HOME
DETAILS

രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ കലാപം; മുഖ്യമന്ത്രിയെ മാറ്റണമെന്ന് എം.എല്‍.എമാര്‍

  
backup
June 06, 2019 | 10:15 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf

 

ജെയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട കലാപം മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിലേക്ക് എത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മാറ്റണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ രംഗത്തെത്തിയതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്കാണ് എത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പ്രതിസന്ധി രൂക്ഷമായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് നീങ്ങിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയാണെന്നാണ് ഒരു വിഭാഗം എം.എല്‍.എമാര്‍ ആരോപിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് എം.എല്‍.എമാരില്‍ പലരും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ എം.എല്‍.എയായ പൃഥി രാജ് മീണ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഗെലോട്ടിന് പകരം സച്ചിനെപോലുള്ള യുവാക്കളാണ് മുഖ്യമന്ത്രിയായി വരേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജാട്ട്, ഗുജ്ജാര്‍ സമുദായത്തില്‍ നിന്നുള്ള എം.എല്‍.എമാരും ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോധ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച തന്റെ മകന്‍ വൈഭവ് ഗെലോട്ടിന്റെ തോല്‍വിക്ക് ഉത്തരവാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിസന്ധിയാണെന്ന് വ്യക്തമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി എം.എല്‍.എമാര്‍ രംഗത്തെത്തിയത്.
രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നതുമുതല്‍ കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രതിസന്ധിയാണ് ഉടലെടുത്തത്.
അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഒരിക്കല്‍പോലും നല്ല രീതിയിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ മുഖ്യമന്ത്രി കസേരക്കുവേണ്ടി സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ വലിയ മത്സരമാണ് ഉണ്ടായിരുന്നത്. രാഹുല്‍ ഗാന്ധി ഇടപെട്ടാണ് സച്ചിനെ മാറ്റി ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ അൽ ഷഹാമയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു

uae
  •  14 days ago
No Image

വീണ്ടും മഴ; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമഴയ്ക്ക് സാധ്യത

Kerala
  •  14 days ago
No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  14 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  14 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  14 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  14 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  14 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  14 days ago