HOME
DETAILS

മതപഠനത്തിന്റെ കാവല്‍ക്കാര്‍

  
backup
July 04, 2019 | 10:03 PM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

മലയാളി പൊതുസമൂഹത്തില്‍ മുസ്‌ലിംസമുദായത്തിനു സജീവമായി ഇടപെടാന്‍ സാധിക്കുന്നതും വ്യക്തിപരവും സമൂഹപരവുമായ വ്യവഹാരങ്ങള്‍ വൃത്തിയായി നിര്‍വഹിക്കാനും നിര്‍വചിക്കാനും പ്രാപ്തമാക്കുന്നതുമായ പരിസര നിര്‍മാണം നടത്തിയതു മതവിദ്യാഭ്യാസമാണ്. അധര്‍മവല്‍ക്കരണത്തിനു സാധ്യതയുള്ള സകല വാതിലുകളും ബാല്യത്തില്‍തന്നെ അടയ്ക്കുകയും ധര്‍മനിര്‍വഹണ സജ്ജമായ സമൂഹനിര്‍മിതി സാധ്യമാക്കുകയും ചെയ്യുന്നതില്‍ മതവിദ്യാഭ്യാസം നിര്‍വഹിച്ച സൃഷ്ടിപരമായ ധര്‍മം സമൂഹത്തെ സമ്പന്നമാക്കിയിട്ടുണ്ട്.


മതപഠന മേഖല തളരാനിടയായാല്‍ ഉല്‍കൃഷ്ട പൗരനിര്‍മിതി അസാധ്യമാവും. പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അതിരുകള്‍ ലോലമാകും. മഹത്വമുള്ള മനുഷ്യരുടെ സാന്നിധ്യം കുറയും. പരലോകചിന്തയും പരസൃഷ്ടി സ്‌നേഹവും ജന്മനിയോഗ വിചാരവും നഷ്ടപ്പെടുന്ന സമൂഹത്തില്‍ നിന്നു ജൈവസാന്നിധ്യം ഇല്ലാതാവുക സ്വാഭാവികം. ഈ വലിയ വിപത്തു തടഞ്ഞുനിര്‍ത്തി മനുഷ്യപ്രവാഹത്തിന്റെ ഒഴുക്കു സുഖമമാക്കുന്ന മതപാഠശാലകള്‍ പാതി അടയുന്നതുപോലും അപകടകരമാണ്. രക്ഷിതാക്കളും മാനേജ്‌മെന്റുകളും അടിസ്ഥാനപരമായി മതത്തിന്റെ കാവല്‍ക്കാര്‍(ചൗക്കീദാര്‍) ആണെന്ന് ആണയിടുന്നത് ഇതുകൊണ്ടാണ്.


പൊതുസമൂഹം നേരിടുന്ന പല പ്രധാന വെല്ലുവിളികളും മുസ്‌ലിംസമൂഹത്തെ വലിയ അളവില്‍ തുറിച്ചുനോക്കുന്നില്ല. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, മാഫിയവല്‍ക്കരണത്തിന്റെ വലിയ സ്വാധീനം, ആത്മഹത്യാപ്രവണതകള്‍, പലിശയുള്‍പ്പെടെയുള്ള വലിയ സാമ്പത്തികക്കുറ്റങ്ങള്‍, തൊഴില്‍മേഖലയില്‍ കണ്ടുവരുന്ന പ്രകടമായ അനാശാസ്യം തുടങ്ങിയ സാമൂഹ്യജീര്‍ണതകളുടെ പട്ടികയില്‍ മുസ്‌ലിംസമുദായത്തിന്റെ നിലവാരം പല സമൂഹങ്ങളെക്കാളും ഉയര്‍ന്നുനില്‍ക്കുന്നു.
അച്ചടക്കം, അനുസരണബോധം, മുതിര്‍ന്നപൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ സംരക്ഷണം, കുടുംബജീവിതത്തില്‍ പാലിക്കേണ്ട പൊതുമര്യാദകളും ഊഷ്മളതകളും തുടങ്ങിയവ ഇസ്‌ലാമികസമൂഹത്തില്‍ പ്രകടമായി നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. എങ്കിലും അവ തുലോം കുറവാണ്. ഉയര്‍ന്ന മാനവികസംസ്‌കാരങ്ങള്‍ നമ്മുടെ പൊതുസമൂഹത്തിനു നല്‍കിയിട്ടുള്ള മഹത്വം മതപാഠശാലകളുടെ സംഭാവന കൂടിയാണ്.


