനലെരിയുന്നത് കാണാം. ദുശീലങ്ങള്‍ക്കടിപ്പെട്ട ആദിവാസികളുടെ നാശത്തിന്റെ കാഴ്ചകള്‍ ആ വരികളില്‍ വേണ്ടുവോളമുണ്ട്. മണ്ണിന്റെ മണമുള്ള ഭാഷയിലെഴുതിയ നുറുങ്ങുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന സത്യങ്ങള്‍ സമൂഹത്തിന് മേല്‍ ചാട്ടുളിപോലെ പതിക്കുന്നു .ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ആ കവിതകള്‍ നാളെയുടെ ഉണര്‍ത്തുപാട്ടാവുമെന്നതില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുലിനെതിരായ ആരോപണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച്
Kerala
• 20 days ago
നവാഗതർക്ക് സ്വാഗതം: കോപ്പിയടിച്ചതിന് ഡിബാർ ചെയ്ത എസ്.എഫ്.ഐ നേതാവിന് കോളേജിൽ വീണ്ടും പ്രവേശനം
Kerala
• 20 days ago
സഊദിയില്‍ ഉപയോഗിക്കാത്ത ഭൂമിക്ക് നികുതി: വാടക വര്‍ധനവ് തടയും, പ്രവാസികള്‍ക്ക് നേട്ടമാകും
Saudi-arabia
• 20 days ago
കാസര്‍കോട് കൂട്ട ആത്മഹത്യ: ഒരു കുടുംബത്തിലെ 3 പേര് ജീവനൊടുക്കി; ഒരാള്‍ ഗുരുതരാവസ്ഥയില്‍
Kerala
• 20 days ago
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: ചെലവ് 2134.5 കോടി; പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
Kerala
• 20 days ago
ഗുജറാത്തില്‍നിന്നുള്ള ജഡ്ജിമാരെ സുപ്രിംകോടതിയിലേക്ക് എത്തിക്കാന്‍ നീക്കം; വിവാദങ്ങള്‍ക്കിടെ ശുപാര്‍ശ അംഗീകരിച്ച് വിജ്ഞാപനം ഇറങ്ങി
National
• 20 days ago
കുഞ്ഞു ലോകത്തെ കുളിർക്കാറ്റ് - തിരുപ്രഭ
justin
• 20 days ago
മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ മറക്കല്ലേ..? വാഹനം ഓടിക്കുന്നവരുടെയും ഉടമകളുടെയും ശ്രദ്ധയ്ക്ക്
Kerala
• 20 days ago
ടാങ്കുകള്‍ ഗസ്സ സിറ്റിയിലേക്ക്, വൈറ്റ് ഹൗസില്‍ ട്രംപിന്റെ യോഗം
International
• 20 days ago
താമരശേരി ചുരത്തില്‍ വീണ്ടും അപകടഭീഷണി; വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ചെറിയ പാറക്കഷണങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു
Kerala
• 20 days ago
പ്രതികാരച്ചുങ്കം: ബദല്‍ തേടി കേന്ദ്രസര്‍ക്കാര്‍; അവസരം മുതലാക്കാന്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ | Trump Tariff
Economy
• 20 days ago
മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
Kerala
• 20 days ago
കുടിയൊഴിപ്പിക്കലിലൂടെ അസം സര്‍ക്കാര്‍ മനപ്പൂര്‍വം മുസ്ലിംകളെ ലക്ഷ്യംവയ്ക്കുന്നു, വസ്തുതാന്വേഷണ റിപ്പോര്‍ട്ടുമായി എ.പി.സി.ആര്; ചര്‍ച്ചയിലേക്ക് ജയ്ശ്രീറാം വിളിച്ചെത്തി ഹിന്ദുത്വവാദികള്‍
National
• 20 days ago
കേരളത്തിൽ ഇന്ന് കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Kerala
• 20 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്കി മാതാപിതാക്കള്‍
International
• 20 days ago
അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 20 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 21 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 21 days ago
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
Kerala
• 20 days ago
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന് സ്വര്‍ണം കവര്‍ന്നു; കേസ്
Kerala
• 20 days ago
പാസ്പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 20 days ago