പോളിങ് 77.68 %
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്കാണിത്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. 2014ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.50 ശതമാനം വോട്ട് പോള്‍ ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ പോളിങ് ഇത്തവണ രേഖപ്പെടുത്തിയത് കണ്ണൂര്‍ മണ്ഡലത്തിലാണ് (83.05). തൊട്ടുപിന്നില്‍ വയനാടുണ്ട് (80.31).
കഴിഞ്ഞ തവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. എട്ട് മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം 80 കഴിഞ്ഞത്. കാസര്‍കോട്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 കടന്നത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തൃകോണ മത്സരത്തെ തുടര്‍ന്ന് ശ്രദ്ധേയമായ തിരുവനന്തപുരം മണ്ഡലത്തിലാണ് (73.45). 2014ല്‍ ഇത് 68.69 ശതമാനമായിരുന്നു.
പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 8.35 ശതമാനം പേര്‍ അധികമായി വോട്ട് രേഖപ്പെടുത്തി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. വടകരയിലാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി വോട്ട് രേഖപ്പെടുത്തിയത് (85.9). ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (72.07).
63 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പത്തനംതിട്ടയിലും മാവേലിക്കരയിലും എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരത്ത് 15 പേര്‍ വോട്ട് ചെയ്തു. 38,003 ബാലറ്റ് യൂനിറ്റുകളില്‍ 397 എണ്ണം കേടായി. 32,579 കണ്‍ട്രോള്‍ യൂനിറ്റുകളില്‍ 338ഉം 35,665 വിവിപാറ്റുകളില്‍ 840 എണ്ണവും തകരാറിലായി. വോട്ടിങ്ങ് മെഷിനുകളുടെയും വിവിപാറ്റുകളുടെയും സാങ്കേതിക തകരാര്‍ നിരക്ക് കേരളത്തില്‍ അഖിലേന്ത്യാ അടിസ്ഥാനത്തേക്കാള്‍ കുറവാണെന്നും കാലാവസ്ഥയും കൈകാര്യംചെയ്യുന്നതിലെ വീഴ്ചയുമാണ് ഇതിന് കാരണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടിങ് മെഷിനുകള്‍ വ്യാപകമായി തകരാറിലായെന്ന പ്രചാരണം ശരിയല്ല. പരാതി തെളിയിക്കാത്ത വോട്ടറെ അറസ്റ്റ് ചെയ്യുന്നതിനോട് യോജിപ്പില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ മാനനഷ്ട പരാതിയോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം, പോളിങ് ശതമാനം (ബ്രായ്ക്കറ്റില്‍ 2014ലെ പോളിങ്)
തിരുവനന്തപുരം- 73.45 (68.6)
ആറ്റിങ്ങല്‍- 74.23 (68.6)
കൊല്ലം- 74.36 (72.1)
പത്തനംതിട്ട- 74.19 (65.81)
മാവേലിക്കര- 74.09 (70.9)
ആലപ്പുഴ- 80.09 (78.5)
കോട്ടയം- 75.29 (71.6)
ഇടുക്കി- 76.26 (70.7)
എറണാകുളം- 77.54 (73.5)
ചാലക്കുടി- 80.44 (76.9)
തൃശൂര്‍- 77.86 (72.1)
ആലത്തൂര്‍- 80.33 (76.3)
പാലക്കാട് - 77.67 (75)
പൊന്നാനി- 74.96 (73.8)
മലപ്പുറം- 75.43 (71.3)
കോഴിക്കോട്- 81.47 (79.7)
വടകര- 82.48 (81.2)
വയനാട്- 80.31 (73.2)
കണ്ണൂര്‍- 83.05 (81)
കാസര്‍കോട്- 80.57 ( 78.4)
കളമശേരിയില്‍
റീപോളിങ്ങ്
തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം മണ്ഡലത്തിലെ കളമശേരി കടുങ്ങല്ലൂരിലെ 83ാം ബൂത്തില്‍ റീപോളിങ്ങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇവിടെ 715 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. എന്നാല്‍, വോട്ടിങ്ങ് യന്ത്രത്തില്‍ 758 വോട്ടുകളുണ്ടായിരുന്നു.
43 വോട്ടുകള്‍ അധികമായി രേഖപ്പെടുത്തി. മോക്ക് പോള്‍ കഴിഞ്ഞതിനുശേഷം ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫിസര്‍ വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നതാണ് വിനയായത്. തിയതി പിന്നീട് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ
Kerala
• 13 days ago10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ
uae
• 13 days agoബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ
National
• 13 days agoയുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു
uae
• 13 days agoഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ
uae
• 13 days agoവോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം
Kerala
• 13 days agoസായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ
uae
• 13 days agoകോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല
Kerala
• 14 days agoഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
Kerala
• 14 days agoസുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു
Kerala
• 14 days agoസംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 14 days agoയുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന
International
• 14 days agoബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ
latest
• 14 days agoഇവിഎമ്മിന് കാവല്‍ നില്ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര
National
• 14 days agoവരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി
National
• 14 days ago500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍
Kerala
• 14 days agoബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ്
National
• 14 days ago5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Kerala
• 14 days agoവനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story
'പച്ച സ്വർണ്ണം' എന്ന് വിളിക്കപ്പെടുന്ന കെണ്ടു ഇലകൾ (ബീഡി ഇല) സ്വതന്ത്രമായി ശേഖരിക്കാനും വിൽക്കാനുമുള്ള തങ്ങളുടെ നിയമപരമായ അധികാരം സർക്കാർ അട്ടിമറിക്കുമ്പോൾ അതിനെതിരെ പോരാടുകയാണ് ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ....