സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലന്‍സ് കോടതിവിധിക്കെതിരേ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കിയാല്‍ അനുകൂല വിധിയുണ്ടാകാന്‍ സാഹചര്യമുണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി. കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍, വസ്തുതകള്‍ മനസ്സിലാക്കാതെയെന്നാണ് എസ്.ഐ.ടിയുടെ ആക്ഷേപം. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ജാമ്യ ഹരജിയില്‍ ഈ തെളിവുകള്‍ പൂര്‍ണമായും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. കീഴ്‌കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കുമെന്നും ഉത്തരവിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും നീക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കുക.
40 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന കോടതിയുടെ നിരീക്ഷണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളെ തടഞ്ഞതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഈ ആരോപണം ഏറ്റുപിടിച്ചുകൊണ്ട് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെട്ടുവെന്നും ആചാര സംരക്ഷണത്തിന് നിന്നതിനെതിരെയാണ് തന്ത്രിയോട് സര്‍ക്കാര്‍ അറസ്റ്റിന് ചെയ്തതെന്നും ആരോപണം ഉയര്‍ന്നു. തെളിവില്ലാതെ തന്ത്രിയെ പ്രതിചേര്‍ത്തത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന കാര്യമാണ്.
അതേസമയം, തന്ത്രിയുടെ അറസ്റ്റില്‍ ഗൂഢാലോചനയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തന്ത്രിയുടെ വാദങ്ങള്‍ക്കെതിരേയാണ് മന്ത്രി രം?ഗത്തെത്തിയത്. അറസ്റ്റില്‍ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും എസ്.ഐ.ടി അന്വേഷണത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇടപെടാനാകുമായിരുന്നെങ്കില്‍ പത്മകുമാര്‍ അറസ്റ്റിലാകുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസുവിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ഇരുവരോടും മാര്‍ച്ച് ആദ്യവാരം ഹാജരാകാനാണ് ഇ.ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളെയും ഇ.ഡി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്.
The Special Investigation Team (SIT) will approach the Kerala High Court challenging the bail granted to Kandararu Rajeevaru, a key accused in the Sabarimala gold theft case. The bail was granted by the Kollam Vigilance Court after he spent 40 days in custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം
Kerala
• 2 hours agoന്യൂനമർദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 hours ago16 വയസില്‍ താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
National
• 2 hours agoഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 2 hours agoഒരു വര്‍ഷത്തിലേറെ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; ഒഡിഷയില്‍ നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍
National
• 2 hours agoടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്
Cricket
• 3 hours agoവീണ്ടും സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് 2 ദൗത്യം ഇനിയും വൈകാന്‍ സാധ്യത
Science
• 3 hours ago1000ത്തിന് മുമ്പേ 500; ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി റൊണാൾഡോ
Football
• 3 hours agoഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു
Kerala
• 4 hours agoഅസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ ബി.ജെ.പിയില്‍ ചേര്‍ന്നു
National
• 4 hours ago'ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിയണം'; മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചെന്ന് വീഡിയോ, പിന്നാലെ യുവതി ആത്മഹത്യ ചെയ്തു
Kerala
• 5 hours agoദുബൈയില്‍ 20,000 ദിര്‍ഹവുമായി യാചകന് പിടിയില്‍
uae
• 5 hours agoആഗോള താരിഫ് 10ല്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി ട്രംപ്; നീക്കം സുപ്രിം കോടതി വിധിക്ക് പിന്നാലെ
International
• 5 hours agoക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടയടിയും, പത്തോളം പേർക്ക് പരുക്കേറ്റു
Kerala
• 5 hours agoട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും
Kerala
• 7 hours agoആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ്
National
• 7 hours agoഅഫ്ഗാനിസ്ഥാനിൽ കയറി പാകിസ്ഥാന്റെ മിന്നലാക്രമണം; നിരവധി ഭീകരരെ വധിച്ചതായി പാകിസ്ഥാൻ, ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി
International
• 8 hours ago'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍
International
• 8 hours agoശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങള്‍ നീക്കിയതായി നഴ്സ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് തുന്നിട്ടതെന്ന് ഡോക്ടറുടെ മൊഴി; കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്
കേസില്‍ ഡോക്ടറെ പ്രതി ചേര്‍ക്കും