HOME
DETAILS

ബിനീഷ് കോടിയേരി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി

  
backup
October 31, 2020 | 7:18 AM

bineesh-kodiyeri-2020-3

 

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി). സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിനീഷ് ഉത്തരം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും ഇ.ഡി പറഞ്ഞു.

ഇന്നലെ 11 മണിക്കൂര്‍ നേരമാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബിനീഷിന്റെ നിസഹകരണം കാരണമാണ് ചോദ്യംചെയ്യല്‍ ഇത്രയും നീണ്ടതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്ന് ഇടപാടില്‍ ബിനീഷിന് അറിവുണ്ടെന്ന് തെളിഞ്ഞാല്‍ എന്‍.സി.ബിയെ വിവരം അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്ത ദിവസം ബിനീഷിനെയും അനൂപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മൂന്നു മുതല്‍ ഏഴു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിനീഷിനുമേല്‍ ചുമത്തിയിരിക്കുന്നത്. ബംഗ്‌ളൂരു സിറ്റി സിവില്‍ കോടതി മുന്‍പാകെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 15 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും നാലു ദിവസം മാത്രമാണ് അനുവദിച്ചത്.

അതേസമയം അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരി എത്തിയെങ്കിലും ഇ.ഡി അനുമതി നല്‍കിയില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ബിനീഷിനെ രാത്രിയില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലിസ് സ്‌റ്റേഷനിലെ ലോക്കപ്പിലാണ് പാര്‍പ്പിക്കുന്നത്.

ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നത്. മയക്കു മരുന്ന് കേസില്‍ ഓഗസ്റ്റ് 22 ന് അറസ്റ്റിലായ മുഖ്യകണ്ണി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും കേരളത്തിലിരുന്ന് അനൂപ് വഴി ബംഗളൂരുവിലെ ബിസിനസ് 'ബോസ്' (ബിനീഷ് കോടിയേരി) നിയന്ത്രിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടില്‍ ഇ.ഡി വ്യക്തമാക്കുന്നത്. അനൂപില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബിനീഷ് വഴി ലഹരിക്കടത്തിന് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമെത്തിയെന്നും ഇവയൊക്കെ ബിനീഷിന്റെ അടുപ്പക്കാരിലൂടെയാണ് എത്തിയതെന്നും ഇ.ഡി പറയുന്നു. ബിനീഷ് കോടിയേരിയാണ് ലഹരിക്കടത്തിന് കൂടുതല്‍ പണം സ്വരൂപിച്ചത്. ഒക്‌ടോബര്‍ ആറിന് നടത്തിയ ചോദ്യം ചെയ്യലില്‍ ബിനീഷ് ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചുവെന്നും ഇ.ഡി വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  a day ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  a day ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  a day ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  a day ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  a day ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  a day ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

Kerala
  •  a day ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നാടകീയ ട്വിസ്റ്റ്; മഞ്ചേരിയിൽ കാണാതായ യുവാവ് സ്റ്റേഷനിൽ ഹാജരായി

Kerala
  •  a day ago
No Image

ജനസംഖ്യാ വര്‍ധനവിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാ സര്‍ക്കാര്‍; പദ്ധതി ഹിന്ദുക്കള്‍ക്ക് മാത്രമായി നല്‍കണമെന്ന് വിഎച്ച്പി 

National
  •  a day ago