ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി
കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുവൈറ്റ് കരസേനയിലെ സൈനികരെയും ഉദ്യോഗസ്ഥരെയും സന്ദർശിച്ച് കുവൈത്ത് ചീഫ് ഓഫ് ജനറൽ സ്റ്റാഫ്. കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ സ്റ്റാഫ് ഓഫീസർ ഖാലിദ് ദരാജ് സാദ് അൽ-ഷുറൈയാൻ, ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സ്റ്റാഫ് ഓഫീസർ സബാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് എന്നിവരാണ് സൈനിക ആശുപത്രിയിലെത്തി പരുക്കേറ്റവരുടെ അവസ്ഥ വിലയിരുത്തിയത്.
സൈനിക ക്യാമ്പുകൾക്ക് നേരെ ആക്രമണം
ഇന്ന് പുലർച്ചെ കുവൈത്ത് ആർമിയുടെ വിവിധ സൈനിക ക്യാമ്പുകൾക്കും നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിലാണ് ഈ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. സൈനികർക്ക് ലഭ്യമാകുന്ന അടിയന്തര വൈദ്യസഹായവും തുടർചികിത്സകളും ഉറപ്പുവരുത്താനാണ് ഉന്നത സൈനിക മേധാവികൾ നേരിട്ടെത്തിയത്.
സന്ദർശന വേളയിൽ, പരുക്കേറ്റ സൈനികരുടെ ആരോഗ്യനിലയെക്കുറിച്ച് ചികിത്സിക്കുന്ന മെഡിക്കൽ സംഘം ജനറൽ സ്റ്റാഫ് മേധാവിക്ക് വിശദീകരണം നൽകി. അടിയന്തര സാഹചര്യത്തിൽ സൈനികർക്ക് മികച്ച പരിചരണവും ആവശ്യമായ ചികിത്സയും നൽകുന്നതിൽ മെഡിക്കൽ സ്റ്റാഫ് കാണിച്ച സമർപ്പണത്തെയും കഠിനാധ്വാനത്തെയും ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പ്രത്യേകം പ്രശംസിച്ചു.
പരുക്കേറ്റ രാജ്യത്തിന്റെ കാവൽഭടന്മാർ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് സേവനത്തിലേക്ക് തിരിച്ചെത്താൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
The Chief of the Kuwait Armed Forces visited soldiers injured in the recent Iranian drone attack, praising their service and reviewing their medical condition while reaffirming support for the nation's security forces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."