HOME
DETAILS

വിദേശ ഉംറ തീർത്ഥാടകരുടെ വരവ്; 700 കമ്പനികൾ സജ്ജം, തീർത്ഥാടകരെ എത്തിക്കുക ഗ്രൂപ്പുകളാക്കി മാത്രം: സഊദി ഹജ്ജ്, ഉംറ മന്ത്രി

  
backup
October 22, 2020 | 3:30 AM

over-700-umrah-companies-geared-up-to-receive-foreign-pilgrims

    മക്ക: നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിദേശ ഉംറ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെന്ന് സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി. ഇതിനായി എഴുന്നൂറ് ഉംറ കമ്പനികൾ സജ്ജമാണെന്നും തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉംറ കമ്പനികൾ പൂർത്തിയാക്കി വരികയാണെന്നും ഡെപ്യൂട്ടി മന്ത്രി അബ്‌ദുറഹ്‌മാൻ ശംസ് വ്യക്തമാക്കി. അൽ ഇഖ്‌ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡെപ്യൂട്ടി മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് ഉംറക്ക് അനുമതി നൽകുകയെന്നത് വ്യക്തമല്ല. ഉടൻ തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

    രാജ്യത്തിന് പുറത്തു നിന്നുള്ള തീർഥാടകരെ എത്തിക്കുന്നതിലുള്ള നടപടികൾ ലൈസൻസ് നേടിയ ഉംറ കമ്പനികൾ വഴിയായിരിക്കും. ഗ്രൂപ്പുകളായിട്ടാണ് തീർത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഉംറ വിസ നേടി തനിച്ചെത്തുന്നത് അനുവദിക്കില്ല. മൂന്നാം ഘട്ടത്തിൽ വിദേശത്ത് നിന്ന് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ഉംറ കമ്പനികളും വിദേശത്തുള്ള അവരുടെ അംഗീകൃത ഏജന്റുമാരുമായി മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. .

    ഈ മാസം പതിനെട്ടിന് ആരംഭിച്ച ഉംറ പുനഃരാരംഭത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇത് വരെയായി ഒന്നേക്കാൽ ലക്ഷം തീർത്ഥാടകർ ഉംറ ചെയ്തു കഴിഞ്ഞതായും 45,000 വിശ്വാസികൾ ഹറം പള്ളിയിൽ വെച്ച് നിസ്‌കാരത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്കിടയിൽ ഇത് വരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിശ്ചയിക്കപ്പെട്ട വ്യക്തമായ പദ്ധതികളിലൂടെ തന്നെയാണ് ഉംറ തീർത്ഥാടനവും മറ്റും പുരോഗമിക്കുന്നത്.

    നിലവിൽ ഉംറക്കായുള്ള മൊബൈൽ ആപ് സംവിധാനമായ ഇഅ്തമർന ആപ് സഊദിക്കകത്ത് നിന്നുള്ള തീർത്ഥാടകർക്ക് മാത്രമായിരിക്കും. തീർഥാടകരെ കബളിപ്പിച്ച് തെറ്റായ വിവരങ്ങളും വ്യാജ അപേക്ഷകളും നൽകാനുള്ള നിരവധി ശ്രമങ്ങൾ കണ്ടെത്തിയതായും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് കൈമാറിയാതായും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  14 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  14 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  14 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  14 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  14 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  14 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  14 days ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  14 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  14 days ago