HOME
DETAILS

MAL
ഫാസിസത്തിന് കേരളത്തില്‍ വിരുന്നൊരുക്കുന്നവര്‍
backup
September 23 2020 | 00:09 AM
ഇലയനങ്ങിയാല്‍ പോലും ഭൂതക്കണ്ണാടി വച്ച് ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ ക്ലാസിക്കല്‍ പ്രചാരണരീതി കേരളത്തിലും പ്രകടമായി കാണുന്നു. മതഗ്രന്ഥങ്ങള്‍ നിരോധിക്കപ്പെടാത്ത രാജ്യമാണ് ഇന്ത്യ. ഖുര്‍ആന്‍ കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും വിവാദ വിഷയമല്ല. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരുന്ന സ്വപ്ന സുരേഷ് ചിത്രത്തില്‍ വരുന്നത് സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. കെ.ടി ജലീല്‍ മുന്‍കാലങ്ങളില്‍ നടത്തിയ അതിരുകടന്നതും അപകടകരവുമായ വിശ്വാസവിരുദ്ധ പ്രസ്താവനകളും ചേര്‍ത്തുവായിക്കുമ്പോള്‍ മതവും വിശ്വാസവും മതഗ്രന്ഥങ്ങളും രാഷ്ട്രീയ ഉപകരണമാക്കുന്ന സ്വാര്‍ഥ താല്‍പര്യം പ്രകടമാവുകയാണ്. കേരള രാഷ്ട്രീയത്തിന്റെ ബാലന്‍സ് നിശ്ചയിക്കുന്ന ഐക്യജനാധിപത്യ മുന്നണി, ഇടതുപക്ഷ ജനാധിപത്യ മുന്നണി ബലാബലത്തില്‍ ഫാസിസ്റ്റുകള്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി അഭിസംബോധന ചെയ്യാനുള്ള ആയുധം നല്‍കി ഹിന്ദുത്വ വര്‍ഗീയത ആളിക്കത്തിക്കാന്‍ അവസരമൊരുക്കുന്നത് ആത്മഹത്യാപരമായിരിക്കും. തികച്ചും വ്യാജമായ ന്യൂനപക്ഷ പ്രീണനാരോപണം ഇപ്പോള്‍ തന്നെ ബി.ജെ.പി ഉയര്‍ത്തിയിട്ടുണ്ട്.
ചെങ്കടല്‍, സൂയസ് കനാല്‍, ഹോര്‍മൂസ് കടലിടുക്കിനും ഇടയില്‍ ഏകദേശം ഒരു മില്യണ്‍ ചതുരശ്ര മൈല്‍ കണക്കാക്കപ്പെടുന്ന വിശാല പ്രദേശമാണ് അറേബ്യയായി പരിഗണിക്കപ്പെടുന്നത്. ഇതില്‍ 8,65,000 ചതുരശ്ര മൈല്‍ ചുറ്റളവുള്ള സഊദി അറേബ്യയുടെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് വിശുദ്ധ മക്ക. അഭൗമമായ ആത്മീയ പ്രഭാവം ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ് മോസ്‌ക് (കഅബ) സ്ഥിതിചെയ്യുന്ന വിശുദ്ധ നഗരത്തിനടുത്തുള്ള ജബലുന്നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹയില്‍ എ.ഡി 610 ഓഗസ്റ്റ് ആറിനാണ് (റമദാന്‍ 17) വിശുദ്ധ ഖുര്‍ആന്റെ അവതരണാരംഭം. അറേബ്യയുടെ ഏറിയ പങ്കും തരിശുഭൂമിയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വരണ്ട കാലാവസ്ഥ പ്രദേശങ്ങളിലെ ജനജീവിതം പ്രയാസകരമാക്കുന്നു. ലോകത്തിന് ഇതുവരെ ലഭ്യമായ അറിവനുസരിച്ച് ഭൂമിയിലെ ഏറ്റവും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഭൂപ്രദേശമാണ് അറേബ്യ.
ദുഷ്‌കരമായ വ്യാകരണ നിയമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് മനോഹരമായ കവിതകളാല്‍ ധന്യമാക്കി അറബി ഭാഷയ്ക്ക് ആദരവും അംഗീകാരവും നേടിയെടുക്കാന്‍ അറബികള്‍ക്ക് സാധിച്ചു. വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ് അവതരിച്ചത്. അനേക ലക്ഷം മഹാഗ്രന്ഥങ്ങള്‍ അറബിയില്‍ വിരചിതമായിട്ടുണ്ട്. മറ്റൊരു ഭാഷയ്ക്കും അറബിയോട് കിടപിടിക്കാനോ മത്സരിക്കാനോ കഴിയാത്ത പോലെ അറബി അക്ഷരങ്ങളെ മറ്റിതര ഭാഷകളിലേക്ക് തര്‍ജമ ചെയ്യാന്‍ പോലും കഴിയില്ല. അറബി പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ഥവ്യാപ്തി വ്യാഖ്യാനിക്കാന്‍ മറ്റു ഭാഷകള്‍ സമ്പന്നമല്ല. അറബി വാക്കുകളോട് നീതിപുലര്‍ത്തുന്ന അര്‍ഥങ്ങള്‍ നല്‍കാന്‍ ഇതര ഭാഷകള്‍ക്ക് കഴിയാത്തതും ഭാഷയുടെ മഹത്വമായി വിലയിരുത്തപ്പെടുന്നു.
