HOME
DETAILS

വീട് നിര്‍മാണത്തില്‍ ചട്ടലംഘനമില്ലെന്ന് കെ.എം ഷാജി: കോര്‍പറേഷന്‍ നടപടിയില്‍ രാഷ്ട്രീയം മാത്രം

  
backup
October 23, 2020 | 2:52 PM

k-m-shaji-says-that-he-did-not-get-notice-for-demolish-his-house

കണ്ണൂര്‍: തന്റെ വീട് നിര്‍മാണത്തില്‍ ചട്ടലംഘനമില്ലെന്ന് കെ.എം ഷാജി എം.എല്‍.എ. കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ അനുസരിച്ച് പെര്‍മിറ്റ് എടുത്താല്‍ ഒന്‍പതുവര്‍ഷത്തിനുള്ളില്‍ കംപ്ലീഷന്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും തന്റേത് മൂന്നു വര്‍ഷമേ ആയുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഒന്‍പതുവര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ നടപടിയെടുക്കാം. വീട് നിര്‍മാണം പൂര്‍ത്തിയാക്കി കംപ്ലീഷന്‍ രേഖകള്‍ ഇതുവരെ കോര്‍പറേഷനില്‍ ഹാജരാക്കിയിട്ടില്ല. കോര്‍പറേഷന്‍ നടപടിയില്‍ രാഷ്ട്രീയം മാത്രമേയുള്ളൂ. 25 ലക്ഷം രൂപയുടെ അഴിമതി ആരോപണത്തിലാണ് ഈ നടപടിയെല്ലാം നടക്കുന്നത്. അത് അതിന്റെ വഴിക്കു നടക്കട്ടെ.
കേന്ദ്ര ഏജന്‍സി പീഡിപ്പിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ പരാതി. എന്നാല്‍ തനിക്കെതിരേ കേന്ദ്ര ഏജന്‍സിയെ വിടാന്‍ ഇടതുസര്‍ക്കാരിനു കുഴപ്പമില്ല. വീട് പൊളിക്കുന്നതു സംബന്ധിച്ച് കോര്‍പറേഷന്‍ നോട്ടിസൊന്നും ഇതുവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും കെ.എം ഷാജി വ്യക്തമാക്കി.

അതേ സമയം കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ നിര്‍ദേശപ്രകാരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട് അളന്നത്. 3200 ചതുരശ്രയടിയില്‍ വീടു നിര്‍മിക്കാനാണ് കോര്‍പ്പറേഷനില്‍നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്.

2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടളസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്നെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരന് കൂടുതൽ അവസരങ്ങൾ ലഭിക്കണം'; പുറത്താക്കുന്നതിന് മുമ്പ് സെലക്ടർമാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  2 minutes ago
No Image

മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; 22-കാരനായ വിദ്യാർഥിയുടെ വയറ് കീറി, രക്ഷപ്പെടാൻ ഓടിയപ്പോൾ കൈയിലെ വിരലും മുറിച്ചു

crime
  •  24 minutes ago
No Image

ഛഠ് പൂജ സ്‌നാനം; ഭക്തര്‍ക്ക് മലിനമായ യമുനയും, മോദിക്ക് പ്രത്യേക കുളവും; വാര്‍ത്തയായി ഡല്‍ഹിയിലെ 'വ്യാജ യമുന'

National
  •  30 minutes ago
No Image

വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്ത കാര്‍ അപകടത്തില്‍പ്പെട്ടു; സഊദിയില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  41 minutes ago
No Image

'ക്ഷണിക്കപ്പെടാതെ എത്തിയ ആ അതിഥിയെ മരണം വരെ തൂക്കിലേറ്റി'; വൈറലായി എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ലോഗ്ബുക്കിന്റെ ചിത്രം 

uae
  •  an hour ago
No Image

വനിതാ ഡോക്ട‌റുടെ ആത്മഹത്യ; വിവാഹം കഴിക്കാൻ നിർബന്ധിച്ചത് യുവതിയെന്ന് യുവാവ്, ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും ആരോപണം

crime
  •  an hour ago
No Image

ശംസുൽ ഉലമ ആദർശ വഴിയിൽ പ്രഭ ചൊരിഞ്ഞ വിശ്വപണ്ഡിതൻ: ദേശീയ സെമിനാർ 

organization
  •  an hour ago
No Image

ഛത്തീസ്ഗഡില്‍ 21 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി; ആയുധങ്ങള്‍ പൊലിസിന് കൈമാറി

National
  •  an hour ago
No Image

കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർക്കായി തെരച്ചിൽ, അതിക്രമം ഡൽഹിയിൽ

National
  •  2 hours ago
No Image

'ഒരു റയൽ മാഡ്രിഡ് കളിക്കാരനായിരുന്നെങ്കിൽ 2023-ലെ ബാലൺ ഡി'ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് പകരം അവന് ലഭിക്കുമായിരുന്നു'; ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ

Football
  •  2 hours ago