
മുഖ്യമന്ത്രിയുടെ 'നിറംമാറ്റ'ത്തിന്റെ കാരണംതേടി സ്ഥാനാര്‍ഥികളും നേതാക്കളും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പെട്ടെന്നുള്ള 'നിറംമാറ്റ'ത്തിന്റെ കാരണം തേടി സ്ഥാനാര്‍ഥികളും രാഷ്ട്രീയ നേതാക്കളും. വോട്ടെടുപ്പ് ദിവസം വരെ ചിരിച്ച മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മുഖ്യമന്ത്രി തൊട്ടടുത്ത ദിവസംതന്നെ ക്ഷുഭിതനായി മാറിയതിന്റെ കാരണം തേടിയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പാര്‍ട്ടി കണക്കെടുപ്പ് മുതല്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുവരെ ക്ഷോഭത്തിന് കാരണമാകാമെന്ന ചര്‍ച്ചയാണ് കൊഴുക്കുന്നത്.
വോട്ടെടുപ്പ് നടന്ന ചൊവ്വാഴ്ച രാത്രി കണ്ണൂരില്‍നിന്ന് എറണാകുളത്തെത്തിയ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. ഇന്നലെ രാവിലെ ഗസ്റ്റ് ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടവെ, സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനം സംബന്ധിച്ച് പ്രതികരണം തേടി മുഖ്യമന്ത്രിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം അകാരണമായി ക്ഷുഭിതനായത്. 'മാറിനില്‍ക്ക് അങ്ങോട്ട്' എന്ന് ക്ഷോഭത്തോടെ പ്രതികരിച്ചശേഷം മുഖ്യമന്ത്രി കാറില്‍ക്കയറി പോകുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കൂടെനിര്‍ത്തുന്നതില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പലവട്ടം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനും മറ്റും മാധ്യമങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനങ്ങളിലും മറ്റും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ ഉദാരമായ സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. സ്ഥിരം ഗൗരവഭാവം മാറ്റിവച്ച് തമാശ പറയുകവരെ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സര്‍വേകള്‍ യു.ഡി.എഫിന് അനുകൂലമായപ്പോള്‍പോലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും മുഖ്യമന്ത്രി ശാന്തനും സരസനുമായാണ് മറുപടി നല്‍കിയത്. ഇടതുമുന്നണിക്ക് പത്ത് സീറ്റ് കിട്ടുമോ എന്ന ചോദ്യത്തിന് 'അതുക്കുംമേലെ' എന്നായിരുന്നു മറുപടി.
സാധാരണഗതിയില്‍ വോട്ടെടുപ്പ് ദിവസം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് ഭരണമുന്നണിക്ക് എത്ര സീറ്റുവരെ കിട്ടാമെന്ന് റിപ്പോര്‍ട്ട് തയാറാക്കാറുണ്ട്. പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് സി.പി.എമ്മും സ്വന്തംനിലക്ക് സാധ്യതാ റിപ്പോര്‍ട്ട് തയറാക്കാറുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുന്‍പുവരെ ഇടതുമുന്നണി വച്ചുപുലര്‍ത്തിയിരുന്ന പ്രതീക്ഷകള്‍ തെറ്റിക്കുന്ന വിധത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതാണോ മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള ക്ഷോഭത്തിന് കാരണമെന്ന ചര്‍ച്ചയാണ് ഉയരുന്നത്.മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വോട്ടര്‍മാര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ച കൊഴുക്കുകയാണ്. 'കടക്ക് പുറത്ത്' വിവാദമുണ്ടായപ്പോള്‍, മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഇടത് സൈബര്‍ പോരാളികള്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഔചിത്യമില്ലായ്മയാണ് അത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഇടത് സൈബര്‍ പോരാളികളുടെ ന്യായീകരണം. എന്നാല്‍, ഇന്നലത്തെ സംഭവത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഇടത് പ്രവര്‍ത്തകരും കാര്യമായി രംഗത്തില്ലെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 hours ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 hours ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 hours ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 3 hours ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 3 hours ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 3 hours ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 3 hours ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 4 hours ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 4 hours ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 5 hours ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 6 hours ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 6 hours ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 6 hours ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 6 hours ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 7 hours ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 7 hours ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 8 hours ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 8 hours ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 6 hours ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 6 hours ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 7 hours ago