HOME
DETAILS

ചരിത്ര കൂടിക്കാഴ്ചയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

  
backup
June 13, 2018 | 11:50 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%86-%e0%b4%86%e0%b4%98%e0%b5%8b

പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയെ ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. കൂടിക്കാഴ്ചയില്‍ ട്രംപുമായി പൊതു സമ്മതിയില്‍ എത്തിച്ചേരാനായത് ഉത്തരകൊറിയയുടെ നയതന്ത്ര വിജയമായിട്ടാണ് മാധ്യമങ്ങള്‍ വിലയരുത്തിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക പാര്‍ട്ടി പത്രമായ റഡോങ് സിന്‍മന്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചത്.
ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് പത്രത്തിന്റെ ആദ്യ പേജില്‍ നല്‍കിയത്. കൂടാതെ പത്രത്തിന്റെ ആറ് പേജുകളില്‍ കിമ്മിന്റെയും ട്രംപിന്റെയും ഇടയിലെ ഉച്ചകോടിക്കിടയിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. നേരത്തെ അമേരിക്കയെ കൊള്ളസംഘമെന്നും എന്നെന്നും നിലനില്‍ക്കുന്ന അര്‍ബുദമെന്നും റഡോങ് സിന്‍മന്‍ പത്രം വിശേഷിപ്പിച്ചിരുന്നു.
ദക്ഷിണ കൊറിയ-യു.എസ് സംയുക്ത സൈനിക ആഭ്യാസം അവസാനിപ്പിക്കുക, ഉത്തരകൊറിയക്ക് യു.എസ് സുരക്ഷ ഏര്‍പ്പെടുത്തുക, ഉപരോധം നീക്കല്‍, നയതന്ത്രങ്ങളില്‍ ബന്ധം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഉ.കൊറിയക്ക് ഉച്ചകോടിയിലൂടെ ലഭിച്ച മേധാവിത്വമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സമാനമായ വിവരണമാണ് ഉ.കൊറിയയുടെ പ്രധാന വാര്‍ത്താ അവതാരകയായ റി ചുന്‍ ഹീ ദേശീയ ചാനലിലൂടെ അവതരിപ്പിച്ചത്. രാജ്യത്തെ പ്രധാന സംഭവങ്ങള്‍ മാത്രം അവതരിപ്പിക്കാനായി വാര്‍ത്ത അവതരിപ്പിക്കുന്നയാളാണ് 75 കാരിയായ റി ചുന്‍ ഹീ. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി ഉത്തരകൊറിയയിലെ നിരവധി മാധ്യമപ്രവര്‍ത്തര്‍ സിംഗപ്പൂരില്‍ എത്തിയിരുന്നു.സിംഗപ്പൂരില്‍ മറ്റു രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  3 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  3 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  3 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  3 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  3 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  3 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  3 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  3 days ago