HOME
DETAILS

ബിവറേജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്; അവസാനം മഹാവിജയം

  
backup
April 13, 2017 | 5:38 PM

%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f


കല്‍പ്പറ്റ, പനമരം ബിവറേജുകളാണ് അടച്ചുപൂട്ടുക
കല്‍പ്പറ്റ: വൈത്തിരിയില്‍ നിന്നും കല്‍പ്പറ്റ ചുണ്ടപ്പാടിയിലേക്കും പനമരം ടൗണില്‍ നിന്നും നീരട്ടാടിയിലേക്കും മാറ്റി സ്ഥാപിച്ച ബെവകോയുടെ ബിവറേജ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.  
 സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ച പനമരത്തെയും, കല്‍പ്പറ്റയിലെയും ബിവറേജസ് മദ്യശാലകളുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
 ചട്ടങ്ങള്‍ ലംഘിച്ച് മദ്യശാല മാറ്റിയതിനെതിരെ ഇരു പ്രദേശത്തെയും സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. പനമരം പഞ്ചായത്തിന്റെയും കല്‍പ്പറ്റ നഗരസഭയുടെയും അനുമതിയില്ലാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പനമരം ബിവറേജ് യാതൊരു വിധേനയും തുറക്കാനുള്ള സാധ്യതയില്ലെന്നും, പ്രദേശവാസികള്‍ ഒന്നടങ്കം മദ്യശാലക്കെതിരെ അണിനിരക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തടക്കമുള്ളവര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടിനാണ് പനമരത്ത് പ്രവര്‍ത്തിച്ച ബിവറേജ് നിരട്ടാടി ഹോപ്‌കോ പരിസരത്തുള്ള റോഡരികിലെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതിനെതിരെ കഴിഞ്ഞ രണ്ടാം തിയതി മുതല്‍ ജനപ്രധിനിതികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രദേശവാസികള്‍ക്കൊപ്പം സമരരംഗത്തായിരുന്നു.
 എന്നാല്‍ പഞ്ചായത്ത് ഭരണസമിതി മദ്യശാലക്കെതിര് നിന്നപ്പോള്‍ വൈസ് പ്രസിഡന്റ് ടി മോഹനന്‍ ഇടത് അംഗങ്ങളുടെ പിന്തുണയോടെ ബിവറേജിനെതിരായ ഭരണസമിതി തീരുമാനം അട്ടിമറിക്കുകയായിരുന്നു.
തുടര്‍ന്നാണ് പ്രദേശത്തെ വീട്ടമ്മമാര്‍ സമരവുമായി രംഗത്തെത്തിയത്. വീട്ടമ്മമാരുടെ സഹന സമരത്തിനുള്ള പ്രതിഫലമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമരസമതി നേതാക്കളായ പി.കെ അസ്മത്ത്, പി.ജെ ബേബി, കെ അബ്ദുല്‍ അസീസ്, ജോസ് മാസ്റ്റര്‍ തുടങ്ങിയവരാണ് അഡ്വ. ജോസ് തേരകം മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള വിധി വന്നതോടെ പ്രദേശവാസികള്‍ ലഡു വിതരണം ചെയ്താണ് ആഹ്ലാദം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടത്തി. പ്രകടനത്തിന് കന്നോളി മുഹമ്മദ്, ടി ഖാലിദ്, പൊറോളത്ത് അമ്മദ്, ഫൈസല്‍ പി.എച്ച്, വി ജാബിര്‍, കെ.വി അബു, ഗണേഷന്‍, പടയന്‍ ഇബ്രാഹിം, പുരുഷു കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചുണ്ടപ്പാടിയിലെ ഔട്‌ലെറ്റിന് നഗരസഭയുടെ അനുമതി ഇല്ലാത്തത് കൊണ്ട് ഇതിനും താഴ് വീഴുമെന്ന് ഉറപ്പായി. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ബിവറേജ് ഔട്‌ലെറ്റ് തുറന്നാല്‍ നഗരസഭ തുടര്‍ന്നും അനുമതി നിഷേധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ പി.പി ആലി സുപ്രഭാതത്തോട് പറഞ്ഞു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  26 minutes ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  27 minutes ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  an hour ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  an hour ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  2 hours ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  2 hours ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  3 hours ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  4 hours ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  5 hours ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  6 hours ago