
വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ മന്ത്രിയെ ഞെട്ടിച്ച് ഗുരുതര ക്രമക്കേടുകള്‍ പച്ചക്കറിസംഭരണ കേന്ദ്രം ടൈല്‍ ഗോഡൗണായി കോള്‍ഡ് സ്റ്റോറേജില്‍ ഡ്രൈ ഫ്രൂട്ട്സ്
കോഴിക്കോട്: വേങ്ങേരിയിലെ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് കാണാനായത് ഗുരുതരമായ ക്രമക്കേടുകള്‍. പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തെ മികവുറ്റ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ പഠിക്കാനെത്തിയ മന്ത്രി ഇവിടെ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നതായി മന്ത്രി നടത്തിയ പരിശോധനയില്‍ വ്യക്തമായി.
25 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം അതിന്റെ ഉദ്ദേശ്യത്തില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ച് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമായി. കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ക്ക് പകരം അന്യസംസ്ഥാനങ്ങളിലെ മൊത്ത വിതരണക്കാരുടെ പച്ചക്കറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കര്‍ഷകരുടെ ഉല്പന്നങ്ങള് സൂക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കോള്‍ഡ് സ്റ്റോറേജുകളില്‍ സ്വകാര്യ കച്ചവടക്കാരുടെ ഈത്തപ്പഴവും ഡ്രൈ ഫ്രൂട്ട്സും പാളയത്തെ പ്രമുഖ മൊത്ത വ്യാപാരിയുടെ ഓറഞ്ചുമെല്ലാം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയുടെയെല്ലാം താക്കോലൂകള്‍ പോലും കച്ചവടക്കാരുടെ കൈവശമായിരുന്നു.
ടൈലുകള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ചില ഗോഡൗണുകളില്‍ ഉണ്ടായിരുന്നത്. പച്ചക്കറി കേട് കൂടാതെ സൂക്ഷിക്കാനുള്ള അഞ്ച് കോള്‍ഡ് സ്റ്റോറേജുകള്‍ ഉണ്ടായിട്ടും അതിന്റെ ഗുണം യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇവിടെ നിന്നും ഡ്രൈഫ്രൂട്ട്സ് ഉള്‍പ്പെടെ എടുത്തു മാറ്റി പച്ചക്കറികള്‍ സൂക്ഷിക്കാനും ടൈലുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നിന്ന് അത് മാറ്റാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്കി. കേന്ദ്രത്തിലെ 100 മുറികളില്‍ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലേലത്തില്‍ പോയിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്ന് പോലും കൃഷിക്കാര്‍ക്ക് ലഭിച്ചതായി കാണുന്നില്ല.
ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് അത്യാവശ്യത്തിന് പച്ചക്കറി വാങ്ങുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ പ്രാദേശികമായി ലഭിക്കാനുളള സാദ്ധ്യതയ്ക്ക് ശ്രമിക്കാതെ കൂടൂതല്‍ പച്ചക്കറികള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വാങ്ങുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. തിരുവനന്തപുരത്തേക്കാളും സൗകര്യമുള്ള സ്ഥലമാണ് വേങ്ങേരി. എന്നിട്ടുപോലും അത് പ്രയോജനപ്പെടുത്താതെ ഹോര്‍ട്ടികോര്‍പ്പ് 12000 രൂപയോളം വാടകയ്ക്ക് സ്വകാര്യസ്ഥലം ഉപയോഗപ്പെടുത്തുന്നത് അനുവദിക്കില്ല.
പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുണ്ട്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരേ കര്‍ശന നടപടി തന്നെ സ്വീകരിക്കും.
വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിലും വര്‍ഷകാലത്ത് ചിരട്ടക്കരി ഉപയോഗിച്ചും കൊപ്ര ഉണക്കാന്‍ സ്ഥാപിച്ച ഡ്രയര്‍ യൂനിറ്റുകള്‍ കേരഫെഡ് ഒരു സൊസൈറ്റിക്ക് കൊടുത്തിരിക്കുന്നത് ഏത് മാനദണ്ഡപ്രകാരമാണെന്ന് അന്വേഷിക്കും. എന്റെ സന്ദര്‍ശനം അറിഞ്ഞ് യൂനിറ്റിലേക്ക് ധൃതിയില്‍ കൊപ്ര മാറ്റിയതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവും. സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന യൂനിറ്റാണെങ്കില്‍ കൂട്ടിയിട്ട കൊപ്രക്കിടയില്‍ തഴച്ചു വളര്‍ന്ന പുല്ല് കാണില്ലെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കണ്ടതിലും ഭീകരമായ കാഴ്ചകളാണ് വേങ്ങേരിയില്‍ കാണാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. താന്‍ വരുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിട്ടും ഇത്രയും ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടെ മിന്നല്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി
International
• 5 days ago
ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ
uae
• 5 days ago
ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 5 days ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ
Cricket
• 5 days ago
സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 5 days ago
ധോണി, കോഹ്ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്കൈ
Cricket
• 5 days ago
'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 5 days ago
പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 5 days ago
അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്
Kerala
• 5 days ago
ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം
uae
• 5 days ago
ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala
• 5 days ago
ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 5 days ago
9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ
International
• 5 days ago
സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം
Saudi-arabia
• 5 days ago
വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും
Kuwait
• 5 days ago
അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?
International
• 5 days ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം
Kerala
• 5 days ago
മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Kuwait
• 5 days ago
വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ
Kerala
• 5 days ago
അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി
Cricket
• 5 days ago
'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ്
International
• 5 days ago