HOME
DETAILS

സന്ന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവം: അറസ്റ്റിലായ 101 പേരില്‍ ഒരു മുസ്‌ലിം പോലുമില്ല, വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കരുത്- ബി.ജെ.പിക്ക് മുന്നറിയിപ്പുമായി വീണ്ടും അനില്‍ ദേശ്മുഖ്

  
backup
April 22, 2020 | 9:41 AM

national-palghar-lynching-no-muslim-arrested-2020

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ സന്യാസിമാരടങ്ങുന്ന മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി അനില്‍ ദേശമുഖ് വീണ്ടും. കേസില്‍ അറസ്റ്റിലായ 101 പേരില്‍ ഒരു മുസ്‌ലിം പോലുമില്ലെന്നും വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസ് മഹാരാഷ്ട്ര സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്)ന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊവിഡ് സംബന്ധമായ വിശകലനങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'101 പേരെ അറസ്റ്റു ചെയ്തതില്‍ ആരും തന്നെ മുസ്ലിങ്ങളില്ല. അതുകൊണ്ടു തന്നെ ഈ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്,' മന്ത്രി പറഞ്ഞു. ചിലരൊക്കെ ദിവാസ്വപ്നം കണ്ടു നടക്കുകയാണ്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല, കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികളുടെ ലിസ്റ്റും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസവും സംഭവത്തിന്മതവുമായി ബന്ധമില്ലെന്ന് പ്രസ്താവിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ആളുമാറിയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പറഞ്ഞിരുന്നു.

ഏപ്രില്‍ 16നാണ് രണ്ട് സന്ന്യാസിമാരും അവരുടെ ഡ്രൈവറും ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെടുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കാസ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്. മുംബൈയില്‍ നിന്ന് സില്‍വസ്സയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍.
അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ഐപിഎൽ അവന് വെല്ലുവിളി നിറഞ്ഞതായിരിക്കും: അശ്വിൻ

Cricket
  •  an hour ago
No Image

ജിമ്മിലും ബ്യൂട്ടി സലൂണിലും ജോലി, മറവില്‍ ഹാഷിഷ് ഓയില്‍ വില്‍പന; തൃപ്രയാറില്‍ യുവതി പിടിയില്‍

Kerala
  •  an hour ago
No Image

മുഖ്യമന്ത്രി- മോഹന്‍ലാല്‍ അഭിമുഖം; ചെലവായത് ലക്ഷങ്ങള്‍, 11 ലക്ഷത്തിലേറെയെന്ന് കണക്ക്; ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ടെന്ന് റിപ്പോര്‍ട്ട്

Kerala
  •  an hour ago
No Image

മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്? 

Cricket
  •  2 hours ago
No Image

പറവൂരില്‍ പത്രിക നല്‍കി വി.ഡി സതീശന്‍; കൈവശമുള്ളത് 1.22 കോടിയുടെ നിക്ഷേപം, 18 കേസുകള്‍

Kerala
  •  2 hours ago
No Image

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം; നിരവധി പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

വീണ്ടും സംഘ്പരിവാർ അജണ്ടയുമായി ജമ്മു സർവകലാശാല; ജിന്ന, സർ സയ്യിദ്, അല്ലാമാ ഇഖ്ബാൽ എന്നിവരെ സിലബസിൽനിന്ന് നീക്കുന്നു

National
  •  2 hours ago
No Image

പശ്ചിമ ബംഗാളിൽ തിരിച്ചുവരുമോ ആദിർ ചൗധരി? 

National
  •  2 hours ago
No Image

തമിഴ്നാട്; സീറ്റുവിഭജനത്തിൽ ധാരണ; ഇൻഡ്യ: സി.പി.എം അഞ്ചു സീറ്റിൽ മത്സരിക്കും

National
  •  2 hours ago
No Image

'മുഖ്യമന്ത്രി കസേരയ്ക്കായി വഴക്കിനില്ല, ലക്ഷ്യം വിജയം മാത്രം'; പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍

Kerala
  •  3 hours ago