HOME
DETAILS

പശ്ചിമേഷ്യയിലെ യു.എസ് സമാധാനപദ്ധതി ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പിനു ശേഷം

  
backup
August 19, 2019 | 7:36 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ae

 

 


വാഷിങ്ടണ്‍: സെപ്റ്റംബര്‍ 17ന് ഇസ്‌റാഈലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷമാണ് മേഖലയുടെ പുരോഗതിക്കായുള്ള സമാധാനപദ്ധതി യു.എസ് പ്രഖ്യാപിക്കുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്‌ഹൈസിലെ മുതിര്‍ന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാറദ് കുഷ്‌നറാണ് ഈ പദ്ധതിയുടെ ശില്‍പി. ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ലബ്‌നാന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 5,000 കോടി ഡോളറിന്റെ പദ്ധതിയാണിത്.
ജൂണില്‍ യു.എസ് ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന ഉച്ചകോടിയിലാണ് മേഖലയിലെ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സമാധാനപദ്ധതി കുഷ്‌നര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഫലസ്തീനികള്‍ ഇത് ബഹിഷ്‌കരിക്കുകയായിരുന്നു. ഫലസ്തീന്‍ പ്രശ്‌നം തണുപ്പിക്കാനുള്ള യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും ശ്രമത്തിന്റെ ഭാഗമാണിതെന്നും ഫലസ്തീനും ജൂതന്മാര്‍ക്കും രണ്ടു രാജ്യമെന്ന രാഷ്ട്രീയപരിഹാരത്തെ ഇതില്‍ പരിഗണിച്ചില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള യു.എന്‍ ഏജന്‍സിക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ ട്രംപ് ഭരണകൂടം 2017ല്‍ ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് വിവാദ നടപടിയെടുത്തതും ഫലസ്തീനികളെ പ്രകോപിപ്പിച്ചു. ഇസ്‌റാഈലിനും ഫലസ്തീനുമിടയില്‍ സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ യു.എസിനെ വിശ്വാസമില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂതകുടുംബത്തില്‍ ജനിച്ച കുഷ്‌നറുടെ സമാധാനപദ്ധതിയെ ഹമാസും തള്ളിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ട് ക്രിക്കറ്റിൽ വൻ വിവാദം; മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ അടിപിടി; ഇം​ഗ്ലണ്ട് വൈസ് ക്യാപ്റ്റന്റെ നായകസ്ഥാനം തെറിച്ചേക്കും

Cricket
  •  6 days ago
No Image

വീട്ടുജോലിക്കായി യുവതി കുവൈത്തിലെത്തി; എയർപോർട്ടിൽ സംശയം തോന്നി പരിശോധിച്ചു; പിടികൂടിയത് 3,000-ത്തോളം ലഹരി ഗുളികകൾ

Kuwait
  •  6 days ago
No Image

നിർണ്ണായക പോരാട്ടത്തിൽ കാലിടറി; വിജയ ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും നിരാശ

Cricket
  •  6 days ago
No Image

ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരുക്ക്

Saudi-arabia
  •  6 days ago
No Image

ദീപു ചന്ദ്ര ദാസിന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ; ഇതുവരെ പിടിയിലായത് 21 പേർ

International
  •  6 days ago
No Image

സൗദി-യുഎഇ സംഘര്‍ഷം ശക്തമാകുന്നു;യെമന്‍ നേതാവിനെ യുഎഇയിലേക്ക് കടത്തിയതായി സൗദി ആരോപണം

Saudi-arabia
  •  6 days ago
No Image

ഇനി ട്രാക്കിലൂടെ 'പറക്കാം': വിമാനത്തിന് സമാനമായ സൗകര്യങ്ങളുമായി ഇത്തിഹാദ് റെയിൽ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ

uae
  •  6 days ago
No Image

'യുഎസിന്റേത് ഭീകരപ്രവർത്തനം, കേന്ദ്രത്തിന് മൗനം'; വെനിസ്വേലൻ അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം: ക്രെയിൻ തകരുന്നത് കണ്ട് കാറിന്റെ പിൻസീറ്റിലേക്ക് ചാടി യുവാവ്; അത്ഭുതരക്ഷയുടെ വീഡിയോ വൈറൽ

Saudi-arabia
  •  6 days ago
No Image

ഖത്തര്‍ ബാങ്കുകള്‍ മുന്നേറുന്നു; തിരിച്ചടികളില്ലെന്ന് റിപ്പോര്‍ട്ട്

qatar
  •  6 days ago