HOME
DETAILS

ബിവറേജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്; അവസാനം മഹാവിജയം

  
backup
April 13, 2017 | 5:38 PM

%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f


കല്‍പ്പറ്റ, പനമരം ബിവറേജുകളാണ് അടച്ചുപൂട്ടുക
കല്‍പ്പറ്റ: വൈത്തിരിയില്‍ നിന്നും കല്‍പ്പറ്റ ചുണ്ടപ്പാടിയിലേക്കും പനമരം ടൗണില്‍ നിന്നും നീരട്ടാടിയിലേക്കും മാറ്റി സ്ഥാപിച്ച ബെവകോയുടെ ബിവറേജ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.  
 സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ച പനമരത്തെയും, കല്‍പ്പറ്റയിലെയും ബിവറേജസ് മദ്യശാലകളുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
 ചട്ടങ്ങള്‍ ലംഘിച്ച് മദ്യശാല മാറ്റിയതിനെതിരെ ഇരു പ്രദേശത്തെയും സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. പനമരം പഞ്ചായത്തിന്റെയും കല്‍പ്പറ്റ നഗരസഭയുടെയും അനുമതിയില്ലാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പനമരം ബിവറേജ് യാതൊരു വിധേനയും തുറക്കാനുള്ള സാധ്യതയില്ലെന്നും, പ്രദേശവാസികള്‍ ഒന്നടങ്കം മദ്യശാലക്കെതിരെ അണിനിരക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തടക്കമുള്ളവര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടിനാണ് പനമരത്ത് പ്രവര്‍ത്തിച്ച ബിവറേജ് നിരട്ടാടി ഹോപ്‌കോ പരിസരത്തുള്ള റോഡരികിലെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതിനെതിരെ കഴിഞ്ഞ രണ്ടാം തിയതി മുതല്‍ ജനപ്രധിനിതികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രദേശവാസികള്‍ക്കൊപ്പം സമരരംഗത്തായിരുന്നു.
 എന്നാല്‍ പഞ്ചായത്ത് ഭരണസമിതി മദ്യശാലക്കെതിര് നിന്നപ്പോള്‍ വൈസ് പ്രസിഡന്റ് ടി മോഹനന്‍ ഇടത് അംഗങ്ങളുടെ പിന്തുണയോടെ ബിവറേജിനെതിരായ ഭരണസമിതി തീരുമാനം അട്ടിമറിക്കുകയായിരുന്നു.
തുടര്‍ന്നാണ് പ്രദേശത്തെ വീട്ടമ്മമാര്‍ സമരവുമായി രംഗത്തെത്തിയത്. വീട്ടമ്മമാരുടെ സഹന സമരത്തിനുള്ള പ്രതിഫലമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമരസമതി നേതാക്കളായ പി.കെ അസ്മത്ത്, പി.ജെ ബേബി, കെ അബ്ദുല്‍ അസീസ്, ജോസ് മാസ്റ്റര്‍ തുടങ്ങിയവരാണ് അഡ്വ. ജോസ് തേരകം മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള വിധി വന്നതോടെ പ്രദേശവാസികള്‍ ലഡു വിതരണം ചെയ്താണ് ആഹ്ലാദം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടത്തി. പ്രകടനത്തിന് കന്നോളി മുഹമ്മദ്, ടി ഖാലിദ്, പൊറോളത്ത് അമ്മദ്, ഫൈസല്‍ പി.എച്ച്, വി ജാബിര്‍, കെ.വി അബു, ഗണേഷന്‍, പടയന്‍ ഇബ്രാഹിം, പുരുഷു കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചുണ്ടപ്പാടിയിലെ ഔട്‌ലെറ്റിന് നഗരസഭയുടെ അനുമതി ഇല്ലാത്തത് കൊണ്ട് ഇതിനും താഴ് വീഴുമെന്ന് ഉറപ്പായി. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ബിവറേജ് ഔട്‌ലെറ്റ് തുറന്നാല്‍ നഗരസഭ തുടര്‍ന്നും അനുമതി നിഷേധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ പി.പി ആലി സുപ്രഭാതത്തോട് പറഞ്ഞു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  6 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  6 days ago
No Image

നയതന്ത്ര ലംഘനം; അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  6 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  6 days ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  6 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  6 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  6 days ago