HOME
DETAILS

സി.പി.ഐയെ വെട്ടിലാക്കി സംസ്ഥാന നേതാവിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാട്

  
backup
August 06, 2020 | 3:50 AM

cpi-statement-today-news-latest-ayodhya-issue

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് രംഗത്തുവന്ന പോഷക സംഘടനയുടെ സംസ്ഥാന നേതാവിന്റെ നടപടി സി.പി.ഐയെ വെട്ടിലാക്കി. സി.പി.ഐയുടെ കീഴിലുള്ള സംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സംഘ്പരിവാര്‍ അനുകൂല നിലപാടെടുത്തത്. ഒടുവില്‍ അയോധ്യയില്‍ ഒരു പുതിയ പ്രഭാതം വിടരുന്നുവെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.

സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍കൂടി അവതരിക്കുന്നുവെന്നും ഈ സമാധാനക്രിയയില്‍ പ്രാര്‍ഥനയര്‍പ്പിക്കുക തന്നെയാണ് ഇന്ത്യന്‍ മുസല്‍മാന്റെ ബാധ്യതയെന്നുമുള്ള കുറിപ്പാണ് വിവാദമായത്. സി.പി.ഐയുടെ എക്കാലത്തെയും നിലപാടിന് വിരുദ്ധമാണ് എ.പി അഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ അഹമ്മദിനെതിരേ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐയെ വെട്ടിലാക്കിയിരിക്കുകയാണ് പ്രഭാഷകനും പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖവുമായ അഹമ്മദിന്റെ കുറിപ്പ്. രാമക്ഷേത്രത്തിനായുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരേയും സി.പി.ഐ രംഗത്തുവന്നിരുന്നു.

അയോധ്യ വിഷയത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരായ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് അഹമ്മദിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് സി.പി.ഐയിലെ വിലയിരുത്തല്‍. ഈ കുറിപ്പ് ആയുധമാക്കി സംഘ്പരിവാര്‍ അനുകൂലികള്‍ പ്രചാരണം നടത്തുന്നതും സി.പി.ഐക്ക് തിരിച്ചടിയായിട്ടുണ്ട്.

നിരന്തരം സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുന്ന എ.പി അഹമ്മദിന്റെ നിലപാടുകള്‍ നേരത്തെയും സി.പി.ഐയെ പ്രതിസന്ധിയിലാക്കിയിരുന്നു. വാരിയന്‍കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് മലബാര്‍ കലാപം വീണ്ടും ചര്‍ച്ചയായപ്പോള്‍ അഹമ്മദ് നടത്തിയ പ്രഭാഷണവും വിമര്‍ശിക്കപ്പെട്ടിരുന്നു. മലബാര്‍ കലാപം വര്‍ഗീയ ലഹളയായിരുന്നുവെന്നും എം. സ്വരാജ് എം.എല്‍.എ നിയമസഭയില്‍ ചരിത്രം വളച്ചൊടിച്ചാണ് പ്രസംഗിച്ചതെന്നുമായിരുന്നു അഹമ്മദിന്റെ പ്രഭാഷണം. കമല സുരയ്യയുടെ മതംമാറ്റം അന്താരാഷ്ട്രാ ഗൂഢാലോചനയുടെ ഭാഗമായാണെന്ന പ്രസ്താവനയും സംഘ്പരിവാര്‍ ആഘോഷിച്ചിരുന്നു.


ഈ ഘട്ടത്തിലൊന്നും നടപടിയെടുക്കാന്‍ സി.പി.ഐ തയാറായിരുന്നില്ല. പ്രധാന പോഷക സംഘടനയുടെ തലപ്പത്തിരുന്ന് പാര്‍ട്ടി നിലപാടിനെ വെല്ലുവിളിക്കുന്ന അഹമ്മദിനെതിരേ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ദോഷം ചെയ്യുമെന്ന് സി.പി.ഐയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന ആക്ഷേപിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനത്തിന് പിന്നാലെ ഖേദപ്രകടനം

National
  •  3 days ago
No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  3 days ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  3 days ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  3 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  3 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  3 days ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  3 days ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  3 days ago