
'ലൗ ജിഹാദ് തീവ്ര വലതുപക്ഷവാദികളുടെ മുസ്ലിം വിരുദ്ധ ജല്പനം'-പ്രമുഖ വനിതാ പ്രവര്‍ത്തകര്‍ പറയുന്നു
ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ മഹാരാഷ്ട്രാ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയും ലൗ ജിഹാദ് ചര്‍ച്ചയും ഇളക്കി മറിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയെ. വലതുപക്ഷ കാഴ്ചപ്പാടുകള്‍ കൂടെക്കൊണ്ടു നടക്കുന്ന അവരുടെ വിഷലിപ്തവും സ്ത്രീവിരുദ്ധവുമായ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കലും പങ്കുവെക്കലും മുറക്കു നടക്കുന്നുമുണ്ട്.
തനിഷ്ക്ക് പരസ്യത്തിനും പിന്‍വലിക്കലിനും ശേഷം ലൗ ജിഹാദ് വീണ്ടും സജീവമായിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. എന്താണ് ലൗ ജിഹാദ് എന്നാണ് ഇതിനോട് പ്രമുഖരുടെ പ്രതികരണം. അങ്ങിനെ ഒരു സംഭവമേ ഇല്ലാത്തിടത്ത് കമ്മീഷന് അധ്യക്ഷ എന്തിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്ന് അവര്‍ ചോദിക്കുന്നു.
ലൗ ജിഹാദ് എന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയിലോ നിയമപുസ്തകത്തിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ ഒരപരാധത്തെ കുറിച്ച് എവിടേയും പ്രതിപാദിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു അഭിഭാഷകയും വിമന്‍സ് റൈറ്റ്സ് ആക്ടിവിസ്റ്റുമായ ഫ്ളാവിയ ആഗ്നസ്.
'മുസ്ലിം സമുദായത്തിനെതിരെ തീവ്ര വലതുപക്ഷം ഉപയോഗിക്കുന്ന ജല്പനമാണിത്. ഹിന്ദു സ്ത്രീകള്‍ അവരുടെ വസ്തുവാണെന്നും അവര്‍ക്ക് സ്വന്തമായി ഇച്ഛാശക്തിയില്ലെന്നുമാണ് അവര്‍ പറയുന്നത്. മുസ്ലിം ചെറുപ്പക്കാര്‍ക്ക് അവരെ വശീകരിക്കാന്‍ കഴിയും. അവരിതിനെ ലൗ ജിഹാദെന്നു വിളിക്കുന്നു. എന്താണ് ലൗ ജിഹാദ്. നിയമപുസ്തകങ്ങളിലൊന്നും ഇങ്ങനെ ഒരു അപരാധത്തെ കുറിച്ച് പറയുന്നില്ല. ഈ പേരും പറഞ്ഞ് നിരവധി കേസുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവിടെ സ്ത്രീകള്‍ തന്നെ മുന്നോട്ടു വന്നു പറയുന്നു. തന്രെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇയാളെ വിവാഹം കഴിച്ചതെന്ന്. തങ്ങളെ ആരം നിര്‍ബന്ധിച്ചതോ വശീകരിച്ചതോ അല്ലെന്ന്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്' - ആഗ്നസ് ചോദിക്കുന്നു.
തന്റെ പദവിയെ രേഖാ ശര്‍മയെ പോലെ ഒരാള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആക്ടിവിസ്റ്റ് കവിതാ കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു. അവരെ സ്ഥാനത്തു നിന്ന് ഒഴിവാക്കണം. ഇത് മുഴുവന്‍ സ്ത്രീകളുടേയും ജീവിതവും മരണവും സംബന്ധിച്ച വിഷയമാണ്. വെറുമൊരു ട്വിറ്റര്‍ ഹാഷ്ടാഗില് ഒതുക്കേണ്ടതല്ല പ്രതിഷേധം. അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന, കരുത്തുറ്റ വിശ്വസ്തയായ ഒരാളാണ് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്തിരിക്കേണ്ടത്. അവര്‍ തീര്‍ത്തും സ്വതന്ത്രയായിരിക്കണം, അല്ലാതെ അധികാര കേന്ദ്രങ്ങളുടെ ഇച്ഛക്കനുസരിച്ച് ആടുന്ന പാവയാവരുത്- രോഷാകുലയായി അഡ്വ. കരുണ നുന്ദി പറയുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഗവര്‍ണറുമായി ദേശീയ വനിതാ അധ്യക്ഷന്‍ നടത്തിയ കൂടിക്കാഴിചയിലെ ചര്‍ച്ചാ വിഷയം ലൗ ജിഹാദ് ആയിരുന്നു. അത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. രേഖാ ശര്‍മയെ പുറത്താക്കുക എന്ന ഹാഷ്ടാഗില് ക്യാംപയിന് സജീവമാണ് ട്വിറ്ററില്‍. അവരുടെ പഴയ ട്വീറ്റുകള്‍ പങ്കുവെച്ചായിരുന്നു ആക്രമണം. ഒടുവില്‍ അവര്‍ തന്റെ പഴയ ട്വീറ്റുകള്‍ പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ചില ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 2 minutes ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 23 minutes ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 39 minutes ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• an hour ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 3 hours ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 3 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 3 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 3 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 3 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 3 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 11 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 12 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 13 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 13 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 4 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 10 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 11 hours ago