ഈ അധ്യയനവര്‍ഷം മുതല്‍ ചില പ്രദേശങ്ങളില്‍ കണ്ടുവരുന്ന പ്രവണത മതവിദ്യാഭ്യാസ രംഗത്തു വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പല മാനേജ്‌മെന്റ് സ്‌കൂളുകളും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ രാവിലെ 8-9 മണിക്കു പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതു ഫലത്തില്‍ മതപഠനം തടയലാണ്. 6.30 മുതല്‍ ഏഴു മണിവരെയുള്ള സമയങ്ങളിലാണു മിക്ക മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. 6.45 - 7 മണിക്കു തന്നെ മദ്‌റസകള്‍ക്കു മുമ്പില്‍ സ്‌കൂള്‍ ബസ്സുകള്‍ വന്ന് ഹോണ്‍ മുഴക്കും. ഇത്തരം മദ്‌റസകളില്‍ കുട്ടികള്‍ക്കു മതം പഠിക്കാന്‍ ലഭിക്കുന്നതു 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ മാത്രമാണ്.


രണ്ടേകാല്‍ മണിക്കൂര്‍ കണക്കാക്കി മൂന്നു പിരീഡുകളാണ് വിദ്യാഭ്യാസബോര്‍ഡിന്റെ കരിക്കുലത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള 18 പിരീഡുകള്‍ ആഴ്ചയില്‍ ലഭിക്കണം. എങ്കില്‍ മാത്രമേ, കരിക്കുലത്തില്‍ നിര്‍ദേശിച്ച പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കഴിയൂ. വിശുദ്ധ ഖുര്‍ആന്‍ പഠനം, പാരായണ ശാസ്ത്രപഠനം, കര്‍മശാസ്ത്ര (ഇസ്‌ലാമിക് ലോ)പഠനം, സ്വഭാവസംസ്‌കരണം, ചരിത്രപഠനം, പ്രത്യയശാസ്ത്ര പഠനം, ഭാഷാപഠനം തുടങ്ങിയ പ്രധാനവിഷയങ്ങളാണ് പ്രാഥമിക ക്ലാസുകളിലുള്ളത്. മുതിര്‍ന്ന ക്ലാസിലാകുമ്പോള്‍ ഖുര്‍ആന്‍ വ്യാഖ്യാനപഠനങ്ങളുള്‍പ്പെടെ പഠനവിഷയങ്ങള്‍ വര്‍ധിക്കും. മദ്‌റസകളില്‍ കയറിയിറങ്ങി പോകുന്നതുകൊണ്ടു കുട്ടികള്‍ക്കെങ്ങനെ മതം പഠിക്കാന്‍ കഴിയും.


എം.എ ബേബി വിദ്യാഭ്യാസമന്ത്രിയായ കാലത്ത് സ്‌കൂള്‍ പഠന സമയമാറ്റത്തിനു ശ്രമിച്ചിരുന്നു. സ്‌കൂളുകള്‍ രാവിലെ 8.30ന് ആരംഭിക്കണമെന്നായിരുന്നു നിര്‍ദേശം. മുഴുവന്‍ മുസ്‌ലിംസംഘടനകളും ഇതിനെതിരേ രംഗത്തുവന്നു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരെ ചെയര്‍മാനായി തെരഞ്ഞെടുത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് മതപഠനാവകാശത്തിനായി പ്രക്ഷോഭരംഗത്തുവന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
1967 മെയ് 27 ന് അന്നു വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും അല്ലാത്തവ 10.30നും എന്നു നിര്‍ണയിച്ചിട്ടുണ്ട്. ഇതു മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശസംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവായിരുന്നു. അക്കാര്യം എം.എ ബേബിയെ ചര്‍ച്ചയില്‍ ബോധ്യപ്പെടുത്തി. ഇതിനെ തുടര്‍ന്നാണു ഇടതുപക്ഷ ഗവണ്‍മെന്റ് സ്‌കൂള്‍ സമയമാറ്റ ഉത്തരവു പിന്‍വലിച്ചത്.


കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ തുടങ്ങിയ നാടുകളിലായി 9925 മദ്‌റസകള്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എണ്ണത്തില്‍ ഇത്രത്തോളമില്ലെങ്കിലും മറ്റു മുസ്‌ലിം സംഘടനകളും പ്രാഥമിക മതപാഠശാലകള്‍ നടത്തുന്നുണ്ട്. മലയാളി മുസ്‌ലിംകള്‍ താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലും വലിയ ത്യാഗവും ഫണ്ടും മുടക്കിയാണു സന്താനങ്ങള്‍ക്കു ധര്‍മവിദ്യാഭ്യാസം നല്‍കാന്‍ ഈ പാഠശാലകള്‍ നടത്തുന്നത്.
തങ്ങളുടെ മക്കള്‍ ഇഹത്തിലും പരത്തിലും അവരവര്‍ക്കും തങ്ങള്‍ക്കും ഗുണമായി ഭവിക്കണമെന്ന മതപക്ഷമാണു മാതാപിതാക്കളെ ഈ കര്‍ത്തവ്യനിര്‍വഹണത്തിനു പ്രാപ്തരാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന മതവിശ്വാസത്തിനും പ്രചാരണത്തിനും പഠനത്തിനും പരിരക്ഷ നല്‍കുന്നുണ്ട്. മതപഠന മേഖലകള്‍ കാലാകാലങ്ങളായി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ഈ മേഖല നിലനിര്‍ത്തിപ്പോരുന്നത്.
പൊതുവിദ്യാഭ്യാസരംഗത്തു പ്രകടമായി വളര്‍ന്നുവന്ന കച്ചവടതാല്‍പ്പര്യങ്ങളും മത്സരങ്ങളും മതവിദ്യാഭ്യാസരംഗത്തെ ഞെരുക്കുന്നുണ്ട്. തെറ്റായ ധാരണ പരത്തി വിദ്യാഭ്യാസവ്യാപാരികള്‍ വളര്‍ത്തിയെടുത്ത വിചാരദാരിദ്ര്യമോ വൈകൃതമോ ആണ് മതവിദ്യാഭ്യാസം വിദ്യാഭ്യാസഭാരമാണെന്ന ധാരണ. ഈ വര്‍ഷം മലപ്പുറത്തു നടത്തിയ ഒരു വിപുലമായ സംഗമം ശ്രദ്ധേയമായിരുന്നു. പൊതുവിദ്യാലയത്തിലും മതവിദ്യാലയത്തിലും പഠിക്കുന്ന കുട്ടികള്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരും മദ്‌റസ പൊതുപരീക്ഷകളില്‍ ടോപ് പ്ലസ് നേടിയവരുമായിരുന്നു സംഗമത്തിലെ ശ്രദ്ധേയരായ സാന്നിധ്യങ്ങള്‍.


ഇത്തരം സ്ഥാപനാധികാരികള്‍ നല്‍കുന്ന പാഠം പഠിതാക്കള്‍ അല്ല ചില ബാഹ്യശക്തികളാണു മതപാഠശാലകളുടെ ചിറകരിയാന്‍ ശ്രമിക്കുന്നതെന്നാണ്. കേരളം 100 ശതമാനം മതസാക്ഷരത നേടിയ രാജ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയാത്തവരായി കേരളത്തില്‍ ഒരു മുസ്‌ലിമും ഉണ്ടാവില്ല. ഈ ലോക നേട്ടം കൈവരിക്കാന്‍ സഹായകമായത് പഠിതാക്കള്‍, അധ്യാപകര്‍, മാനേജ്‌മെന്റ്, രക്ഷിതാക്കള്‍, പൊതുസമൂഹം എന്നീ അഞ്ചു വിഭാഗങ്ങളുടെ സജീവപങ്കാളിത്തം കൊണ്ടാണ്.
സമുദായത്തെ ശരിയായി ബോധവല്‍ക്കരിച്ചിട്ടില്ലെങ്കില്‍ ഭാവിയില്‍ വിശുദ്ധ ഖുര്‍ആന്‍ പോലും പാരായണം ചെയ്യാന്‍ അറിയാത്തവരും മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അറിഞ്ഞുകൂടാത്തവരും മതനിയോഗങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തിയില്ലാത്തവരുമായ സമൂഹം ഉയര്‍ന്നുവരും. അവര്‍ പൊതുസമൂഹത്തിനും രാഷ്ട്രത്തിനും ഭാരമായിത്തീരും.


സന്താനങ്ങളെയോര്‍ത്തു കരയേണ്ടി വരുന്ന അവസ്ഥയാണു രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വരാനിരിക്കുന്നത്. കുടുംബയോഗങ്ങളും പൊതുപരിപാടികളും സംഘടിപ്പിച്ചു മതപഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ സാധിക്കണം. വിദ്യാഭ്യാസം വിപണനവസ്തുവാക്കി ധാര്‍മികതയുടെ അടിവേരറുക്കുന്നവരെ പ്രതിരോധിക്കാന്‍ സമൂഹത്തിനാകണം. അവരുടെ സാമ്പത്തികലാഭം ഒരു ജനതയുടെ ഭാസുരഭാവിയാണു തകര്‍ത്തുകളയുന്നത്. ഇഹലോകവും പരലോകവും പരാജയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ മാത്രമാണു (ധാര്‍മികതയുടെ) കാവല്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിച്ചു വിജയിക്കുന്നവരാകുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  4 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  4 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  4 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  4 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  4 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  4 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  4 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  4 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  4 days ago