മരണക്കടലായി മെഡിറ്ററേനിയൻ: കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് എണ്ണായിരത്തിലേറെ കുടിയേറ്റക്കാരുടെ ജീവൻ; കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ
ബ്രസൽസ്: യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനായുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയൻ കടലിലും സൊമാലി ഉപദ്വീപ് പ്രദേശത്തുമായി 8,000 പേരെങ്കിലും കഴിഞ്ഞവർഷം മരിച്ചതായി യു.എൻ. മരിച്ചവരെ പലരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ യഥാർഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് യു.എന്നിന്റെ അന്താരാഷ്ട്ര അഭയാർഥി സംഘടന(ഐ.ഒ.എം) പറയുന്നു.
2024ൽ 9,200 അഭയാർഥികളാണ് മികച്ച ജീവിത സൗകര്യമോ അഭയമോ തേടിയുള്ള പ്രയാസമേറിയ കടൽയാത്രയ്ക്കിടെ മരിച്ചത്.
ചില യൂറോപ്യൻ രാജ്യങ്ങളും യു.എസും കുടിയേറ്റക്കാരെ അനുവദിക്കാതായതോടെ ഇവരിൽ പലരും കള്ളക്കടത്തുകാരുടെ പിടിയിലകപ്പെടുന്നതായും ഐ.ഒ.എം ഡയരക്ടർ ജനറൽ അമി പോപ് പറയുന്നു.
എന്നാൽ യു.എസ് സഹായം വെട്ടിക്കുറച്ചതോടെ അഭയാർഥി സംഘടനയ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം കടലിൽ കുടുങ്ങിയവരെ കണ്ടെത്താനോ രക്ഷപ്പെടുത്താനോ സാധിക്കുന്നില്ല. കഴിഞ്ഞവർഷം മെഡിറ്ററേനിയൻ കടലിൽ മാത്രം 2,108 കുടിയേറ്റക്കാരാണ് യാത്രാമധ്യെ മരിച്ചത്. 1,047 പേർ അത്‌ലാന്റിക്കിലൂടെ സ്‌പെയിനിലെ കാനറി ദ്വീപിലേക്കുള്ള വഴിയിലും മരണപ്പെട്ടു.
മരണം സ്ഥിരീകരിച്ചവരിൽ 3,000 കുടിയേറ്റക്കാരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ പകുതിയിലേറെയും അഫ്ഗാനികളാണ്. യമനിൽ നിന്ന് സൊമാലി ഉപദ്വീപിലൂടെ ഗൾഫിലേക്ക് പോകുന്നതിനിടെയാണ് 922 പേർ മരിച്ചത്. യാതൊരു സുരക്ഷാ സൗകര്യവുമില്ലാത്ത ബോട്ടുകളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെ ബോട്ട് മറിഞ്ഞാണ് കൂടുതൽ പേരും മരിച്ചത്. അഭയാർഥി പ്രവാഹം ഈവർഷവും തുടരുകയാണ്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ഈവർഷം 606 പേരുടെ ജീവനാണ് മെഡിറ്ററേനിയനിൽ പൊലിഞ്ഞത്.
The UN's International Organization for Migration (IOM) reports that at least 8,000 people died or went missing while attempting to cross the Mediterranean Sea and Somali Peninsula region last year. The actual number is likely higher due to unrecorded shipwrecks and missing persons
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."