എസ്.ഐ.ആർ സമയപരിധി വീണ്ടും നീട്ടണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍
തിരുവനന്തപുരം: എസ്.ഐ.ആർ കരട് പട്ടികയില്‍ നിന്ന് 24.08 ശതമാനം പേര്‍ പുറത്താകാനുള്ള സാഹചര്യം നിലനില്‍ക്കെ, അര്‍ഹരായ എല്ലാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമയപരിധി വീണ്ടും നീട്ടണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒഴിവാക്കപ്പെടേണ്ടിയിരുന്ന 70,000ത്തോളം പേരെ അവസാനനിമിഷം കണ്ടെത്താനായി. ഈ സാഹചര്യത്തില്‍ പട്ടികയിൽ ഉൾപ്പെട്ട മുഴുവന്‍ ആള്‍ക്കാരെയും കണ്ടെത്താനാകുമെന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ സുപ്രിം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ നിര്‍ദേശം വച്ചിട്ടുപോലും പരിഗണിക്കാത്തത് വിമര്‍ശനത്തിന് കാരണമായി.
എം.വി.ജയരാജന്‍ (സി.പി.എം), എം.കെ റഹ്മാന്‍ (കോണ്‍ഗ്രസ്), മുഹമ്മദ് ഷാ, കെ.എസ്.എ. ഹലിം (മുസ്‌ലിം ലീഗ്), രാജാജി മാത്യു (സി.പി.ഐ), ജെ.ആര്‍ പത്മകുമാര്‍ (ബി.ജെ.പി) തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
Political parties want the deadline extended to ensure all eligible candidates are included in the S.I.R. draft list, as 24.08% have been left out.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."