HOME
DETAILS

ബിവറേജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്; അവസാനം മഹാവിജയം

  
backup
April 13, 2017 | 5:38 PM

%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f


കല്‍പ്പറ്റ, പനമരം ബിവറേജുകളാണ് അടച്ചുപൂട്ടുക
കല്‍പ്പറ്റ: വൈത്തിരിയില്‍ നിന്നും കല്‍പ്പറ്റ ചുണ്ടപ്പാടിയിലേക്കും പനമരം ടൗണില്‍ നിന്നും നീരട്ടാടിയിലേക്കും മാറ്റി സ്ഥാപിച്ച ബെവകോയുടെ ബിവറേജ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.  
 സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ച പനമരത്തെയും, കല്‍പ്പറ്റയിലെയും ബിവറേജസ് മദ്യശാലകളുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
 ചട്ടങ്ങള്‍ ലംഘിച്ച് മദ്യശാല മാറ്റിയതിനെതിരെ ഇരു പ്രദേശത്തെയും സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. പനമരം പഞ്ചായത്തിന്റെയും കല്‍പ്പറ്റ നഗരസഭയുടെയും അനുമതിയില്ലാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പനമരം ബിവറേജ് യാതൊരു വിധേനയും തുറക്കാനുള്ള സാധ്യതയില്ലെന്നും, പ്രദേശവാസികള്‍ ഒന്നടങ്കം മദ്യശാലക്കെതിരെ അണിനിരക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തടക്കമുള്ളവര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടിനാണ് പനമരത്ത് പ്രവര്‍ത്തിച്ച ബിവറേജ് നിരട്ടാടി ഹോപ്‌കോ പരിസരത്തുള്ള റോഡരികിലെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതിനെതിരെ കഴിഞ്ഞ രണ്ടാം തിയതി മുതല്‍ ജനപ്രധിനിതികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രദേശവാസികള്‍ക്കൊപ്പം സമരരംഗത്തായിരുന്നു.
 എന്നാല്‍ പഞ്ചായത്ത് ഭരണസമിതി മദ്യശാലക്കെതിര് നിന്നപ്പോള്‍ വൈസ് പ്രസിഡന്റ് ടി മോഹനന്‍ ഇടത് അംഗങ്ങളുടെ പിന്തുണയോടെ ബിവറേജിനെതിരായ ഭരണസമിതി തീരുമാനം അട്ടിമറിക്കുകയായിരുന്നു.
തുടര്‍ന്നാണ് പ്രദേശത്തെ വീട്ടമ്മമാര്‍ സമരവുമായി രംഗത്തെത്തിയത്. വീട്ടമ്മമാരുടെ സഹന സമരത്തിനുള്ള പ്രതിഫലമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമരസമതി നേതാക്കളായ പി.കെ അസ്മത്ത്, പി.ജെ ബേബി, കെ അബ്ദുല്‍ അസീസ്, ജോസ് മാസ്റ്റര്‍ തുടങ്ങിയവരാണ് അഡ്വ. ജോസ് തേരകം മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള വിധി വന്നതോടെ പ്രദേശവാസികള്‍ ലഡു വിതരണം ചെയ്താണ് ആഹ്ലാദം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടത്തി. പ്രകടനത്തിന് കന്നോളി മുഹമ്മദ്, ടി ഖാലിദ്, പൊറോളത്ത് അമ്മദ്, ഫൈസല്‍ പി.എച്ച്, വി ജാബിര്‍, കെ.വി അബു, ഗണേഷന്‍, പടയന്‍ ഇബ്രാഹിം, പുരുഷു കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചുണ്ടപ്പാടിയിലെ ഔട്‌ലെറ്റിന് നഗരസഭയുടെ അനുമതി ഇല്ലാത്തത് കൊണ്ട് ഇതിനും താഴ് വീഴുമെന്ന് ഉറപ്പായി. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ബിവറേജ് ഔട്‌ലെറ്റ് തുറന്നാല്‍ നഗരസഭ തുടര്‍ന്നും അനുമതി നിഷേധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ പി.പി ആലി സുപ്രഭാതത്തോട് പറഞ്ഞു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ തുടക്കം

Kerala
  •  20 minutes ago
No Image

സംസ്ഥാന ബജറ്റ്; റബർ കർഷകർക്ക് അമർഷം

Kerala
  •  39 minutes ago
No Image

കശുവണ്ടി മേഖലയില്‍ പ്രഖ്യാപനപ്പെരുമഴ; കണക്കിലെ കളിയില്‍ മാത്രം ഒതുങ്ങുന്ന പുനരുജ്ജീവന പാക്കേജുകള്‍

Kerala
  •  41 minutes ago
No Image

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്

Kerala
  •  an hour ago
No Image

അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ

Kerala
  •  an hour ago
No Image

പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  an hour ago
No Image

എസ്ഐആർ പേര് ചേർക്കലും ഒഴിവാക്കലും; അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Kerala
  •  an hour ago
No Image

തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  8 hours ago
No Image

രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ

Kerala
  •  9 hours ago
No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  9 hours ago