HOME
DETAILS

ദുരിതത്തില്‍ നിന്ന് കരകയറാനാവാതെ കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍

  
Web Desk
August 28 2018 | 06:08 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%95%e0%b4%af

കുട്ടനാട്: പ്രളയ ദുരിതം വിതച്ച ആപത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ നിസ്സഹായരാണ്.സാധാരണ ജീവിതത്തിലേക്കെത്താന്‍ എന്ത് ചെയ്യണമെന്നും എവിടെ തുടങ്ങണമെന്നുമാര്‍ക്കുമറിയില്ല. ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ക്ക് മനസമാധാനത്തോട് ഉറങ്ങാന്‍ കഴിയുന്നില്ല. ഒരു മാസത്തിലേറെയായി തുടരുന്ന വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും കുട്ടനാട് കരകയറുന്നില്ല. വെള്ളക്കെട്ട് തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കുട്ടനാട്ടില്‍ ഒറ്റ വീട്ടില്‍ പോലും താമസക്കാരില്ല.
ചില പ്രദേശങ്ങളില്‍ വീട് വിട്ട് പോകാത്തവരും നേരിടുന്നത് കടുത്ത ദുരിതം തന്നെയാണ് .കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഉത്തരത്തിനൊപ്പമാണ് വെള്ളം കയറിയത് അല്ലാത്ത വീടുകളിലും കയറി മുക്കാല്‍ ഭാഗം വെള്ളം.
വീടുനുള്ളില്‍ കയറിയ ചേറും,ചെള്ളയും നിക്കുന്നത് പാടുപെട്ട പണിയാണ്. കൃത്യമായി വൃത്തിയാക്കാതെ വീടുകളില്‍ കയറി താമസിച്ചാല്‍ പലവിധ രോഗങ്ങള്‍ പിടിപെടും.
വളം കടി രോഗം ഇപ്പോള്‍ തന്നെ കുട്ടനാട്ടില്‍ വ്യാപാകമായി പിടിപെട്ടിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് കൃത്യസമയത്ത് എത്തിക്കാതിരുന്നതാണ് തിരിച്ചടിയായത്. ശുചീകരണത്തിന് ഇറങ്ങുന്നവരും വളം കടിയെ ഭയന്നേ കളത്തില്‍ ഇറങ്ങാന്‍ കഴിയൂ.മാസങ്ങള്‍ എടുത്താലും കുട്ടനാടിനെ ശുചീകരിച്ച് എടുക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ പുതിയതായി വാങ്ങേണ്ട സ്ഥിതിയിലാണ് കുട്ടനാട്ടുകാര്‍.ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷ്യന്‍ തുടങ്ങി എല്ലാ ഗ്യഹോപകരണങ്ങളും വെള്ളം കയറി നശിച്ചു. നന്നാക്കിയാലും പ്രയോജനമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആധാരവും, ഉടുതുണിയും, ബെഡും, ബെഡ്ഷീറ്റുമെല്ലാം വെള്ളത്തിലായി.
പ്രളയം ദുരിതം വിതച്ചഭൂമിയില്‍ നിന്ന് ജീവനും കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീട്ടുകളിലുമായി കുട്ടനാട്ടുകാര്‍ ചേക്കേറിയപ്പോള്‍ തസ്‌ക്കരവീരന്‍മാര്‍ നാട്ടില്‍ തല ഉയര്‍ത്തിയിരിക്കുകയാണ്.
ആരുമില്ലാത്ത വീടുകളില്‍ കയറി കയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ട്ടാക്കള്‍ അപഹരിക്കുകയാണ്. ഒഴുക്കിന്റ് ശക്തിയില്‍ പല വീടുകളിലെയും വാതിലുകള്‍ക്ക് ഇളക്കം തട്ടിയതും മോഷ്ട്ടാക്കള്‍ക്ക് ഗുണകരമായിട്ടുണ്ട്.പൊലിസ് നിരീക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയ നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് പ്രളയത്തെപോലെ വില്ലനായിരിക്കുന്നത്.
വൈദ്യുതി തുടര്‍ച്ചയായി തടസപ്പെട്ടു കിടക്കുന്നതും മോഷ്ട്ടാക്കള്‍ മുതലാക്കുന്നുണ്ട്. ഈ മാസം 15 മുതല്‍ എടത്വാ ഒഴികെയുള്ള കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമല്ല. അതിനാല്‍ കുട്ടനാട്ടില്‍ തങ്ങുന്നവര്‍ക്ക് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പലരും പുറം ലോകവുമായി ബന്ധപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. പമ്പ, കക്കി ഡാമുകള്‍ തുറന്നതാണ് കുട്ടനാടിനെ വെള്ളം കുടിപ്പിച്ചത്. ഡാം സുരക്ഷയില്‍ എന്തോ പാളിച്ച സംഭവിച്ചതായി കുട്ടനാട്ടുകാര്‍ വിശ്വസിക്കുന്നു.
ഇത്രയും വെള്ളമെത്തുമെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് ട്രയല്‍ റണ്ണും, വേണ്ടത്ര മുന്നറിയിപ്പും നല്‍കിയില്ലെന്നാണ് തലമുതിര്‍ന്ന കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. മടവീഴ്ചയും, പെയ്ത്തു വെള്ളവും, മലവെള്ളവുമൊക്കെ കുട്ടനാട് നേരിട്ട് ശീലമുള്ളതാണ്. പറഞ്ഞ ഷട്ടറുകള്‍ മാത്രമാണോ തുറന്നതെന്ന് സംശയിക്കുന്നതായും ജനങ്ങള്‍ ആശങ്ക പങ്കുവെക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  3 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  3 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  3 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  3 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  5 hours ago