HOME
DETAILS

പുലി ചത്ത സംഭവം വനപാലകര്‍ക്കെതിരേയും അന്വേഷണം

  
backup
September 30, 2018 | 6:23 AM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b4%b0%e0%b5%8d

വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് കരിങ്കയം നന്നങ്ങാടിയില്‍ ചാലി റബര്‍ എസ്റ്റേറ്റ് അതിര്‍ത്തിയില്‍ കമ്പിവേലിയിലെ കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിയെ തുടര്‍ന്ന് ചത്തസംഭവത്തില്‍ വനപാലകര്‍ക്കെതിരേയും അന്വേഷണമുണ്ടാകും. ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കരിങ്കയത്തുനിന്നും ഏതാനുംമീറ്റര്‍ മാത്രം അകലെയാണ് കെണി സ്ഥാപിച്ചിരുന്നത്. സ്ഥിരമായി കെണിവച്ചിരുന്നെന്ന് സംശയിക്കുന്ന ഈ വനാതിര്‍ത്തികളില്‍ വനപാലകരുടെ കൃത്യമായ പരിശോധന ഇല്ലാതിരുന്നതാണ് വനപാലകര്‍ക്കെതിരേയും അന്വേഷണത്തിന് വഴിവയ്ക്കുന്നത്.
പുലി അകപ്പെട്ട കെണിക്കുപുറമേ മറ്റൊരു കെണിയും സംഭവദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. റേഞ്ച് ഓഫീസിന്റെ സമീപത്തുപോലും വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം നല്കാന്‍ കഴിയാതിരുന്നത് വലിയ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. ഇതിനു പുറമേ പുലി കെണിയില്‍പെട്ട സ്ഥലത്ത് മൃഗങ്ങളുടെ സഞ്ചാരപാതയുണ്ട്. ഇക്കാര്യവും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനാല്‍ സ്ഥിരമായി തന്നെ ഇവിടെ മൃഗങ്ങളെ കെണിവച്ച് വേട്ടയാടുന്നുണ്ടെന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതര്‍.
അതേസമയം, വന്യമൃഗങ്ങളെ കെണിവച്ച് വേട്ടയാടുന്നതില്‍ അന്വേഷണം നടത്തി മയക്കുവെടിവച്ച് പുലി ചാകാനുണ്ടായ കാരണങ്ങളില്‍ നിശബ്ദത പാലിക്കുകയാണ് വനംവകുപ്പ്. കെണിയില്‍പെട്ട് ഏറെ അവശനായി കിടന്നിരുന്ന പുലിയെ മയക്കാന്‍ മൂന്നുതവണ മയക്കുവെടി വയ്ക്കാനുണ്ടായ സാഹചര്യവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്.
കാട്ടുമൃഗങ്ങളെക്കുറിച്ചു നോക്കിയാല്‍പോലും കേസെടുക്കാന്‍ ഒരുമ്പെടുന്ന വനപാലകര്‍ക്ക് പുലിയെ രക്ഷിക്കാന്‍ കഴിയാത്തത് ദൗത്യസംഘത്തിന്റെ പാകപ്പിഴവുകളാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സമീപത്തുനിന്നു തന്നെ മയക്കുവെടിവയ്ക്കാന്‍ സൗകര്യമുണ്ടായിട്ടും അത് പാളിച്ച കൂടാതെ നടത്താന്‍ കഴിഞ്ഞില്ല. ഇടുപ്പില്‍ കുടുക്കു മുറുകി കിടന്നിരുന്നതിനാലാണ് രണ്ടുതവണ മയക്കുവെടി വച്ചിട്ടും മയങ്ങാതിരുന്നെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇക്കാര്യവും പരിശോധിക്കണം.
ഭാവിയില്‍ ഇത്തരം പാളിച്ചകള്‍ സംഭവിക്കാതിരിക്കാനെങ്കിലും മയക്കുവെടിയെ തുടര്‍ന്ന് പുലി ചാകാനുണ്ടായ കാരണങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പുലിയുടെ ആന്തരാവയവങ്ങളുടെ ലാബ് പരിശോധനയ്ക്കുശേഷം ഇത്തരം കാര്യങ്ങളിലും അന്വേഷണവും മുന്‍കരുതലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  4 days ago
No Image

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

International
  •  4 days ago
No Image

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

Kerala
  •  4 days ago
No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  4 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  4 days ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  4 days ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  4 days ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  4 days ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  4 days ago