HOME
DETAILS

ചരിത്ര കൂടിക്കാഴ്ചയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

  
backup
June 13, 2018 | 11:50 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%86-%e0%b4%86%e0%b4%98%e0%b5%8b

പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. കൂടിക്കാഴ്ചയില്‍ ട്രംപുമായി പൊതു സമ്മതിയില്‍ എത്തിച്ചേരാനായത് ഉത്തരകൊറിയയുടെ നയതന്ത്ര വിജയമായിട്ടാണ് മാധ്യമങ്ങള്‍ വിലയരുത്തിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക പാര്‍ട്ടി പത്രമായ റഡോങ് സിന്‍മന്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചത്.
ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് പത്രത്തിന്റെ ആദ്യ പേജില്‍ നല്‍കിയത്. കൂടാതെ പത്രത്തിന്റെ ആറ് പേജുകളില്‍ കിമ്മിന്റെയും ട്രംപിന്റെയും ഇടയിലെ ഉച്ചകോടിക്കിടയിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. നേരത്തെ അമേരിക്കയെ കൊള്ളസംഘമെന്നും എന്നെന്നും നിലനില്‍ക്കുന്ന അര്‍ബുദമെന്നും റഡോങ് സിന്‍മന്‍ പത്രം വിശേഷിപ്പിച്ചിരുന്നു.
ദക്ഷിണ കൊറിയ-യു.എസ് സംയുക്ത സൈനിക ആഭ്യാസം അവസാനിപ്പിക്കുക, ഉത്തരകൊറിയക്ക് യു.എസ് സുരക്ഷ ഏര്‍പ്പെടുത്തുക, ഉപരോധം നീക്കല്‍, നയതന്ത്രങ്ങളില്‍ ബന്ധം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഉ.കൊറിയക്ക് ഉച്ചകോടിയിലൂടെ ലഭിച്ച മേധാവിത്വമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സമാനമായ വിവരണമാണ് ഉ.കൊറിയയുടെ പ്രധാന വാര്‍ത്താ അവതാരകയായ റി ചുന്‍ ഹീ ദേശീയ ചാനലിലൂടെ അവതരിപ്പിച്ചത്. രാജ്യത്തെ പ്രധാന സംഭവങ്ങള്‍ മാത്രം അവതരിപ്പിക്കാനായി വാര്‍ത്ത അവതരിപ്പിക്കുന്നയാളാണ് 75 കാരിയായ റി ചുന്‍ ഹീ. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി ഉത്തരകൊറിയയിലെ നിരവധി മാധ്യമപ്രവര്‍ത്തര്‍ സിംഗപ്പൂരില്‍ എത്തിയിരുന്നു.സിംഗപ്പൂരില്‍ മറ്റു രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  8 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ നിലപാടിനെതിരേ സി.പി.എമ്മിൽ പടയൊരുക്കം

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി; എൽ.ഡി.എഫിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; ബിനോയ് വിശ്വത്തെ തള്ളി മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

പുതുവർഷത്തിൽ ഇരുട്ടടി; വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ; പ്രതിമാസ ബില്ലുകളിൽ വർധന

Kerala
  •  8 days ago
No Image

യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയഡ്ഡ്

uae
  •  8 days ago
No Image

നാലുദിവസം പിന്നിട്ടു; കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതിയെ കണ്ടെത്താനായില്ല

Kerala
  •  8 days ago
No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  8 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  8 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  8 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  8 days ago