HOME
DETAILS

വീട് നിര്‍മാണത്തില്‍ ചട്ടലംഘനമില്ലെന്ന് കെ.എം ഷാജി: കോര്‍പറേഷന്‍ നടപടിയില്‍ രാഷ്ട്രീയം മാത്രം

  
backup
October 23 2020 | 14:10 PM

k-m-shaji-says-that-he-did-not-get-notice-for-demolish-his-house

കണ്ണൂര്‍: തന്റെ വീട് നിര്‍മാണത്തില്‍ ചട്ടലംഘനമില്ലെന്ന് കെ.എം ഷാജി എം.എല്‍.എ. കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ അനുസരിച്ച് പെര്‍മിറ്റ് എടുത്താല്‍ ഒന്‍പതുവര്‍ഷത്തിനുള്ളില്‍ കംപ്ലീഷന്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും തന്റേത് മൂന്നു വര്‍ഷമേ ആയുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഒന്‍പതുവര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ നടപടിയെടുക്കാം. വീട് നിര്‍മാണം പൂര്‍ത്തിയാക്കി കംപ്ലീഷന്‍ രേഖകള്‍ ഇതുവരെ കോര്‍പറേഷനില്‍ ഹാജരാക്കിയിട്ടില്ല. കോര്‍പറേഷന്‍ നടപടിയില്‍ രാഷ്ട്രീയം മാത്രമേയുള്ളൂ. 25 ലക്ഷം രൂപയുടെ അഴിമതി ആരോപണത്തിലാണ് ഈ നടപടിയെല്ലാം നടക്കുന്നത്. അത് അതിന്റെ വഴിക്കു നടക്കട്ടെ.
കേന്ദ്ര ഏജന്‍സി പീഡിപ്പിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ പരാതി. എന്നാല്‍ തനിക്കെതിരേ കേന്ദ്ര ഏജന്‍സിയെ വിടാന്‍ ഇടതുസര്‍ക്കാരിനു കുഴപ്പമില്ല. വീട് പൊളിക്കുന്നതു സംബന്ധിച്ച് കോര്‍പറേഷന്‍ നോട്ടിസൊന്നും ഇതുവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും കെ.എം ഷാജി വ്യക്തമാക്കി.

അതേ സമയം കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ നിര്‍ദേശപ്രകാരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട് അളന്നത്. 3200 ചതുരശ്രയടിയില്‍ വീടു നിര്‍മിക്കാനാണ് കോര്‍പ്പറേഷനില്‍നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്.

2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടളസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  7 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  7 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  7 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  7 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  7 days ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  7 days ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  7 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  7 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Kerala
  •  7 days ago