HOME
DETAILS

പശ്ചിമേഷ്യയിലെ യു.എസ് സമാധാനപദ്ധതി ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പിനു ശേഷം

  
backup
August 19, 2019 | 7:36 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ae

 

 


വാഷിങ്ടണ്‍: സെപ്റ്റംബര്‍ 17ന് ഇസ്‌റാഈലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷമാണ് മേഖലയുടെ പുരോഗതിക്കായുള്ള സമാധാനപദ്ധതി യു.എസ് പ്രഖ്യാപിക്കുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്‌ഹൈസിലെ മുതിര്‍ന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാറദ് കുഷ്‌നറാണ് ഈ പദ്ധതിയുടെ ശില്‍പി. ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ലബ്‌നാന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 5,000 കോടി ഡോളറിന്റെ പദ്ധതിയാണിത്.
ജൂണില്‍ യു.എസ് ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന ഉച്ചകോടിയിലാണ് മേഖലയിലെ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സമാധാനപദ്ധതി കുഷ്‌നര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഫലസ്തീനികള്‍ ഇത് ബഹിഷ്‌കരിക്കുകയായിരുന്നു. ഫലസ്തീന്‍ പ്രശ്‌നം തണുപ്പിക്കാനുള്ള യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും ശ്രമത്തിന്റെ ഭാഗമാണിതെന്നും ഫലസ്തീനും ജൂതന്മാര്‍ക്കും രണ്ടു രാജ്യമെന്ന രാഷ്ട്രീയപരിഹാരത്തെ ഇതില്‍ പരിഗണിച്ചില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള യു.എന്‍ ഏജന്‍സിക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ ട്രംപ് ഭരണകൂടം 2017ല്‍ ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് വിവാദ നടപടിയെടുത്തതും ഫലസ്തീനികളെ പ്രകോപിപ്പിച്ചു. ഇസ്‌റാഈലിനും ഫലസ്തീനുമിടയില്‍ സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ യു.എസിനെ വിശ്വാസമില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂതകുടുംബത്തില്‍ ജനിച്ച കുഷ്‌നറുടെ സമാധാനപദ്ധതിയെ ഹമാസും തള്ളിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  2 days ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  2 days ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  2 days ago
No Image

ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ഹൃദയാഘാതംമൂലം അന്തരിച്ചു

bahrain
  •  2 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  2 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  2 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  2 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  2 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  2 days ago