HOME
DETAILS

കടല്‍തീരത്തെ മണലില്‍ അപകടകരമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്

  
backup
July 07, 2018 | 6:56 PM

kadal-theerathe-manalil-apakadakaramaya-thothi-micro-plastic

കോഴിക്കോട്: കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ അപകടകരമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമെന്ന് ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തി.

കേരളത്തിലാദ്യമായി കോഴിക്കോട് ബീച്ചില്‍ നടന്ന പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി ഡോ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ ശാസ്ത്രീയ പഠനം നടന്നത് അമേരിക്കയിലെ ഹവായ് ബീച്ചിലാണ്.
കോഴിക്കോട് ബീച്ചിലെ മണലില്‍ അപകടകരമായ വിധത്തില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മറ്റു ബീച്ചുകളിലേക്കും പഠനം വ്യാപിക്കുമെന്ന് ഡോ.ഹരികുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഒരു കിലോഗ്രാം മണലില്‍ 381 ഗ്രാം മൈക്രോപ്ലാസ്റ്റിക് വരെ കണ്ടെത്തി. ലോകത്താകമാനം കടല്‍തീരത്ത് മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കൂടുന്നതായ കണ്ടെത്തലിനു പിന്നാലെയാണ് കോഴിക്കോട്ട് പഠനം നടത്താന്‍ സി.ഡബ്ല്യു.ആര്‍.ഡി.എം തീരുമാനിച്ചത്.
സൗത്ത്, നോര്‍ത്ത് ബീച്ചുകളിലെ ആറിടങ്ങളില്‍ നിന്നാണ് സാംപിള്‍ ശേഖരിച്ചത്.
ഇവയില്‍ പോളി എഥിലിന്‍, പോളിപ്രൈപ്പലിന്‍, പോളി സ്റ്റെറിന്‍, നൈലോണ്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. മൈക്രോസ്‌കോപിക് പരിശോധനയില്‍ ഫൈബര്‍, ഷീറ്റ്, തരികള്‍, നാരുകള്‍ എന്നിങ്ങനെയാണ് ഇവരുടെ രൂപമെന്ന് കണ്ടെത്തി.
ഫൊറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപി(എഫ്.ടി.ഐ.ആര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മണല്‍ത്തരികളില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് വേര്‍തിരിച്ചെടുത്തത്.
നേരത്തെ എം.ജി സര്‍വകലാശാലയും വേമ്പനാട്ടുകായലിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.
കടലിലെ അടിത്തട്ടിലെ വെള്ളത്തില്‍ എത്രഅളവില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്താനാണ് ഇനിയുള്ള ശ്രമം.
അതിന് കടലുമായി ബന്ധപ്പെട്ട മറ്റു ഏജന്‍സികളുടെയും സഹായം തേടാനും സി.ഡബ്ല്യു.ആര്‍.ഡി.എം ആലോചിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  12 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  12 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  12 days ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  12 days ago
No Image

അനധികൃത തെരുവ് കച്ചവടത്തിനെതിരെ അബുദബിയിൽ കർശന നടപടി; ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  12 days ago
No Image

വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ നീക്കം; എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മോട്ടോർ വാഹന വകുപ്പ്

Kerala
  •  12 days ago
No Image

കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  12 days ago
No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  12 days ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  12 days ago