HOME
DETAILS

വിദേശ ഉംറ തീർത്ഥാടകരുടെ വരവ്; 700 കമ്പനികൾ സജ്ജം, തീർത്ഥാടകരെ എത്തിക്കുക ഗ്രൂപ്പുകളാക്കി മാത്രം: സഊദി ഹജ്ജ്, ഉംറ മന്ത്രി

  
backup
October 22, 2020 | 3:30 AM

over-700-umrah-companies-geared-up-to-receive-foreign-pilgrims

    മക്ക: നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിദേശ ഉംറ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെന്ന് സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി. ഇതിനായി എഴുന്നൂറ് ഉംറ കമ്പനികൾ സജ്ജമാണെന്നും തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉംറ കമ്പനികൾ പൂർത്തിയാക്കി വരികയാണെന്നും ഡെപ്യൂട്ടി മന്ത്രി അബ്‌ദുറഹ്‌മാൻ ശംസ് വ്യക്തമാക്കി. അൽ ഇഖ്‌ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡെപ്യൂട്ടി മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് ഉംറക്ക് അനുമതി നൽകുകയെന്നത് വ്യക്തമല്ല. ഉടൻ തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

    രാജ്യത്തിന് പുറത്തു നിന്നുള്ള തീർഥാടകരെ എത്തിക്കുന്നതിലുള്ള നടപടികൾ ലൈസൻസ് നേടിയ ഉംറ കമ്പനികൾ വഴിയായിരിക്കും. ഗ്രൂപ്പുകളായിട്ടാണ് തീർത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഉംറ വിസ നേടി തനിച്ചെത്തുന്നത് അനുവദിക്കില്ല. മൂന്നാം ഘട്ടത്തിൽ വിദേശത്ത് നിന്ന് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ഉംറ കമ്പനികളും വിദേശത്തുള്ള അവരുടെ അംഗീകൃത ഏജന്റുമാരുമായി മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. .

    ഈ മാസം പതിനെട്ടിന് ആരംഭിച്ച ഉംറ പുനഃരാരംഭത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇത് വരെയായി ഒന്നേക്കാൽ ലക്ഷം തീർത്ഥാടകർ ഉംറ ചെയ്തു കഴിഞ്ഞതായും 45,000 വിശ്വാസികൾ ഹറം പള്ളിയിൽ വെച്ച് നിസ്‌കാരത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്കിടയിൽ ഇത് വരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിശ്ചയിക്കപ്പെട്ട വ്യക്തമായ പദ്ധതികളിലൂടെ തന്നെയാണ് ഉംറ തീർത്ഥാടനവും മറ്റും പുരോഗമിക്കുന്നത്.

    നിലവിൽ ഉംറക്കായുള്ള മൊബൈൽ ആപ് സംവിധാനമായ ഇഅ്തമർന ആപ് സഊദിക്കകത്ത് നിന്നുള്ള തീർത്ഥാടകർക്ക് മാത്രമായിരിക്കും. തീർഥാടകരെ കബളിപ്പിച്ച് തെറ്റായ വിവരങ്ങളും വ്യാജ അപേക്ഷകളും നൽകാനുള്ള നിരവധി ശ്രമങ്ങൾ കണ്ടെത്തിയതായും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് കൈമാറിയാതായും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  14 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  14 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  14 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  14 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  14 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  14 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  14 days ago