HOME
DETAILS

വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ മന്ത്രിയെ ഞെട്ടിച്ച് ഗുരുതര ക്രമക്കേടുകള്‍ പച്ചക്കറിസംഭരണ കേന്ദ്രം ടൈല്‍ ഗോഡൗണായി കോള്‍ഡ് സ്‌റ്റോറേജില്‍ ഡ്രൈ ഫ്രൂട്ട്‌സ്

  
Web Desk
July 25 2016 | 21:07 PM

%e0%b4%b5%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8

കോഴിക്കോട്: വേങ്ങേരിയിലെ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് കാണാനായത് ഗുരുതരമായ ക്രമക്കേടുകള്‍. പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തെ മികവുറ്റ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ പഠിക്കാനെത്തിയ മന്ത്രി ഇവിടെ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നതായി മന്ത്രി നടത്തിയ പരിശോധനയില്‍ വ്യക്തമായി.
25 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം അതിന്റെ ഉദ്ദേശ്യത്തില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ച് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമായി. കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ക്ക് പകരം അന്യസംസ്ഥാനങ്ങളിലെ മൊത്ത വിതരണക്കാരുടെ പച്ചക്കറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കോള്‍ഡ് സ്റ്റോറേജുകളില്‍ സ്വകാര്യ കച്ചവടക്കാരുടെ ഈത്തപ്പഴവും ഡ്രൈ ഫ്രൂട്ട്‌സും പാളയത്തെ പ്രമുഖ മൊത്ത വ്യാപാരിയുടെ ഓറഞ്ചുമെല്ലാം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയുടെയെല്ലാം താക്കോലൂകള്‍ പോലും കച്ചവടക്കാരുടെ കൈവശമായിരുന്നു.
ടൈലുകള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ചില ഗോഡൗണുകളില്‍ ഉണ്ടായിരുന്നത്. പച്ചക്കറി കേട് കൂടാതെ സൂക്ഷിക്കാനുള്ള അഞ്ച് കോള്‍ഡ് സ്റ്റോറേജുകള്‍ ഉണ്ടായിട്ടും അതിന്റെ ഗുണം യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇവിടെ നിന്നും ഡ്രൈഫ്രൂട്ട്‌സ് ഉള്‍പ്പെടെ എടുത്തു മാറ്റി പച്ചക്കറികള്‍ സൂക്ഷിക്കാനും ടൈലുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നിന്ന് അത് മാറ്റാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കി. കേന്ദ്രത്തിലെ 100 മുറികളില്‍ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലേലത്തില്‍ പോയിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്ന് പോലും കൃഷിക്കാര്‍ക്ക് ലഭിച്ചതായി കാണുന്നില്ല.
ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് അത്യാവശ്യത്തിന് പച്ചക്കറി വാങ്ങുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ പ്രാദേശികമായി ലഭിക്കാനുളള സാദ്ധ്യതയ്ക്ക് ശ്രമിക്കാതെ കൂടൂതല്‍ പച്ചക്കറികള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വാങ്ങുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. തിരുവനന്തപുരത്തേക്കാളും സൗകര്യമുള്ള സ്ഥലമാണ് വേങ്ങേരി. എന്നിട്ടുപോലും അത് പ്രയോജനപ്പെടുത്താതെ ഹോര്‍ട്ടികോര്‍പ്പ് 12000 രൂപയോളം വാടകയ്ക്ക് സ്വകാര്യസ്ഥലം ഉപയോഗപ്പെടുത്തുന്നത് അനുവദിക്കില്ല.
പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുണ്ട്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരേ കര്‍ശന നടപടി തന്നെ സ്വീകരിക്കും.
വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിലും വര്‍ഷകാലത്ത് ചിരട്ടക്കരി ഉപയോഗിച്ചും കൊപ്ര ഉണക്കാന്‍ സ്ഥാപിച്ച ഡ്രയര്‍ യൂനിറ്റുകള്‍ കേരഫെഡ് ഒരു സൊസൈറ്റിക്ക് കൊടുത്തിരിക്കുന്നത് ഏത് മാനദണ്ഡപ്രകാരമാണെന്ന് അന്വേഷിക്കും. എന്റെ സന്ദര്‍ശനം അറിഞ്ഞ് യൂനിറ്റിലേക്ക് ധൃതിയില്‍ കൊപ്ര മാറ്റിയതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവും. സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന യൂനിറ്റാണെങ്കില്‍ കൂട്ടിയിട്ട കൊപ്രക്കിടയില്‍ തഴച്ചു വളര്‍ന്ന പുല്ല് കാണില്ലെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കണ്ടതിലും ഭീകരമായ കാഴ്ചകളാണ് വേങ്ങേരിയില്‍ കാണാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. താന്‍ വരുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിട്ടും ഇത്രയും ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടെ മിന്നല്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  8 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  8 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  8 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  8 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  8 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  8 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  8 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 days ago