HOME
DETAILS

സഊദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു

  
backup
July 27, 2019 | 4:17 PM

senior-journalist-of-soudi-farooq-luqman-dies

റിയാദ്: മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സഊദിയില്‍ നിന്നിറങ്ങുന്ന മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുംഗ്രന്ഥകാരനും പ്രമുഖ കോളമിസ്റ്റുമായിരുന്ന ഫാറൂഖ് ലുഖ്മാന്‍(80) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്.

ഏദനിലെ ബ്രിട്ടീഷ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ഫാറൂഖ് ലുഖ്മാന്‍ ഏദനില്‍ പിതാവ് നടത്തിയിരുന്ന പ്രസാധന സ്ഥാപനത്തില്‍ ജോലി തുടങ്ങുന്നത്. അറബി ദിനപത്രമായ ഫതഉല്‍ ജസീറയുടേയും ഇംഗ്ളീഷ് വാരികയായ ഏദന്‍ ക്രോണിക്കിളിന്റേയും എഡിറ്റര്‍ പദവി,ഡെയ്ലി മെയില്‍, ഫൈനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകന്‍, ന്യൂയോര്‍ക്ക് ടൈംസിന്റേയും ന്യൂസ് വീക്കിന്റേയും യു.പി.ഐയുടേയും മുഴു സമയം കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1975ല്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിംഗ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു. അറബ് ന്യൂസിന്റെ മുഖ്യ പത്രാധിപസ്ഥാനത്തേക്കു വരുന്നതിനു മുമ്പ് അറബ് ലോകത്തെ പ്രഥമ സാമ്പത്തിക കാര്യ ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു. സഊദി റിസര്‍ച്ച് ആന്റ് പബ്ളിഷിംഗ് കമ്പനിയുടെ പത്രപ്രവര്‍ത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉര്‍ദു ന്യൂസ്, ഉര്‍ദു മാഗസിന്‍ എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു. അറബി ഭാഷയില്‍ മാത്രം അയ്യായിരത്തില്‍ പരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലുഖ്മാന്‍ പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നായി പ്രസിദ്ധീകരിക്കുന്ന ഷര്‍ഖുല്‍ ഔസത്തിന്റേയും ഇഖ്തിസാദിയ പത്രത്തിന്റേയും സ്ഥിരം കോളമിസ്റ്റായും സേവനം ചെയ്തു. അറബിയിലും ഇംഗ്ളീഷിലുമായി നിരവധി പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഇന്ത്യയെക്കുറിച്ചുമാത്രം നൂറില്‍പരം ലേഖനങ്ങളുണ്ട്. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാജീവ് ഗാന്ധിവരെ നെഹ്രു കുടുംബത്തിലെ മൂന്നു തലമുറ നേതാക്കളെ ഇന്റര്‍വ്യ ചെയ്യാനുള്ള അപൂര്‍ ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്.

ഭാര്യ: ബറക്ക ഹമൂദ്. മകള്‍ വാഹി ലുഖ്മാന്‍ അന്തരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യത്തെ അറബ് വനിത എന്ന ബഹുമതിക്കുടമയാണ്. കാഴ്ച ശക്തിയില്ലാത്ത വാഹി ഇപ്പോള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ അധ്യാപികയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള മകന്‍ ദാഫര്‍ ലുഖ്മാന്‍ ദുബായില്‍ ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. മറ്റൊരു മകള്‍ യുംന് പത്രപ്രവര്‍ത്തകയാണ്. നാലാമത്തെ മകന്‍ അബ്ദുല്ല ലണ്ടനിലെ കെന്റ് യൂനിവേഴ്സിറ്റിയ്ല്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം ദുബായില്‍ നിയമരംഗത്ത് ജോലി ചെയ്യുന്നു. ബക്കിംഗ്ഹാം യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇളയ മകന്‍ മാഹിര്‍ ലുഖ്മാന്‍ യു.എ.ഇയില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  a day ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  a day ago
No Image

'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59

Kerala
  •  a day ago
No Image

മികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി

uae
  •  a day ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ

Kerala
  •  a day ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ജനങ്ങളെ വേണ്ട ധാതുസമ്പത്ത് വേണം; ധാതുസമ്പത്ത് ഇടനാഴിക്ക് പിന്നിൽ കോർപറേറ്റ് താൽപര്യം?

Kerala
  •  a day ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു 

Kerala
  •  a day ago
No Image

സമസ്ത ശതാബ്ദി സമ്മേളനം: പതാകകൾ ഇന്ന് വരക്കലിൽ

Kerala
  •  a day ago
No Image

സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും

Kerala
  •  a day ago