HOME
DETAILS

ചരിത്ര കൂടിക്കാഴ്ചയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

  
backup
June 13, 2018 | 11:50 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%86-%e0%b4%86%e0%b4%98%e0%b5%8b

പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. കൂടിക്കാഴ്ചയില്‍ ട്രംപുമായി പൊതു സമ്മതിയില്‍ എത്തിച്ചേരാനായത് ഉത്തരകൊറിയയുടെ നയതന്ത്ര വിജയമായിട്ടാണ് മാധ്യമങ്ങള്‍ വിലയരുത്തിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക പാര്‍ട്ടി പത്രമായ റഡോങ് സിന്‍മന്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചത്.
ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് പത്രത്തിന്റെ ആദ്യ പേജില്‍ നല്‍കിയത്. കൂടാതെ പത്രത്തിന്റെ ആറ് പേജുകളില്‍ കിമ്മിന്റെയും ട്രംപിന്റെയും ഇടയിലെ ഉച്ചകോടിക്കിടയിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. നേരത്തെ അമേരിക്കയെ കൊള്ളസംഘമെന്നും എന്നെന്നും നിലനില്‍ക്കുന്ന അര്‍ബുദമെന്നും റഡോങ് സിന്‍മന്‍ പത്രം വിശേഷിപ്പിച്ചിരുന്നു.
ദക്ഷിണ കൊറിയ-യു.എസ് സംയുക്ത സൈനിക ആഭ്യാസം അവസാനിപ്പിക്കുക, ഉത്തരകൊറിയക്ക് യു.എസ് സുരക്ഷ ഏര്‍പ്പെടുത്തുക, ഉപരോധം നീക്കല്‍, നയതന്ത്രങ്ങളില്‍ ബന്ധം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഉ.കൊറിയക്ക് ഉച്ചകോടിയിലൂടെ ലഭിച്ച മേധാവിത്വമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സമാനമായ വിവരണമാണ് ഉ.കൊറിയയുടെ പ്രധാന വാര്‍ത്താ അവതാരകയായ റി ചുന്‍ ഹീ ദേശീയ ചാനലിലൂടെ അവതരിപ്പിച്ചത്. രാജ്യത്തെ പ്രധാന സംഭവങ്ങള്‍ മാത്രം അവതരിപ്പിക്കാനായി വാര്‍ത്ത അവതരിപ്പിക്കുന്നയാളാണ് 75 കാരിയായ റി ചുന്‍ ഹീ. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി ഉത്തരകൊറിയയിലെ നിരവധി മാധ്യമപ്രവര്‍ത്തര്‍ സിംഗപ്പൂരില്‍ എത്തിയിരുന്നു.സിംഗപ്പൂരില്‍ മറ്റു രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും തീരുവ ഷോക്ക്; ഇന്ത്യന്‍ സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം നികുതി ചുമത്തി അമേരിക്ക 

International
  •  a day ago
No Image

'ആരോഗ്യമന്ത്രിക്കെതിരേ നടന്നത് പ്രതിഷേധമല്ല, ഒരുകൂട്ടം ആക്രമികളുടെ വിളയാട്ടം'; ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരുക്ക്

Kerala
  •  a day ago
No Image

രണ്ടര വയസുകാരിയുടെ മരണം; ചികിത്സക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി; ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മമ്മല്‍ ആശുപത്രി 

Kerala
  •  a day ago
No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  a day ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  a day ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  a day ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  a day ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  a day ago