HOME
DETAILS

മരണക്കടലായി മെഡിറ്ററേനിയൻ: കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് എണ്ണായിരത്തിലേറെ കുടിയേറ്റക്കാരുടെ ജീവൻ; കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ

  
February 27, 2026 | 2:12 AM

 8000 migrants perished in mediterranean somali peninsula in 2025

ബ്രസൽസ്: യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനായുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയൻ കടലിലും സൊമാലി ഉപദ്വീപ് പ്രദേശത്തുമായി 8,000 പേരെങ്കിലും കഴിഞ്ഞവർഷം മരിച്ചതായി യു.എൻ. മരിച്ചവരെ പലരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ യഥാർഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് യു.എന്നിന്റെ അന്താരാഷ്ട്ര അഭയാർഥി സംഘടന(ഐ.ഒ.എം) പറയുന്നു.

2024ൽ 9,200 അഭയാർഥികളാണ് മികച്ച ജീവിത സൗകര്യമോ അഭയമോ തേടിയുള്ള പ്രയാസമേറിയ കടൽയാത്രയ്ക്കിടെ മരിച്ചത്.

ചില യൂറോപ്യൻ രാജ്യങ്ങളും യു.എസും കുടിയേറ്റക്കാരെ അനുവദിക്കാതായതോടെ ഇവരിൽ പലരും കള്ളക്കടത്തുകാരുടെ പിടിയിലകപ്പെടുന്നതായും ഐ.ഒ.എം ഡയരക്ടർ ജനറൽ അമി പോപ് പറയുന്നു.

എന്നാൽ യു.എസ് സഹായം വെട്ടിക്കുറച്ചതോടെ അഭയാർഥി സംഘടനയ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം കടലിൽ കുടുങ്ങിയവരെ കണ്ടെത്താനോ രക്ഷപ്പെടുത്താനോ സാധിക്കുന്നില്ല. കഴിഞ്ഞവർഷം മെഡിറ്ററേനിയൻ കടലിൽ മാത്രം 2,108 കുടിയേറ്റക്കാരാണ് യാത്രാമധ്യെ മരിച്ചത്. 1,047 പേർ അത്‌ലാന്റിക്കിലൂടെ സ്‌പെയിനിലെ കാനറി ദ്വീപിലേക്കുള്ള വഴിയിലും മരണപ്പെട്ടു.

മരണം സ്ഥിരീകരിച്ചവരിൽ 3,000 കുടിയേറ്റക്കാരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ പകുതിയിലേറെയും അഫ്ഗാനികളാണ്. യമനിൽ നിന്ന് സൊമാലി ഉപദ്വീപിലൂടെ ഗൾഫിലേക്ക് പോകുന്നതിനിടെയാണ് 922 പേർ മരിച്ചത്. യാതൊരു സുരക്ഷാ സൗകര്യവുമില്ലാത്ത ബോട്ടുകളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെ ബോട്ട് മറിഞ്ഞാണ് കൂടുതൽ പേരും മരിച്ചത്. അഭയാർഥി പ്രവാഹം ഈവർഷവും തുടരുകയാണ്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ഈവർഷം 606 പേരുടെ ജീവനാണ് മെഡിറ്ററേനിയനിൽ പൊലിഞ്ഞത്. 

The UN's International Organization for Migration (IOM) reports that at least 8,000 people died or went missing while attempting to cross the Mediterranean Sea and Somali Peninsula region last year. The actual number is likely higher due to unrecorded shipwrecks and missing persons 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജുഡിഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം: വിദ്യാഭ്യാസ മന്ത്രാലയത്തിനും എൻസിഇആർടി ഡയറക്ടർക്കും സുപ്രിംകോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

National
  •  2 hours ago
No Image

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

ആരോ​ഗ്യമന്ത്രി ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്; ആശുപത്രി മാറ്റം മെഡിക്കൽ ബോർഡ് തീരുമാനപ്രകാരം

Kerala
  •  3 hours ago
No Image

വെസ്റ്റ് ബാങ്കിലെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം: ഇസ്‌റാഈലിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആഞ്ഞടിച്ച് സഊദി

Saudi-arabia
  •  4 hours ago
No Image

വിലക്കുറവില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍; 'ടേക്ക് ഓഫ് സെയില്‍' പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍ 

bahrain
  •  9 hours ago
No Image

ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസെടുത്ത് പൊലിസ്

National
  •  10 hours ago
No Image

സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; സെമി പ്രതീക്ഷകൾ സജീവം; ഇനി വിൻഡീസിനെതിരെ 'ജീവൻ മരണ പോരാട്ടം'

Cricket
  •  10 hours ago
No Image

'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; അപ്പീലിൽ വാദം പൂർത്തിയായി; നിർണായക വിധി നാളെ

Kerala
  •  10 hours ago
No Image

ഒമാനിൽ ഇത്തവണ ഈദിന് 5 ദിവസം അവധി ലഭിച്ചേക്കും; ആഘോഷമാക്കാനൊരുങ്ങി പ്രവാസികളും സ്വദേശികളും

uae
  •  11 hours ago
No Image

ആട്ടിൻകുട്ടിയെ രക്ഷിക്കാൻ 40 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി ബാലൻ; മോട്ടിഹാരിയിലെ കൊച്ചു മിടുക്കൻ ഇപ്പോൾ സോഷ്യൽ മീഡിയ ഹീറോ

National
  •  11 hours ago