HOME
DETAILS

പ്രവാസികളുടെ ഹജ്ജ് പ്രതിസന്ധി: 11ന് ചര്‍ച്ച ചെയ്യുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

  
backup
April 28, 2017 | 10:49 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


മനാമ: പ്രവാസി ഹാജിമാരുമായി ബന്ധപ്പെട്ട പ്രതിസന്ധികളെല്ലാം മെയ് 11ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി.
ഹ്രസ്വ സന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ അദ്ദേഹം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഹജ്ജ് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്താന്‍ എല്ലാ ഇടപെടലുകളും രാഷ്ട്രീയ സമ്മര്‍ദങ്ങളും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധി അടുത്ത യോഗത്തില്‍ പ്രധാന ചര്‍ച്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയോടൊപ്പം കേരള ഹജ്ജ് കമ്മിറ്റിയും പ്രവാസികള്‍ക്കനുകൂലമായ രീതിയിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.
പ്രവാസികളുടെ ജോലിയും ലീവും പരിഗണിച്ച് പാസ്‌പോര്‍ട്ടും മറ്റു രേഖകളും സമര്‍പ്പിക്കാനുള്ള സമയത്തില്‍ ഇളവും താമസവും നല്‍കിയിട്ടുണ്ട്.
യു.എ.ഇയിലെ ഹജ്ജ് ക്വാട്ട സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ഔഖാഫിന്റെ നിര്‍ദേശം സഊദി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ചില മുഫ്തിമാര്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ഫലമാണ്.
അങ്ങനെയെങ്കില്‍ സഊദിയിലുള്ള പ്രവാസികള്‍ക്കാര്‍ക്കും ഹജ്ജ് ചെയ്യാന്‍ പറ്റില്ലെന്ന നിര്‍ദേശവും വൈകാതെ ഉന്നയിക്കപ്പെട്ടേക്കും. ഹജ്ജിന് ആരും പോകുന്നതല്ല. അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്യുന്ന ആരാധനാ കര്‍മമാണത്. അതിനെതിരായ നീക്കങ്ങളൊന്നും സ്ഥായിയായി നിലനില്‍ക്കുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക രാഷ്ട്രങ്ങളെല്ലാം തങ്ങള്‍ക്ക് അനുവദിക്കപ്പെടുന്ന ഹജ്ജ് ക്വാട്ട സ്വദേശി വിദേശി വിവേചനമില്ലാതെ വിശ്വാസികള്‍ക്കെല്ലാവര്‍ക്കും തുല്യമായി നല്‍കണമെന്നും പ്രവാസികളെ മാത്രമായി മാറ്റി നിര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  a day ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  a day ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  a day ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  a day ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  a day ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  a day ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  a day ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  a day ago