വിശുദ്ധ ഖുര്‍ആനെ കുറിച്ച് വിവിധ മേഖലകളിലുള്ളവര്‍ പറഞ്ഞത് കാണുക: ഖുര്‍ആനിക അധ്യാപനത്തില്‍ അയിത്തവും ജാതിയുമില്ല. കുലം, ജാതി, സമ്പത്ത് എന്നിവ ആസ്പദമാക്കി അത് ഒരാള്‍ക്കും മഹത്വം കല്‍പ്പിക്കുന്നില്ല (ബിപിന്‍ ചന്ദ്രപാല്‍). യാതൊരു മാറ്റവുമില്ലാതെ ഖുര്‍ആന്‍ പോലെ പരിശുദ്ധമായി നിലനില്‍ക്കുന്ന മറ്റൊരു ഗ്രന്ഥം ലോകത്ത് കാണുകയില്ല (സര്‍ വില്യം മൂര്‍). ഓരോ വിഷയത്തിലും വാദം തെളിവു സഹിതം ആയിരിക്കാന്‍ ഖുര്‍ആന്‍ വളരെ മനസിരുത്തുന്നു. യുക്തി വീക്ഷിക്കാന്‍ അടിക്കടി ഊന്നിപ്പറയുന്നു. അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തരായിരിക്കാനും അബദ്ധധാരണകള്‍ വച്ചുപുലര്‍ത്താതിരിക്കാനും ഖുര്‍ആന്‍ ഉപദേശിക്കുന്നു. പ്രപഞ്ചത്തെ കുറിച്ച് ചിന്തിച്ച് യാഥാര്‍ഥ്യത്തില്‍ എത്താന്‍ അതു പ്രേരിപ്പിക്കുന്നു. ഖുര്‍ആന്റെ ഈ ഗുണം ആദ്യമായി മനുഷ്യനെ അത്ഭുതപ്പെടുത്തും. പിന്നീടവനെ വശീകരിക്കും. ഒടുവില്‍ ഖുര്‍ആന്റെ അനുയായി ആക്കിത്തീര്‍ക്കും. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് പോലെ അതൊരു മാര്‍ഗദര്‍ശിയും വഴികാട്ടിയുമാണ്.
വിശുദ്ധ ഖുര്‍ആന്‍ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. 30 ഭാഗങ്ങള്‍, 114 അധ്യായങ്ങള്‍, 3,23,071 അക്ഷരങ്ങള്‍, ഘടനയിലും അവതരണത്തിലും അത്ഭുതാവഹമായ സാമ്യതകള്‍, ആകാശത്തെ സംബന്ധിച്ച് 115 ഇടങ്ങളിലും ഭൂമിയെക്കുറിച്ച് 228 ഇടങ്ങളിലും പരാമര്‍ശം. വാഗ്ദാനങ്ങള്‍ 1,000, താക്കീതുകള്‍ 1,000, സമാധാനത്തെ കുറിച്ച് 50 തവണ പറഞ്ഞു. അപകടം സംബന്ധിച്ചുള്ള പരാമര്‍ശം 75, നന്ദി സംബന്ധിച്ചുള്ള പരാമര്‍ശം 75, ഞെരുക്കം 12 ഇടങ്ങളില്‍ പറഞ്ഞപ്പോള്‍ 36 ഇടങ്ങളില്‍ എളുപ്പം പരാമര്‍ശിച്ചു. സല്‍പ്രവര്‍ത്തനത്തെ കുറിച്ചും ദുഷ്‌ചെയ്തികളെക്കുറിച്ചും മരണം, ജീവിതം, കാരുണ്യം, ക്ഷമ, സ്‌നേഹം തുടങ്ങിയ എല്ലാത്തിനെയും കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്റെ വാതില്‍ തുറക്കേണ്ടത് ജ്ഞാന ദാഹികളായിരിക്കണം. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടണം. ലോകത്തെ പിറകോട്ട് വലിക്കാനല്ല, മുന്നോട്ടുനയിക്കാനാണ് മഹത്വമുള്ളവര്‍ ശ്രമിക്കേണ്ടത്.
