HOME
DETAILS

കടല്‍തീരത്തെ മണലില്‍ അപകടകരമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്

  
backup
July 07, 2018 | 6:56 PM

kadal-theerathe-manalil-apakadakaramaya-thothi-micro-plastic

കോഴിക്കോട്: കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ അപകടകരമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമെന്ന് ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തി.

കേരളത്തിലാദ്യമായി കോഴിക്കോട് ബീച്ചില്‍ നടന്ന പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി ഡോ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ ശാസ്ത്രീയ പഠനം നടന്നത് അമേരിക്കയിലെ ഹവായ് ബീച്ചിലാണ്.
കോഴിക്കോട് ബീച്ചിലെ മണലില്‍ അപകടകരമായ വിധത്തില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മറ്റു ബീച്ചുകളിലേക്കും പഠനം വ്യാപിക്കുമെന്ന് ഡോ.ഹരികുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഒരു കിലോഗ്രാം മണലില്‍ 381 ഗ്രാം മൈക്രോപ്ലാസ്റ്റിക് വരെ കണ്ടെത്തി. ലോകത്താകമാനം കടല്‍തീരത്ത് മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കൂടുന്നതായ കണ്ടെത്തലിനു പിന്നാലെയാണ് കോഴിക്കോട്ട് പഠനം നടത്താന്‍ സി.ഡബ്ല്യു.ആര്‍.ഡി.എം തീരുമാനിച്ചത്.
സൗത്ത്, നോര്‍ത്ത് ബീച്ചുകളിലെ ആറിടങ്ങളില്‍ നിന്നാണ് സാംപിള്‍ ശേഖരിച്ചത്.
ഇവയില്‍ പോളി എഥിലിന്‍, പോളിപ്രൈപ്പലിന്‍, പോളി സ്റ്റെറിന്‍, നൈലോണ്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. മൈക്രോസ്‌കോപിക് പരിശോധനയില്‍ ഫൈബര്‍, ഷീറ്റ്, തരികള്‍, നാരുകള്‍ എന്നിങ്ങനെയാണ് ഇവരുടെ രൂപമെന്ന് കണ്ടെത്തി.
ഫൊറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപി(എഫ്.ടി.ഐ.ആര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മണല്‍ത്തരികളില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് വേര്‍തിരിച്ചെടുത്തത്.
നേരത്തെ എം.ജി സര്‍വകലാശാലയും വേമ്പനാട്ടുകായലിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.
കടലിലെ അടിത്തട്ടിലെ വെള്ളത്തില്‍ എത്രഅളവില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്താനാണ് ഇനിയുള്ള ശ്രമം.
അതിന് കടലുമായി ബന്ധപ്പെട്ട മറ്റു ഏജന്‍സികളുടെയും സഹായം തേടാനും സി.ഡബ്ല്യു.ആര്‍.ഡി.എം ആലോചിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  12 days ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  12 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  12 days ago
No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  12 days ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  12 days ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  12 days ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  12 days ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  12 days ago
No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  12 days ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  12 days ago