HOME
DETAILS

നിലമ്പൂരിലെ വ്യാജ ഡോക്ടര്‍; കേസെടുക്കാന്‍ പൊലിസിന് മടി

  
backup
October 03 2018 | 05:10 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0

നിലമ്പൂര്‍: നിലമ്പൂരിലെ വ്യാജ ഡോക്ടര്‍ക്കെതിരേ പൊലിസ് കേസെടുക്കാന്‍ മടികാണിക്കുന്നുവെന്ന് ആക്ഷേപം. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ കെട്ടിടത്തില്‍ വ്യാജഡോക്ടറുടെ ഓഫിസ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് സീല്‍വച്ച് അടച്ചുപൂട്ടിയിരുന്നു. പൊലിസിനെ കണ്ട് വ്യാജന്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്കെതിരേ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല. അതേസമയം തങ്ങള്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ശബരീഷന്‍ പറഞ്ഞു. എന്നാല്‍ വ്യാജന്‍ ചമഞ്ഞ ഡോക്ടര്‍ ഒളിവിലാണെന്നും ആരോഗ്യവകുപ്പാണ് കേസെടുക്കേണ്ടതെന്നും പൊലിസും പറയുന്നു.
നിരവധിയാളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. അധികൃതരുടെ മൂക്കിന് താഴെയാണ് ചികിത്സ കേന്ദ്രം ആറ് മാസത്തോളമായി പ്രവര്‍ത്തിച്ചിരുന്നത്. വ്യാജ ഡോക്ടറായ പ്രസാദ് എന്നയാള്‍ നേരത്തെ ഗ്ലോബല്‍ എന്റര്‍പ്രൈസസ് എന്ന പേരിട്ട് തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങളും മറ്റും വില്‍പ്പന നടത്തുന്ന സ്ഥാപനമായാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് ഇതേ പേര് പ്രദര്‍ശിപ്പിച്ച് ചികിത്സരംഗത്തേക്ക് മാറിയത്. ബംഗളൂരു ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയുടെ മരുന്നാണ് ചികിത്സക്കായി ഉപയോഗിച്ചിരുന്നത്. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഇവിടെ മരുന്ന് നല്‍കിയിരുന്നു. ഭീമമായ തുകയാണ് ഫീസായി വാങ്ങിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് മുറികളിലായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ മരുന്നുകള്‍ പരിശോധിക്കുന്നതിനിടെ ചികിത്സകനായ യുവാവ് മുങ്ങുകയായിരുന്നു.
ഒരു ജീവനക്കാരിയുമുണ്ടായിരുന്നു. ശമ്പളത്തിന് നില്‍ക്കുന്ന യുവതിക്ക് ചികിത്സയെ കുറിച്ചോ സ്ഥാപന നടത്തിപ്പിനെ കുറിച്ചോ അറിയില്ല. പരിശോധനക്കിടയിലും ചികിത്സക്കായി കേന്ദ്രത്തില്‍ ആളുകളെത്തിയിരുന്നു. ആറുപേര്‍ പരിശോധനക്ക് എത്തിയിരുന്ന സമയത്താണ് ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തിയത്. കേരള വ്യാപാരിവ്യവസായി എകോപന സമിതിയുടെ 2013 വരെയുള്ള ഒരു ലൈസന്‍സ് മാത്രമാണ് സ്ഥാപനത്തില്‍ നിന്നും രേഖയായി ലഭിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലുള്ള കുപ്പിമരുന്നുകളും പൊടികളും മിഠായി രൂപേനയുള്ള മറ്റു മരുന്നുകളും കേന്ദ്രത്തില്‍ ധാരാളമായാണ് ഇവിടെ വില്‍പന നടത്തിയിരുന്നത്. കേസൊതുക്കാന്‍ ഉന്നതരുമായി ബന്ധമുള്ള വ്യാജന്‍ പൊലിസില്‍ സമ്മര്‍ദ്ദം ചൊലുത്തുന്നുണ്ടെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  19 days ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  19 days ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  19 days ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  19 days ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  19 days ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  19 days ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  19 days ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  19 days ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  19 days ago