മുസ്‌ലിം വേട്ടയ്ക്ക് അവസരം പാര്‍ത്തുകഴിയുന്ന ചെന്നായ്ക്കള്‍ക്ക് വിരുന്നൊരുക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. 1967ല്‍ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് സ്‌കൂളുകളില്‍ അറബിക് അധ്യാപക നിയമനത്തിന്റെ വാതില്‍ തുറന്നപ്പോള്‍ ചെരുപ്പുകുത്തികളെ മുന്‍ഷിമാരാക്കി എന്നായിരുന്നു പ്രചാരണം. ചാക്കീരി അഹമ്മദ് കുട്ടി, എന്‍. സൂപ്പി, അബ്ദുറബ്ബ്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ ഒരാളെയും വിടാതെ പാപ്പരാസികളെ പോലെ പിന്തുടരുന്ന ഒരുതരം മാധ്യമസംസ്‌കാരം കേരളം അനുഭവിച്ചിട്ടുണ്ട്. ജലീല്‍ വിഷയത്തിലും ഈ നിറം കടന്നുവന്നിട്ടുണ്ട്. അടിക്കാന്‍ വടിയെടുത്തു കൊടുക്കുന്ന അബദ്ധം ജലീല്‍ കാണിച്ചത് ഉപേക്ഷിക്കാമായിരുന്നു. പണവും ഏതാനും മുസ്ഹഫുകളും കുറച്ച് ഈന്തപ്പഴവും കൊണ്ടുവന്ന് അതൊരു സമുദായത്തിനു ലഭിച്ച ആനക്കാര്യമാണെന്നു വരുത്തിത്തീര്‍ത്തു ആര്‍.എസ്എസ്. ക്ലാസുകളിലും അവരുടെ സൈബര്‍ പേജുകളിലും ഒരു സമുദായത്തെയും അവരുടെ വിശ്വാസപ്രമാണങ്ങളും വേട്ടയ്ക്ക് സജ്ജമാക്കി കൊടുത്ത അപരാധം കറുത്ത പാട് തന്നെയായി അവശേഷിക്കും.
ഇടതുവലതു മുന്നണികളുടെ മുസ്‌ലിം പ്രീണന നാട്യവും പ്രചാരണവും ഹിന്ദുത്വര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മൂന്നാം സ്ഥാനത്ത് അവസരംകാത്ത് വരിനില്‍ക്കുന്ന ബി.ജെ.പിയിലേക്ക് ഇടതുവലതു മുന്നണിയില്‍ നിന്നുള്ള ചോര്‍ച്ച ഇപ്പോള്‍ മന്ദഗതിയിലാണെങ്കിലും പലതുള്ളി പെരുവെള്ളമായി ബി.ജെ.പിയെ ഒന്നാംസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കും. ജനാധിപത്യ സെക്യുലര്‍ ചേരികളില്‍ ചെറുഗ്രൂപ്പുകള്‍ രൂപപ്പെടുത്തി മതന്യൂനപക്ഷങ്ങളെ വൈകാരിക തടവറയില്‍ നിര്‍ത്തി ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിച്ച് കേരള ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഫാസിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍. അജന്‍ഡ രാഹിത്യം, ആസൂത്രണമില്ലായ്മ, ദീര്‍ഘവീക്ഷണ പരാജയം, താല്‍ക്കാലിക അധികാരനേട്ടം തുടങ്ങിയ ദരിദ്രവീക്ഷണങ്ങള്‍ ജനാധിപത്യ മതേതര ചേരികളില്‍ ഐക്യം അസാധ്യമാക്കും. ഭരണപക്ഷവും പ്രതിപക്ഷവും മതഗ്രന്ഥവുമായിട്ടല്ല രാഷ്ട്രീയധര്‍മം നിര്‍വഹിക്കേണ്ടത്. രാഷ്ട്രീയ സംഘടനകള്‍ കാലത്തിനു മുന്നേ നടക്കാന്‍ കരുത്തും കരുതലും ആര്‍ജിക്കണം. ഫാസിസം ഇന്ത്യയില്‍ വളര്‍ന്നതും വികസിച്ചതും അധികാരം പിടിച്ചതും ജനാധിപത്യ മതേതര ചേരികളുടെ കുറ്റകരമായ വീക്ഷണ ദാരിദ്ര്യത്തിന്റെ പിന്‍ബലത്തിലാണ്. അന്നു മാറിനിന്ന കേരളം മാതൃകയായി. ഇപ്പോള്‍ വടക്കേ ഇന്ത്യന്‍ രാഷ്ട്രീയം കേരളത്തിലും പിച്ചവച്ചു തുടങ്ങിയിട്ടുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത്
International
• 2 days ago
'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 2 days ago
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്
Cricket
• 2 days ago
അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി
Kerala
• 2 days ago
മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം
Kerala
• 2 days ago
അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
qatar
• 2 days ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന
Kerala
• 2 days ago
ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍
uae
• 2 days ago
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 2 days ago
വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
Kerala
• 2 days ago
മാത്യൂ കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
Kerala
• 2 days ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 2 days ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 2 days ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 2 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• 2 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്മാന് അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്
Cricket
• 2 days ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്; സ്ഥിരീകരിച്ച് റഷ്യ
International
• 2 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 2 days ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 2 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 2 days ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 2 days ago