HOME
DETAILS

വിദേശ ഉംറ തീർത്ഥാടകരുടെ വരവ്; 700 കമ്പനികൾ സജ്ജം, തീർത്ഥാടകരെ എത്തിക്കുക ഗ്രൂപ്പുകളാക്കി മാത്രം: സഊദി ഹജ്ജ്, ഉംറ മന്ത്രി

  
backup
October 22, 2020 | 3:30 AM

over-700-umrah-companies-geared-up-to-receive-foreign-pilgrims

    മക്ക: നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിദേശ ഉംറ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെന്ന് സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി. ഇതിനായി എഴുന്നൂറ് ഉംറ കമ്പനികൾ സജ്ജമാണെന്നും തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉംറ കമ്പനികൾ പൂർത്തിയാക്കി വരികയാണെന്നും ഡെപ്യൂട്ടി മന്ത്രി അബ്‌ദുറഹ്‌മാൻ ശംസ് വ്യക്തമാക്കി. അൽ ഇഖ്‌ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡെപ്യൂട്ടി മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് ഉംറക്ക് അനുമതി നൽകുകയെന്നത് വ്യക്തമല്ല. ഉടൻ തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

    രാജ്യത്തിന് പുറത്തു നിന്നുള്ള തീർഥാടകരെ എത്തിക്കുന്നതിലുള്ള നടപടികൾ ലൈസൻസ് നേടിയ ഉംറ കമ്പനികൾ വഴിയായിരിക്കും. ഗ്രൂപ്പുകളായിട്ടാണ് തീർത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഉംറ വിസ നേടി തനിച്ചെത്തുന്നത് അനുവദിക്കില്ല. മൂന്നാം ഘട്ടത്തിൽ വിദേശത്ത് നിന്ന് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ഉംറ കമ്പനികളും വിദേശത്തുള്ള അവരുടെ അംഗീകൃത ഏജന്റുമാരുമായി മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. .

    ഈ മാസം പതിനെട്ടിന് ആരംഭിച്ച ഉംറ പുനഃരാരംഭത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇത് വരെയായി ഒന്നേക്കാൽ ലക്ഷം തീർത്ഥാടകർ ഉംറ ചെയ്തു കഴിഞ്ഞതായും 45,000 വിശ്വാസികൾ ഹറം പള്ളിയിൽ വെച്ച് നിസ്‌കാരത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്കിടയിൽ ഇത് വരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിശ്ചയിക്കപ്പെട്ട വ്യക്തമായ പദ്ധതികളിലൂടെ തന്നെയാണ് ഉംറ തീർത്ഥാടനവും മറ്റും പുരോഗമിക്കുന്നത്.

    നിലവിൽ ഉംറക്കായുള്ള മൊബൈൽ ആപ് സംവിധാനമായ ഇഅ്തമർന ആപ് സഊദിക്കകത്ത് നിന്നുള്ള തീർത്ഥാടകർക്ക് മാത്രമായിരിക്കും. തീർഥാടകരെ കബളിപ്പിച്ച് തെറ്റായ വിവരങ്ങളും വ്യാജ അപേക്ഷകളും നൽകാനുള്ള നിരവധി ശ്രമങ്ങൾ കണ്ടെത്തിയതായും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് കൈമാറിയാതായും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും

uae
  •  21 days ago
No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  21 days ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  21 days ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  21 days ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  21 days ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  21 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  21 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  22 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  22 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  22 days ago

No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  22 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  22 days ago
No Image

കൂടെയുണ്ടാകുമെന്ന് പറഞ്ഞു, പക്ഷേ ഞാൻ ഇന്നും തെരുവിൽ; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Kerala
  •  22 days ago
No Image

'ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല'; വയനാട് ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി

Kerala
  •  22 days ago