HOME
DETAILS

ചരിത്ര കൂടിക്കാഴ്ചയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

  
backup
June 13, 2018 | 11:50 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%86-%e0%b4%86%e0%b4%98%e0%b5%8b

പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. കൂടിക്കാഴ്ചയില്‍ ട്രംപുമായി പൊതു സമ്മതിയില്‍ എത്തിച്ചേരാനായത് ഉത്തരകൊറിയയുടെ നയതന്ത്ര വിജയമായിട്ടാണ് മാധ്യമങ്ങള്‍ വിലയരുത്തിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക പാര്‍ട്ടി പത്രമായ റഡോങ് സിന്‍മന്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചത്.
ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് പത്രത്തിന്റെ ആദ്യ പേജില്‍ നല്‍കിയത്. കൂടാതെ പത്രത്തിന്റെ ആറ് പേജുകളില്‍ കിമ്മിന്റെയും ട്രംപിന്റെയും ഇടയിലെ ഉച്ചകോടിക്കിടയിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. നേരത്തെ അമേരിക്കയെ കൊള്ളസംഘമെന്നും എന്നെന്നും നിലനില്‍ക്കുന്ന അര്‍ബുദമെന്നും റഡോങ് സിന്‍മന്‍ പത്രം വിശേഷിപ്പിച്ചിരുന്നു.
ദക്ഷിണ കൊറിയ-യു.എസ് സംയുക്ത സൈനിക ആഭ്യാസം അവസാനിപ്പിക്കുക, ഉത്തരകൊറിയക്ക് യു.എസ് സുരക്ഷ ഏര്‍പ്പെടുത്തുക, ഉപരോധം നീക്കല്‍, നയതന്ത്രങ്ങളില്‍ ബന്ധം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഉ.കൊറിയക്ക് ഉച്ചകോടിയിലൂടെ ലഭിച്ച മേധാവിത്വമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സമാനമായ വിവരണമാണ് ഉ.കൊറിയയുടെ പ്രധാന വാര്‍ത്താ അവതാരകയായ റി ചുന്‍ ഹീ ദേശീയ ചാനലിലൂടെ അവതരിപ്പിച്ചത്. രാജ്യത്തെ പ്രധാന സംഭവങ്ങള്‍ മാത്രം അവതരിപ്പിക്കാനായി വാര്‍ത്ത അവതരിപ്പിക്കുന്നയാളാണ് 75 കാരിയായ റി ചുന്‍ ഹീ. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി ഉത്തരകൊറിയയിലെ നിരവധി മാധ്യമപ്രവര്‍ത്തര്‍ സിംഗപ്പൂരില്‍ എത്തിയിരുന്നു.സിംഗപ്പൂരില്‍ മറ്റു രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസി കേരളത്തിൽ എത്തി; പക്ഷേ കളിക്കാനല്ല, മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ; തിരൂരിൽ വി. അബ്ദുറഹ്മാനെതിരെ മെസിമാരെ അണിനിരത്തി യുഡിവൈഎഫ് മെ​ഗാറാലി

Kerala
  •  20 days ago
No Image

നായയുടെ കുര കേട്ട് പേടിച്ചു; രക്ഷപ്പെടാന്‍ കിണറ്റിന് മുകളില്‍ കയറി, വഴുതി വീണത് ആറടി താഴ്ചയിലേക്ക്

Kerala
  •  20 days ago
No Image

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് നിർണായകം

Kerala
  •  20 days ago
No Image

'സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും' ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  20 days ago
No Image

അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും

uae
  •  20 days ago
No Image

ആലുവയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം: യാത്രക്കാരിയായ യുവതി മരിച്ചു

Kerala
  •  20 days ago
No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  21 days ago
No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  21 days ago
No Image

12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേ; ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്ക് നീക്കാന്‍ വമ്പന്‍ പദ്ധതികള്‍

uae
  •  21 days ago
No Image

എൽ.ഡി.എഫ് ഭരണത്തിൽ വ്യവസായമേഖല തകർന്നു; യു.ഡി.എഫിനായി വ്യവസായികളുടെ പ്രചാരണം

Kerala
  •  21 days ago