HOME
DETAILS

ബിനീഷ് കോടിയേരി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി

  
backup
October 31, 2020 | 7:18 AM

bineesh-kodiyeri-2020-3

 

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി). സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിനീഷ് ഉത്തരം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും ഇ.ഡി പറഞ്ഞു.

ഇന്നലെ 11 മണിക്കൂര്‍ നേരമാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബിനീഷിന്റെ നിസഹകരണം കാരണമാണ് ചോദ്യംചെയ്യല്‍ ഇത്രയും നീണ്ടതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്ന് ഇടപാടില്‍ ബിനീഷിന് അറിവുണ്ടെന്ന് തെളിഞ്ഞാല്‍ എന്‍.സി.ബിയെ വിവരം അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്ത ദിവസം ബിനീഷിനെയും അനൂപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മൂന്നു മുതല്‍ ഏഴു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിനീഷിനുമേല്‍ ചുമത്തിയിരിക്കുന്നത്. ബംഗ്‌ളൂരു സിറ്റി സിവില്‍ കോടതി മുന്‍പാകെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 15 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും നാലു ദിവസം മാത്രമാണ് അനുവദിച്ചത്.

അതേസമയം അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരി എത്തിയെങ്കിലും ഇ.ഡി അനുമതി നല്‍കിയില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ബിനീഷിനെ രാത്രിയില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലിസ് സ്‌റ്റേഷനിലെ ലോക്കപ്പിലാണ് പാര്‍പ്പിക്കുന്നത്.

ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നത്. മയക്കു മരുന്ന് കേസില്‍ ഓഗസ്റ്റ് 22 ന് അറസ്റ്റിലായ മുഖ്യകണ്ണി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും കേരളത്തിലിരുന്ന് അനൂപ് വഴി ബംഗളൂരുവിലെ ബിസിനസ് 'ബോസ്' (ബിനീഷ് കോടിയേരി) നിയന്ത്രിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടില്‍ ഇ.ഡി വ്യക്തമാക്കുന്നത്. അനൂപില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബിനീഷ് വഴി ലഹരിക്കടത്തിന് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമെത്തിയെന്നും ഇവയൊക്കെ ബിനീഷിന്റെ അടുപ്പക്കാരിലൂടെയാണ് എത്തിയതെന്നും ഇ.ഡി പറയുന്നു. ബിനീഷ് കോടിയേരിയാണ് ലഹരിക്കടത്തിന് കൂടുതല്‍ പണം സ്വരൂപിച്ചത്. ഒക്‌ടോബര്‍ ആറിന് നടത്തിയ ചോദ്യം ചെയ്യലില്‍ ബിനീഷ് ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചുവെന്നും ഇ.ഡി വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  15 days ago
No Image

പൊരുതി തേറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  15 days ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  15 days ago
No Image

യുഎഇ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്; 2025-ൽ ജിഡിപി 1.9 ട്രില്യൺ ദിർഹമായി ഉയർന്നു

uae
  •  15 days ago
No Image

യൂട്യൂബിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; ഫുട്ബോൾ ആരാധകർക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വമ്പൻ മാസ്റ്റർപ്ലാൻ, പക്ഷേ ഒരൊറ്റ പ്രശ്നമുണ്ട്!

Football
  •  15 days ago
No Image

ഐപിഎല്ലിലെ കണ്ണീരിന് പിന്നാലെ വൈഭവിന് ലോട്ടറി! വെറും 15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് വിളി; വിറച്ചുവിറച്ച് വിദേശ ടീമുകൾ!

Cricket
  •  15 days ago
No Image

മുന്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

oman
  •  15 days ago
No Image

തോറ്റത് രാജസ്ഥാൻ, പക്ഷേ ജയിച്ചത് ഈ 15 കാരൻ! ഐപിഎല്ലിൽ നിന്ന് നിറ കണ്ണുകളോടെ സൂര്യവംശി മടങ്ങുന്നത് റെക്കോർഡുകൾ കീഴടക്കി!

Cricket
  •  15 days ago
No Image

സോഹാറിന്റെ ഭാവി മാറ്റിമറിക്കാന്‍ 'ഫ്യൂച്ചര്‍ സോഹാര്‍ സിറ്റി' പദ്ധതിയുമായി ഒമാന്‍

oman
  •  15 days ago
No Image

തുമ്മലും തലവേദനയും അലർജിയും വിട്ടുമാറുന്നില്ലേ? എസി പരിശോധിക്കാൻ യുഎഇയിലെ ആരോ​ഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

uae
  •  15 days ago