HOME
DETAILS

സി.പി.ഐയെ വെട്ടിലാക്കി സംസ്ഥാന നേതാവിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാട്

  
backup
August 06, 2020 | 3:50 AM

cpi-statement-today-news-latest-ayodhya-issue

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് രംഗത്തുവന്ന പോഷക സംഘടനയുടെ സംസ്ഥാന നേതാവിന്റെ നടപടി സി.പി.ഐയെ വെട്ടിലാക്കി. സി.പി.ഐയുടെ കീഴിലുള്ള സംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സംഘ്പരിവാര്‍ അനുകൂല നിലപാടെടുത്തത്. ഒടുവില്‍ അയോധ്യയില്‍ ഒരു പുതിയ പ്രഭാതം വിടരുന്നുവെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.

സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍കൂടി അവതരിക്കുന്നുവെന്നും ഈ സമാധാനക്രിയയില്‍ പ്രാര്‍ഥനയര്‍പ്പിക്കുക തന്നെയാണ് ഇന്ത്യന്‍ മുസല്‍മാന്റെ ബാധ്യതയെന്നുമുള്ള കുറിപ്പാണ് വിവാദമായത്. സി.പി.ഐയുടെ എക്കാലത്തെയും നിലപാടിന് വിരുദ്ധമാണ് എ.പി അഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ അഹമ്മദിനെതിരേ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐയെ വെട്ടിലാക്കിയിരിക്കുകയാണ് പ്രഭാഷകനും പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖവുമായ അഹമ്മദിന്റെ കുറിപ്പ്. രാമക്ഷേത്രത്തിനായുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരേയും സി.പി.ഐ രംഗത്തുവന്നിരുന്നു.

അയോധ്യ വിഷയത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരായ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് അഹമ്മദിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് സി.പി.ഐയിലെ വിലയിരുത്തല്‍. ഈ കുറിപ്പ് ആയുധമാക്കി സംഘ്പരിവാര്‍ അനുകൂലികള്‍ പ്രചാരണം നടത്തുന്നതും സി.പി.ഐക്ക് തിരിച്ചടിയായിട്ടുണ്ട്.

നിരന്തരം സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുന്ന എ.പി അഹമ്മദിന്റെ നിലപാടുകള്‍ നേരത്തെയും സി.പി.ഐയെ പ്രതിസന്ധിയിലാക്കിയിരുന്നു. വാരിയന്‍കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് മലബാര്‍ കലാപം വീണ്ടും ചര്‍ച്ചയായപ്പോള്‍ അഹമ്മദ് നടത്തിയ പ്രഭാഷണവും വിമര്‍ശിക്കപ്പെട്ടിരുന്നു. മലബാര്‍ കലാപം വര്‍ഗീയ ലഹളയായിരുന്നുവെന്നും എം. സ്വരാജ് എം.എല്‍.എ നിയമസഭയില്‍ ചരിത്രം വളച്ചൊടിച്ചാണ് പ്രസംഗിച്ചതെന്നുമായിരുന്നു അഹമ്മദിന്റെ പ്രഭാഷണം. കമല സുരയ്യയുടെ മതംമാറ്റം അന്താരാഷ്ട്രാ ഗൂഢാലോചനയുടെ ഭാഗമായാണെന്ന പ്രസ്താവനയും സംഘ്പരിവാര്‍ ആഘോഷിച്ചിരുന്നു.


ഈ ഘട്ടത്തിലൊന്നും നടപടിയെടുക്കാന്‍ സി.പി.ഐ തയാറായിരുന്നില്ല. പ്രധാന പോഷക സംഘടനയുടെ തലപ്പത്തിരുന്ന് പാര്‍ട്ടി നിലപാടിനെ വെല്ലുവിളിക്കുന്ന അഹമ്മദിനെതിരേ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ദോഷം ചെയ്യുമെന്ന് സി.പി.ഐയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹന ഉടമകള്‍ക്ക് വന്‍ ആശ്വാസം; ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്; കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിച്ചു

Kerala
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് 2026: ഒരുക്കങ്ങൾ പൂർത്തിയായി; തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

Kerala
  •  a month ago
No Image

ടെലികോം കമ്പനികളുടെ കൊള്ള; രാജ്യസഭയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് രാഘവ് ഛദ്ദ എം.പി

National
  •  a month ago
No Image

സമ്മര്‍ദം തുടര്‍ന്ന് സുധാകരന്‍; നാളെ ഡല്‍ഹിയിലേക്കില്ല, ഇടഞ്ഞ് ജില്ലാ നേതൃത്വം

Kerala
  •  a month ago
No Image

അര ലക്ഷത്തോളം ഹോട്ടലുകൾ അടച്ചു; തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച

Kerala
  •  a month ago
No Image

പാചക വാതക പ്രതിസന്ധി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകം

National
  •  a month ago
No Image

സോനം വാങ്ചുക്കിന്റെ കരുതൽ തടങ്കൽ റദ്ദാക്കി കേന്ദ്രം

National
  •  a month ago
No Image

ഹോർമുസ് കടലിടുക്ക് തുറന്നു; പക്ഷേ അമേരിക്കയ്ക്കും ഇസ്റാഈലിനും വിലക്ക്: ഇറാൻ നിലപാട് വ്യക്തമാക്കി

International
  •  a month ago
No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  a month ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  a month ago